മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

"മമ്മീ , മമ്മീ ദേ ഒരാൾ . "
ഉച്ചമയക്കത്തിലായിരുന്ന ഞാൻ ഇളയ മോന്റെ ഉറക്കെയുള്ളവിളി കേട്ടാണ് ഉണർന്നത്. ഞാൻ എണീറ്റ് വേഗം സിറ്റൗട്ടിലെത്തി. ഭാര്യയും മോനും റോഡിലേയ്ക്ക് നോക്കി നിൽക്കുന്നു.
"പപ്പാ ദേ നോക്കൂ ഒരാൾ ."
മോൻ റോഡിലേയ്ക്ക് കൈ ചൂണ്ടി. റോഡിൽ ഒരാൾ രൂപം. നീണ്ടു ജഡ പിടിച്ച മുടിയും താടിയും.  മുഷിഞ്ഞു നാറിയ വേഷം. ഇറക്കമുള്ള ഒരു ഷർട്ടാണ് ഇട്ടിരിക്കുന്നത്. വലതു കൈ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. ഞാൻ വേഗം അയ്യാളെ കൈ കൊട്ടി വിളിച്ചു.

"ഏയ് സഹോദരാ."
ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി.
"ഭക്ഷണം കഴിച്ചോ ?"
ഞാൻ ചോദിച്ചത് അയാൾക്ക് മനസിലായില്ലന്ന് തോന്നുന്നു. അയാൾ ഒന്നും മിണ്ടിയില്ല.
ഇനി മലയാളിയല്ലേ ?

"ഏയ് തമ്പീ സാപ്പിട്ടാ? "
ഒരു പ്രതികരണവുമില്ല.
"ഭയ്യാ തും ഘാനാ ഘാവോ?" ഞാൻ ചോദിച്ചു.
ഇപ്രാവശ്യം അയാൾ തലയാട്ടി.
"ആവോനാ. "
ഞാൻ അറിയാവുന്ന മുറി ഹിന്ദിയിലും ആഗ്യത്തിലുമായി അയ്യാളെ വിളിച്ചു.
മുറ്റം തീരെ ചെറുതാണ്. റോഡിൽ നിന്നുമയ്യാൾ മുറ്റത്തേയ്ക്ക് കയറി.

"ബൈഡോനാ." ഞാൻ തിണ്ണയിലേയ്ക്ക് ചൂണ്ടിക്കാട്ടി. തിണ്ണയുടെ മൂലയിൽ ഉള്ള തൂണിൽ ചാരി അയ്യാൾ ഇരുന്നു. എന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടിട്ടെന്ന് തോന്നുന്നു. മയക്കത്തിലായിരുന്ന മറ്റു മക്കളും എണീറ്റു വന്നു.ഭാര്യ വേഗം കുറച്ച് ചോറ് വിളമ്പി അതിന്റെ സൈഡിൽ ബീറ്റ് റൂട്ട് തോരനും വിളമ്പിക്കൊണ്ടു വന്നു.കറി മറ്റൊന്നുമില്ല. ബീറ്റ്റൂട്ട് തോരൻ മാത്രം.
ആ കാരണത്താൽ തന്നെ ഉച്ചയൂണ് കഴിക്കാതെ ഭാര്യയോട് ചെറിയ പരിഭവത്തിലാണ് ഞാൻ ഉറങ്ങാൻ
കിടന്നത് .
ഭാര്യ ഒരു ജഗ്ഗിൽ വെള്ളവും ചോറുമായി വന്നപ്പോൾ ഞാൻ ജഗ്ഗ് വാങ്ങി ആ മനുഷ്യന്റെ കൈയ്യിലേയ്ക്ക് വെള്ളം ഒഴിച്ചു കൊടുത്തു. ഇടതുകരമയാൾ നീട്ടി കാണിച്ചു. തിണ്ണയുടെ മൂലയിൽ കൈ ഉരച്ചു കഴുകി. കഴുകി കഴിഞ്ഞപ്പോൾ നല്ല വെളുത്ത കൈ. നീല ഞരമ്പുകൾ കൈപ്പത്തിയുടെ പുറത്ത് തെളിഞ്ഞു കാണാം. ബീറ്റ്റൂട്ട് തോരൻ ചോറിൽ ഇട്ട് ഇളക്കി ആർത്തിയോടെ അയ്യാൾ ചോറ് വാരി ഉണ്ണാൻ തുടങ്ങി. ചോറ് തീർന്നപ്പോൾ ഭാര്യ വീണ്ടും അയാൾക്ക് ചോറു വിളമ്പി. വയർ നിറയുവോളം അയ്യാൾ ചോറു വാങ്ങി കഴിച്ചു. ആ തോരൻ കറി മാത്രം കൂട്ടി രുചിയോടെ അയ്യാൾ ഭക്ഷണം കഴിക്കുന്നതു കണ്ടപ്പം എനിക്കും ചോറുണ്ണാൻ കൊതിതോന്നി. വിശക്കുന്ന വയറിന് കറി ആവശ്യമില്ല എന്ന് നാം മനസിലാക്കുന്നചില നിമിഷങ്ങൾ.

ഊണുകഴിക്കുമ്പോഴെല്ലാം വലതുകരം നെഞ്ചോടു ചേർത്തു വച്ചിരുന്നു. ചെറുവിരൽ മുതൽ നടുവിരൽ വരെ കൈപ്പത്തിയോട് ചേർന്ന് മുറിച്ചു മാറ്റപ്പെട്ട നിലയിൽ മാംസവും തൊലിയും വലിഞ്ഞുമാറി ഇർക്കിലി മാതിരി ചെറിയ അസ്ഥിമാത്രം നീണ്ടുൽക്കുന്ന അതിധാരുണമായ കാഴ്ച. രക്തം വാർന്ന് കൈമുട്ട് വരെ ഒഴുകി ഉണങ്ങി കട്ടപിടിച്ചിരിക്കുന്നു. വീണ്ടും പുറമേ കുറേശേ രക്തം ഒഴുകുന്നുമുണ്ട്. എങ്കിലും ആ മുഖത്ത് ഒരു ഭാവഭേദവും കാണുന്നില്ല.
എങ്ങനെയാണ് ഈ മുറിവ് ഉണ്ടായത് എന്നൊന്നുമറിയില്ല. ഞങ്ങളുടെ ചോദ്യങ്ങൾക്കൊന്നു മയാൾ മറുപടി പറഞ്ഞില്ല. വയറു നിറയെ ഭക്ഷണം കിട്ടിയ സംതൃപ്തിയിൽ അയാൾ കൈ ഉയർത്തി അനുഗ്രഹിക്കും പോലെ കാണിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു മറഞ്ഞു. സ്വന്തം വീടോ നാടോ ഏതെന്നറിയാതെ വിശന്നുവലഞ്ഞ് അലയുന്ന എത്രയോ ജൻമങ്ങൾ. വിധിയുടെ വിളയാട്ടത്തിൽ എല്ലാം മറന്ന് അലയുവാൻ വിധിക്കപ്പെട്ടവർ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ