മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

'മൈ ലാസ്റ്റ് ഡച്ചസ്' റോബർട്ട് ബ്രൗണിങ് എന്ന ഇംഗ്ലീഷ് കവി എഴുതിയ കവിതയാണ്. ഇന്ന് അത് ഓർമ്മ വരാൻ കാരണം 'വേലൻഡേയൻ ഡേ' ആയതുകൊണ്ടാണ്.

കവി പറയുന്നത് ഒരു പ്രഭുവിന്റെ കഥയാണ്. തൻറെ പ്രണയിനിയെ നിഷ്കരുണം വകവരുത്തിയ ഒരു ഭരണാധികാരിയുടെ കഥ. കഥയിലും ഉണ്ട് മറ്റൊരു കഥ. അത് പറയുന്നത് മറ്റാരുമല്ല പ്രഭു തന്നെയാണ്. ഒരു വിവാഹാലോചനയുമായി വന്ന ഒരു വ്യക്തിയെ കൊട്ടാരത്തിനകത്തുള്ള മ്യൂസിയം കാണിച്ചു കൊടുക്കുമ്പോൾ പരേതയായ തൻറെ സുന്ദരിയായ ഭാര്യയുടെ ചിത്രത്തിനുമുന്നിൽ നിന്നാണ് അയാൾ ആ കഥ പറയുന്നത്.

തൻറെ ഭാര്യയുടെ ചിത്രം പോലും മറ്റൊരാൾക്ക് കാണിച്ചു കൊടുക്കുന്നത് പ്രഭുവിന് ഇഷ്ടമല്ല എന്ന് അദ്ദേഹത്തിൻറെ വാക്കുകളിൽ വ്യക്തമാണ്. തൻറെ പ്രണയിനിയുടെ മുഖത്തിലെ അരുണിമക്ക് കാരണം പ്രഭുവിന് ഇഷ്ടമില്ലാത്ത ജീവിത സഖിയുടെ ഒരു സ്വഭാവമാണ്. മറ്റു പുരുഷന്മാരുടെ ചെറിയ അഭിപ്രായങ്ങൾ പോലും തൻറെ ഭാര്യയുടെ മുഖത്ത് നാണത്തിൻ തിരയിളക്കം സൃഷ്ടിച്ചിരുന്നു എന്നുള്ളതാണത്.

ഏതാണ്ട് ആയിരം വർഷത്തെ പാരമ്പര്യം ഉള്ള തൻറെ വാക്കും സാധാരണ ഒരു പട്ടാളക്കാരന്റെ വാക്കും തൻറെ ഭാര്യയ്ക്ക് ഒരുപോലെയാണ് എന്നുള്ളത് അയാളിൽ വലിയ അതൃപ്തിയാണ് സൃഷ്ടിക്കാറുള്ളത്. അവസാനം അദ്ദേഹം തൻറെ പ്രിയതമയുടെ എല്ലാവർക്കും നൽകാറുള്ള പുഞ്ചിരി അവസാനിപ്പിക്കാനായി തീരുമാനിച്ചു. പട്ടാളക്കാരെ വിളിച്ച് തന്റെ പ്രിയതമയെ വധിക്കാനാണ് അദ്ദേഹം ഉത്തരവിട്ടത്.

ഈ കഥ ഒരുപക്ഷേ പക്ഷേ ക്രൂരനായ ഒരു ഭരണാധികാരിയുടെ ചിത്രമാകും വായനക്കാരന് നൽകുക. എന്നാൽ തൻറെ പ്രിയ കാമിനിയുടെ പ്രണയം പങ്കിട്ടെടുക്കാൻ മനസ്സില്ലാത്ത ഒരു കാമുകനും കൂടിയാണ് അദ്ദേഹം. പ്രണയത്തിൻറെ പാരമ്യം ചിലപ്പോൾ അരുതാത്തത് ചെയ്യാൻ ചിലരെ പ്രേരിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് കവി തൻറെ കവിതയിൽ കൂടെ നമ്മോട് പറയുന്നത്.

കൂട്ടത്തിൽ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. മറ്റൊന്നുമല്ല ഈ കവിത പ്രഭു മാത്രം സംസാരിക്കുന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. നിശബ്ദരായ ഒന്നോ ഒന്നിലധികമോ കേൾവിക്കാരുടെ സാന്നിധ്യം ഇത്തരം കവിതകളിൽ നാം മനസ്സിലാക്കി എടുക്കേണ്ടതുണ്ട്.ഇംഗ്ലീഷിൽ മോണോലോഗ് എന്നാണ് ഇതിന് പറയുക.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ