മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

നീണ്ട കാലം മറുനാട്ടിൽ കഴിഞവർക്കറിയാം നാട്ടിൽ എത്താനുള്ള ത്വര. വരാനുള്ള ദിവസം അടുക്കുന്തോറും ഉറക്കം പോലും നഷ്ടമാകുന്ന ദിവസങ്ങൾ. വീട്ടിലേക്കു കൊണ്ടു പോകേണ്ട ഒരുക്കങ്ങൾ. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ,

ചെറുപ്പക്കാർക്കുവേണ്ടി സ്പ്രേ, ഫോൺ, ഗ്ലാസ്‌, മറ്റു ഇലക്ട്രോണിക് സാധനങ്ങൾ. സോപ്പ് ചീപ് പൌഡർ തുടങ്ങി അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി വരെ ഭാര്യയുടെ അക്കൗണ്ടിലേക്കും. പിസ്താ ബദാം ഈത്തപ്പഴം പോലുള്ള ഡ്രൈയ ഫ്രൂട്സ് പോലുള്ളവ പിന്നെ ഒഴിച്ചുകൂടാത്തവ തന്നെ.

അനുവദനീയമായ തൂക്കത്തിനൊത്തു പെടാപാട് പെട്ടു സാധനങ്ങൾ ശേഖേരിച്ചു തലേന്നു രാത്രി പാക്കിങ്. റൂം മേറ്റ്സ് എല്ലാവരും ഈ ഒരുക്കത്തിൽ പങ്കാളികളായുണ്ടാകും. പുറത്തു നിന്നായിരിക്കും തലേന്നാഹാരം. വാങ്ങി വെച്ച സാധങ്ങളെല്ലാം ഉപയോഗിച്ച് തീർന്നില്ലെങ്കിൽ വരുമ്പോഴേക്കും ഉപയോഗശൂന്യമായിട്ടുണ്ടാകും.

പിന്നെ എയർപോട്ടിലേക്കു സുഹൃത്തിന്റെ കാറിൽ കൂട്ടുകാരോടൊപ്പം ഏഴെട്ടുമണിക്ക് ഒരു യാത്ര. ഈ വേളയിൽ വീട്ടുകാരെ കുറച്ചു നേരത്തേക്ക് മറന്നു പോകുന്നത് സാധാരണയാണ്. നിഷ്കളങ്ക സ്നേഹവുമായി കണ്ണ് നിറച്ചു നിൽക്കുന്ന ചിലരെങ്കിലും സുഹൃത്തുക്കളുടെ കൂട്ടത്തിൽ കാണും. ചെറിയ ഒരിടവേളക്കാണെങ്കിലും വലിയ ഭാരം മനസ്സിൽ കയറ്റും.

പിന്നെ ഫ്ലൈറ്റിൽ കയറുന്നതിനു മുൻപുള്ള പതിവ് ഔപചാരികതകൾക്കു ശേഷം ഡ്യൂട്ടിഫ്രീ പർച്ചേസ്. ചോക്ലേറ്റ് ആണ് പ്രധാനം. പിന്നെ മദ്യപാനിയല്ലെങ്കിലും കുപ്പി രണ്ടെണ്ണം നാട്ടിൽ അത് ഉപയോഗിക്കുന്ന ബന്ധുക്കൾക്കു. ഒരിക്കൽ ഒരു കുപ്പി വീണു പൊട്ടി. ചുറ്റുപാടും കുടിയന്മാരുടെ നോട്ടം കണ്ടപ്പോഴാണ് ചെയ്ത കുറ്റത്തിന്റെ ഗൗരവം മനസിലായാത്. വേഗം സോറി പറഞ്ഞു പണം കൊടുത്തു പോന്നു.

രാത്രി മുഴുവൻ നാമം ജപിച്ചു ഞാനും മദ്യം കഴിച്ച് പൂസായി പേടിയകറ്റി മയക്കത്തിലേക്കു വീഴുന്ന ചില സഹയാത്രികരും. ലാപ്ടോപ്പിൽ ശ്രദ്ധിച്ചു ചില ചെറുപ്പക്കാരും കാണും കൂട്ടത്തിൽ. ആദ്യം ഭയം ജനിപ്പിക്കുന്ന പ്രകടനം കഴിഞ്ഞാൽ എയർഹോസ്റ്റസുമാരുടെ പെരുമാറ്റം മാത്രമാണ് യാത്രയിലെ ഒരേ ഒരു ആശ്വാസം.

പുലർച്ച ജന്മദേശം കണികണ്ടുള്ളതാണ്. പറക്കലിനൊടുവിൽ ലാൻഡിംഗ്. ശ്വാസമടക്കി ആ നിമിഷം കഴിഞ്ഞാൽ ഒരോട്ടം പുറത്തേക്കിറങ്ങുന്നതിനു മുൻപുള്ള
ചെക്കിങ്ങിനായി. അത് കഴിഞ്ഞാൽ കാത്തു പുറത്തു നിൽക്കുന്ന ബന്ധുക്കളുടെ അടുത്തേക്ക്. കുറച്ചു നേരം കുട്ടികളുടെ സംസാരം. വളരെ പറയാനുള്ളത് കൊണ്ടു ഭാര്യ ഒരു ചിരിയുമായി അവർക്കു പിന്നിലാകും.

എന്തിനും ഏതിനും ഒപ്പമുള്ള സഹോദരൻ കുടുമ്പത്തോടൊപ്പം അമ്മയോടൊപ്പം വന്നിട്ടുണ്ടാകും. അവരോടൊപ്പം പിന്നെ വീട്ടിലേക്കു. യാത്രാക്ഷീണം കാരണം നേരിയ മയക്കം കഴിഞ്ഞു സ്വന്തം വീട്ടിൽ. അതിന്റെ ഫീൽ എഴുതാൻ ബുദ്ധിമുട്ടാണ്.

ഇതൊക്കെ ഈ പ്രതിസന്ധിയിൽ നാട്ടിലേക്കു വരുന്ന ഒരു പ്രവാസിയുടെ മനസ്സിലും കാണും. പക്ഷെ ജീവൻ രക്ഷിക്കാനുള്ള ഈ തത്രപാടിൽ കൈയിൽ കരുതാൻ ഒന്നും കണ്ടെന്നു വരില്ല. ഓർക്കണം ഈ ഓട്ടം വലിയ പൊരുതലിനൊടുവിലുള്ള ഒരു താത്കാലികമായ പിന്മാറ്റം മാത്രമാണ്. കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ മാത്രമേ ഇവർ അടിയറവു പറഞ്ഞിട്ടുള്ളൂ. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചിട്ടാണ് ഇവിടം വരെ അവർ എത്തിയത്. പോരാട്ടമെല്ലാം തനിക്ക് വേണ്ടിയായിരുന്നില്ല മറ്റുള്ളവർക് വേണ്ടി മാത്രമായിരുന്നു എന്നും നമ്മൾ ഓർക്കണം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ