മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Rajendran Thriveni)

ഭൂട്ടാനിലെ വാങ്ഡി ജില്ലയിലെ ഒരു പീഠഭൂമിയാണ് ഫൊബ്ജിഘ. മേഘപാളികൾ തൊട്ടുരുമ്മി നിൽക്കുന്ന പ്രദേശം. ഉരുളൻകിഴങ്ങും ടർണിപ്പും (വെളുത്ത ബീറ്റ്റൂട്ട് വർഗ്ഗം), ബക്ക് വീറ്റും, കാബേജും ആപ്പിളും വളരുന്ന സദാ തണുത്തുറഞ്ഞുകിടക്കുന്ന സ്ഥലം. 

ടൂറിസ്റ്റുകൾ ഇഷ്ടപ്പെടുന്ന ഹിൽസ്റ്റേഷൻ. 

റഷ്യയിലെ സൈബീരയിൽനിന്ന് കറുത്ത കഴുത്തുള്ള കൊക്കുകൾ (Black necked Cranes) ദേശാടനത്തിനെത്താറുണ്ടിവിടെ. എല്ലാ ശീതകാലത്തും അവരെത്തും. മാർച്ച് മാസത്തിൽ തിരിച്ച് പേകും.നല്ല ഗ്രൂപ്പ് ഡാൻസുകാരാണ് ഈ കൊക്കുകൾ.

ഗ്രാമീണ ജീവിതവുമായി ഒത്തിണങ്ങിയ ഈ പക്ഷികളെ ആരും ഉപദ്രവിക്കാറില്ല.രണ്ടു കൊക്കുകളെപ്പറ്റി ഗ്രാമീണർ പറയുന്ന ഒരു കഥയുണ്ട്.

ഒരിക്കൽ രണ്ട് ഇണപ്പക്ഷികൾ കെക്കുരുമ്മി പ്രണയസല്ലാപം നടത്തിക്കൊണ്ടിരുന്നപ്പോൾ ഒരു വിദേശിയായ വെള്ളക്കാരൻ ആൺ പക്ഷിയെ വെടിവെച്ചു വീഴ്ത്തി. പിടപ്പക്ഷി പ്രിയതമൻചിറകടിച്ച് മരിക്കുമ്പോൾ, ചുറ്റും ദയനീയമായി കരഞ്ഞുനടന്നു.അവളാ സ്ഥലം വിട്ടു പോയില്ല. മറ്റുപക്ഷികൾ സ്വദേശത്തേക്ക് തിരിച്ചു പോയിട്ടും അവൾ പോയില്ല. അവൾ കരഞ്ഞുകരഞ്ഞ് തലതല്ലി ആമണ്ണിൽ മരിച്ചുവീണു.                           

ആദികവിയുടെ 'മാനിഷാദ' അവിടെയും മുഴങ്ങി. രാജവിളമ്പരമുണ്ടായി. ഭൂട്ടാനിൽ Black necked Crane'കളെ വേട്ടയാടാൻ പാടില്ല.( കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കു മുമ്പ് ഭൂട്ടാനിൽ രാജഭരണമായിരുന്നു.)

ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയേയും തലയ്ക്കടിച്ച്, വിഷംകൊടുത്ത്, കഴുത്തറുത്ത് കൊല്ലുന്ന ഇക്കാലത്ത്, ഈ പക്ഷികളുടെ സ്നേഹഗാഥ എത്ര മഹത്തരമാണ്!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ