മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(കണ്ണന്‍ ഏലശ്ശേരി)

വിനോയ് തോമസ്സിന്‍റെ ആദ്യ നോവൽ കരിക്കോട്ടകരിക്കു ശേഷം 4 വര്‍ഷത്തോളം കഴിഞ്ഞ് എഴുതിയ നോവലാണ് പുറ്റ്. കണ്ണൂരിന്‍റെ കിഴക്കൻ മലയോര പ്രദേശമായ പേരാമ്പടിയിലേക്കുള്ള മനുഷ്യ

കുടിയേറ്റങ്ങളുടെ കഥകളിലൂടെ സാമൂഹിക പരിണാമത്തെ കുറിച്ചിടുന്നതാണ് നോവൽ പ്രമേയം. കുടുംബം, പ്രസ്ഥാനം, മതം, സമൂഹത്തിന്‍റെ ഉപരിപ്ലവമായ ശരിതെറ്റുകൾ എന്നിവയെ എല്ലാം ചോദ്യം ചെയ്തുകൊണ്ടുള്ള അവതരണമാണ് ഈ നോവൽ. മനുഷ്യന്‍റെ ഉള്ളിലുള്ള സ്വഭാവികമായ എല്ലാ കൊള്ളരുതായ്മകളും ഒരു കൂട്ടുജീവിതത്തിലൂടെ പരിണാമം സംഭവിച്ച് ഇന്നത്തെ നിലക്കുള്ള സാമൂഹിക മത രാഷ്ട്രിയ സ്ഥിതി ഉടലെടുക്കുന്നതിന്‍റെ കഥയാണ് പുറ്റ് പറയുന്നത്.

മനുഷ്യർ ഒന്നിച്ചു ജീവിക്കുന്ന കൂട്ടുജീവിതം എന്നാശയത്തെ ഗ്രാമങ്ങളിലെ ചിതൽ പുറ്റിനോടും അല്ലെങ്കില്‍ ഉറുമ്പിൻ പുറ്റിനോടും ചേർത്ത് വെച്ച് താരതമ്യപ്പെടുത്തി കഥ പറയുമ്പോൾ, നാട്ടിൻപുറത്തിനപ്പുറം നഗരങ്ങളിലെ ഫ്ലാറ്റുകളിലിരുന്ന് വായിക്കുന്ന വായനക്കാരനു പോലും സ്വയം ഒരു പുറ്റിലെ ജീവിയാണെന്ന ചിന്ത എഴുത്തുകാരൻ സമ്മാനിക്കുന്നു.

ഈ നോവൽ മുഴുവനായും ഭാവനയുടെ അച്ചിൽ വിരിയിച്ച കഥകളാണെന്ന് എഴുത്തുകാരൻ പറഞ്ഞാലും പച്ചയായ കുടിയേറ്റ മനുഷ്യ ജീവിതത്തിന്‍റെ നേർകാഴ്ചയായി വായനക്കാർക്ക് അനുഭവേദ്യമാകുന്നു.

പേരാമ്പടിയുടെ കഥ ഇന്നലെ തുടങ്ങിയതോ ഇന്ന് അവസാനിക്കുന്നതോ അല്ല. ആദ്യകാല കുടിയേറ്റം മുതൽ ഇന്നും നാളെയും അത് തുടർന്ന് കൊണ്ടിരിക്കുന്നതുമാണ്. പാരമ്പര്യത്തിന്‍റെ ഊറ്റം കൊള്ളലിൽ പറയാൻ അറക്കുന്ന പല കഥകളും മൂടുപടമില്ലാതെ പറയുന്ന ആഖ്യാനശൈലിയാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്.

ഇന്നത്തെ തലമുറ ഉപയോഗിക്കാത്ത നാടൻ തെറികളും, ചിന്തിക്കാത്ത തരം വഴിവിട്ട ബന്ധങ്ങളും പുസ്തത്തിൽ ഉപയോഗിക്കുന്നത് വഴി കൂടുതൽ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥാവതരണ രീതിയാണ് പുറ്റിനുള്ളത്.

മരിയോ വർഗാസ് യോസയുടെ നോബൽ സമ്മാന വേദിയിലെ പ്രസംഗത്തിൽ പറഞ്ഞത്, വളരെ പ്രകൃതനായ മനുഷ്യ ജീവിതങ്ങളിൽ കഥകൾ സ്വാധീനിച്ചു കൊണ്ട് ആധുനിക സമൂഹങ്ങളിൽ എത്തിച്ചതിനെ കുറിച്ചാണ്. അതുപോലെ പുറ്റിലെ ഓരോരുത്തരുടേയും ജീവിതകഥകൾ ഓരോ കാലഘട്ടത്തിലും പേരാമ്പടി സമൂഹത്തിനു നൽകിയ മാറ്റങ്ങൾ നമ്മുക്ക് വായിച്ചെടുക്കാവുന്നതാണ്.

ഉത്തരആധുനിക നോവലെന്നോ, സാമൂഹിക പരിണാമത്തിന്‍റെ കഥയെന്നോ, ഇന്നത്തെ സംസ്കരത്തിനു നിരക്കാത്ത പുസ്തകമെന്നോ, വെറും വികാര സംക്രമണം നടത്തുന്ന കൊച്ചു പുസ്തക ശൈലി ആഖ്യാനം എന്നോ ഒക്കെ പുറ്റിനെ വിശേഷിപ്പിക്കാം. അതൊക്കെ ഒരു തരത്തിൽ എഴുത്തുകാരന്‍റെ ബഹുവിധ നൈപുണ്യം പ്രകടമാക്കുന്നു.

നെറിക്കെട്ട നാട്ടിൽ ജീവിക്കാൻ തീരുമാനിക്കുന്ന ആദ്യകാല കുടിയേറ്റ കുടുംബത്തിലെ അംഗവും അപവാദ നായികയുമായ ചിന്നയും, ഗർഭിണിയായ മകളുമായി ഒളിച്ചോടി പെരുമ്പാടിയിൽ എത്തിയ ചെറുകാന കാരണവരും എല്ലാം കൂടി ആരംഭിക്കുന്ന പെരുമ്പാടിയിലെ പാപത്തിന്‍റെ കഥകള്‍ ഇന്നും തലമുറകളിലൂടെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഉത്തമ പുരുഷനും, നാട്ടു മധ്യസ്ഥനുമായ ജറമിയാസ് പോലും ഒടുവിൽ പാപത്തിന്‍റെ കനി കഴിക്കുമ്പോൾ വായനക്കാരൻ പോലും ശരിതെറ്റുകളെ പുനർവിചിന്തനം നടത്തുന്നു.

ഡബ്ലു.ടി.പി ലൈവ് സാഹിത്യ പുരസ്കാരത്തിന്‍റെ ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയ ഈ നോവൽ മികച്ച വായനാനുഭവമാണ് വായനക്കാരനു സമ്മാനിക്കുന്നത്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ