മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

Went to the hilltop 
To feel the setting sun…

ഞാൻ കണ്ടു, മേഘങ്ങളിലെ അവസാനത്തെ ചുവപ്പും ഊറ്റിയെടുത്ത്, വിഷം തീണ്ടി, നീലിച്ച് നീലിച്ച്, അവൾ തിരിച്ചുപോകുന്നത്‌..


ഇവിടെയവൾ ഉണ്ടായിരുന്നുവോ? അതോ.. ആ കടും ചുവപ്പും, തലയ്ക്ക് ചുറ്റിലുമുള്ള നീലിമയും എന്റെ തോന്നൽ മാത്രമായിരുന്നോ..?
കൊമ്പിലെ അവസാനത്തെ ഇലയും പൊഴിഞ്ഞു വീണപ്പോൾ മരം വിതുമ്പി..
നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഇങ്ങനെ എത്രയെത്ര മരണങ്ങളാണ് ഒരു നിമിഷത്തിൽ!

മരണം..?

മണ്ണ് പറഞ്ഞത് മറ്റൊന്നാണ്.
- ഇല പുനർജ്ജനിച്ചിരിക്കുന്നു!
മരവും ഞാനും ഞെട്ടി. ഇലയെ നോക്കി.
അത് പതിയേ ചിരിച്ചുകൊണ്ട് പൂഴിമണലിലേക്ക് ഇഴുകിയമരാൻ തുടങ്ങി. 
മരത്തിന്റെ വേരുകൾ മണ്ണിലേക്ക്, ഒരു വിരലിനോളം, പിന്നെയും വളർന്നു.
കൊഴിഞ്ഞുപോയ ഇലകളത്രയും വേരിലൂടെ, ഞരമ്പിലൂടെ, ഇഴഞ്ഞുകയറുന്നു.. പുതിയൊരു ശിഖരം.. തളിര്.. തായ്ത്തടിയിലെ വെളുത്ത പുള്ളിക്കുത്ത്..

"ആരും മരിച്ചുപോകുന്നില്ലല്ലോ..?" - മണ്ണ് പിന്നെയുമാവർത്തിക്കുന്നു.
നോക്കൂ.. കടലിനെ.
കടൽ കാർമേഘമാകുന്നത് മരണമോ ജനനമോ? മേഘം മഴയാവുന്നത്..?
സൂര്യനെ വിഴുങ്ങിയ മേഘങ്ങൾ വല്ലാത്ത അപരിചിതത്വത്തോടെ കടലിനെ നോക്കുന്നുണ്ടാവണം; അതിന്റെ അലകളെ…
 'നുരച്ചു പതയുന്ന നർത്തകീ.. ഹേ ഇന്ദ്രജാലക്കാരീ.. നീയാരെ'ന്ന് അത്ഭുതം കൂറുന്നുണ്ടാവണം.
യഥാർത്ഥത്തിൽ നീ ഞാൻ തന്നെയാണല്ലോ.. ഞാൻ നീയും!
 
ഇല മണ്ണും, മണ്ണ് വേരും, വേര് ശിഖരവും, ശിഖരം  ഇലയും, ഇല മണ്ണും...
കടൽ മേഘവും, മേഘം മഴയും...
പിന്നെയുമെവിടെയാണ് നമുക്ക് നമ്മളെയിങ്ങനെ നഷ്ടപ്പെട്ടു പോകുന്നത്?! 
ആരും എങ്ങും പോകുന്നില്ലല്ലോ.. 'മരണം' മിഥ്യയാണ്!

യാഥാർത്ഥ്യമെന്തെന്നാൽ, ഞാനും നീയും ഇവിടെത്തന്നെയുണ്ടായിരുന്നു. കോടാനുകോടി വർഷങ്ങൾക്കു മുൻപ്, ഇപ്പോൾ, എപ്പോഴും...

പിന്നെയുമെന്താണ് നഷ്ടപ്പെട്ടു പോകുന്നത്? ഒരു രൂപം! അതുമാത്രം...
ഒന്ന് മറ്റൊന്നാവുന്നൂ, പിന്നെ അടുത്തത്, എവിടെയോ വെച്ച് തുടങ്ങിയതിലേക്ക് തിരിച്ചുമെത്തുന്നു..
ഞാൻ ആകാശത്തേക്ക് നോക്കി. പകൽ മരിക്കുകയല്ലാ, ഇരുൾ ജനിച്ചുതുടങ്ങുകയാണ്..

പ്രിയപ്പെട്ട സഞ്ചാരീ, 
നീ നാളെയും തിരിച്ചുവരുമെന്ന് എനിയ്ക്കുറപ്പാണല്ലോ!
- ഞാൻ കുന്നിറങ്ങിത്തുടങ്ങി; ഒരു ചെറു പുഞ്ചിരിയോടെ...

I went to the hilltop
To feel the setting sun..
Came back,
Felt rising...

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ