മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ലോവർ സ്കൂളിലെ സാമൂഹ്യപാഠപുസ്തകത്തിലെ ഇന്ത്യയുടെ അയൽരാജ്യം എന്നതിൽ കവിഞ്ഞാൽ ശ്രീലങ്ക എന്ന് കേൾക്കുമ്പോൾ കുട്ടിക്കാലം മുതൽ മനസിൽ ഓടിവരുന്ന ഓർമ്മ പണ്ട് സീതയെ അപഹരിച്ചു കടന്നു കളഞ്ഞ സാക്ഷാൽ രാവണനയെയും ബണ്ടുകെട്ടി അക്കരെ കടന്നു ലങ്കാപുരം ചുട്ടെരിച്ച മാരുതപുത്രനെയും ഒക്കെയായിരുന്നു.

മുതിർന്നപ്പോൾ സനത് ജയസൂര്യയും ഡിസില്വയും റാണത്തുങ്ങയും മുത്തയ്യ മുരളീധരനും ഒക്കെ ആ സ്ഥാനം അപഹരിച്ചു. ക്രമേണ അത് തനുവും നളിനിയും ശിവരശനും ഒക്കെ അടങ്ങുന്ന ചെറുഗ്രുപ്പുകളായി എൻ്റെ ബാല്യത്തെ വല്ലാതെ മഥിച്ചു. പ്രവാസ ജീവിതത്തിൽ കടന്നപ്പോൾ സമൃദ്ധമായ കാർകൂന്തലിന്റെ ഉടമസ്ഥകളായ ഒരുപാടു ശ്രീലങ്കൻ സുന്ദരികൾ വിസ്മയമായിത്തീർന്നു - എങ്ങോ നഷ്ട്ടപ്പെട്ട പ്രിയപ്പെട്ട സഹോദരിമാരുടെ ഛായ… സമത്വത്തിനു വാദിക്കുന്ന ആധുനിക സ്ത്രീപട ഒത്തുകൂടുന്ന ഇടം കൂടിയാണ് മിഡ്‌ഡിലെ ഈസ്റ്റിലെ ബ്യൂട്ടി സലൂണുകൾ.

ശ്രീലങ്കയെയും അവിടുത്തെ വിപ്ലവ പ്രസ്ഥാനങ്ങളുടെ മായികലോകത്തെയും ഒക്കെയുള്ള തുറന്നു കാണിക്കലിൽ ഹൃദയം നുറുങ്ങുന്ന പല ചിത്രങ്ങളും സങ്കല്പികമായി കാണാൻ സാധിച്ചു അവരുടെ നീറുന്ന വേദന കടിഞ്ഞാണില്ലാത്ത സിരയിൽ പടർന്നു കയറി. മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ കണ്ടു പോലും കണ്ണീർവാർത്തത് പിന്നെയും ഓർത്തു.

ആണ്ടാൾ ദേവനായകിമാർ അനുഭവിച്ച കൊടും പീഡനങ്ങൾ കണ്ണ് നനയാതെ വായിച്ചു തീർക്കാൻ കഴിഞ്ഞില്ല. വളരെ ജിജ്ഞാസ നിറഞ്ഞ പാതയിൽ കൂടിത്തന്നെ കഥ പറഞ്ഞു പോകുന്നതിൽ ശ്രീ ടി.ഡി രാമകൃഷ്ണൻ സർ കാണിച്ച സാമർഥ്യം ഉല്കൃഷ്ടമാണ്. ഓരോ ഏടും വായിച്ചു നിർത്തുമ്പോൾ വായനക്കാരിൽ ഉണർത്തിവിടുന്ന ആകാംക്ഷ പറഞ്ഞറിയിക്കാതെ വയ്യ. അദ്ദേഹം കഥയിൽ ഉടനീളം പറഞ്ഞു വയ്ക്കുന്ന പല കഥാ മുഹൂർത്തങ്ങളും തന്തുക്കളും കാരണം ഗൂഗിളിന് പലകുറി ജോലികൊടുത്തുകൊണ്ടേയിരുന്നു എന്റെ പുസ്തകവായനയിൽ ഉടനീളം.

പുതുയുഗവും മിത്തുകളും സന്ധിച്ചപ്പോൾ ചിലയിടങ്ങളിൽ ആശയക്കുഴപ്പം സംഭവിക്കുന്നതായി അനുഭവപ്പെട്ടെങ്കിലും അന്തിമഘട്ടത്തിൽ ഒരു മറുചോദ്യത്തിനും ഇടനൽകാതെ മൗനിയായി കണ്ണീർ നിറയ്ക്കാനേ സാധിച്ചുള്ളൂ.

മാതൃഭൂമി ബുക്ഫെസ്റ്റിൽ വാങ്ങി കയ്യിൽ കരുതിയിട്ടു ഇത്രയും വർഷങ്ങൾ ആയെങ്കിലും വായിക്കാൻ വൈകിയതിൽ അല്പം അല്ല ഏറെ ഇളിഭ്യത തോന്നി എന്നത് വാസ്തവം. അല്ലേലും ആരോ പറഞ്ഞതുപോലെ ...ക്ലാസിക്കുകൾ എന്നാൽ ഏറെ വാർത്താപ്രാധാന്യമുള്ളതും ഏറ്റവും കുറച്ചു ആൾക്കാർ വായിക്കുന്നതും ആണല്ലോ എന്നോർത്ത് ആ കുറ്റബോധം സ്വയം ഒളിപ്പിച്ചു.  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ