മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

റാവുത്തർമാർ വന്നത് തുർക്കിയിൽ നിന്നാണത്രെ.. (ഞാൻ ഒരു റാവുത്തൻ ആണെന്ന് പറയാൻ വിട്ടു പോയി.) തമിഴ്നാട്ടിൽ നിന്ന് വന്നു എന്നു മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ. പാവങ്ങളായ കച്ചവടക്കാരെയും മിടുക്കൻമാരായ പോലീസുകാരെയുമാണ് ബന്ധുക്കളായി കണ്ടിട്ടുള്ളത്.

പൊതുവെ ആത്മാർത്ഥത തുളുമ്പുന്നവർ.  ‘കോളിത്തമിൾ’ എന്നാണ് സംഗീതാത്മകമായ ഞങ്ങളുടെ ആ തമിഴ് ഭാഷയ്ക്ക് ഞങ്ങൾ തന്നെ പറയുന്ന പേര്. അച്ഛനെ അത്ത എന്നും അമ്മയെ അമ്മ എന്നു തന്നെയും വിളിച്ചു പോന്നു. (ഉമ്മ എന്ന മലയാളി ജോനകരുടെ വിളിക്കു പകരം) തുട കാണും വിധം വെള്ള മുണ്ട് മാടിക്കുത്തിയ വിടർന്ന ചിരിയും ചീവിയൊതുക്കിയ കരുത്ത മുടിയുമുള്ള അരോഗദൃഢഗാത്രർ ആയിരുന്നു പാലക്കാട്ട് നിന്നും മറ്റും വന്നിരുന്ന ബന്ധുക്കൾ. വർണ്ണച്ചേലകൾ വാരിയുടുത്ത, മൂക്കുത്തി വച്ച പ്രൌഢ സ്ത്രീകൾ വനിതകളും. ആട്ടിറച്ചി വിളമ്പാത്ത കല്യാണങ്ങൾ ഉണ്ടായിരുന്നില്ല. കോഴിയിറച്ചി ആണെങ്കിൽ വിവാഹങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉയരുമായിരുന്നു.. റാവുത്തർ  ആണെങ്കിൽ ആട്ടിറച്ചി പ്രിയർ ആണെന്നു തന്നെയായിരുന്നു വെപ്പ്. (എന്റെ കാര്യത്തിൽ വളരേ ശരിയാണ്. പക്ഷേ പ്രവാസി ആയ ശേഷം കുറഞ്ഞു. ഇവിടെ ഇംഗ്ലണ്ടിൽ കിട്ടുന്ന ആട്ടിറച്ചിക്ക് അൽപ്പം രൂക്ഷ ഗന്ധമാണ്. പക്ഷേ ചിന്നുവിന്  (എന്റെ മകൾ )ഭയങ്കര ഇഷ്ടമാണ്. ഞാൻ മനസ്സിൽ പറയും, അമ്പടി റാവുത്തച്ചി!).

കല്യാണ സമ്പ്രദായങ്ങൾക്ക് ഹിന്ദു രീതികളുമായി പല സാമ്യങ്ങളും ഉണ്ടായിരുന്നു. താലി കെട്ടുന്നതും മറ്റും.. സ്വർണ്ണത്തിലുള്ള നീളത്തിലുള്ള കൊച്ചു സിലിണ്ടർ രൂപത്തിലുള്ള താലിയുടെ രണ്ടറ്റത്തും വർണ്ണ മുത്തുകൾ- കറുപ്പും ചുമപ്പും (അല്ലെങ്കിൽ റോസ്- പിങ്ക് ) കലർന്ന മുത്തുകൾ... പെരുമാറ്റത്തിലും സ്വഭാവത്തിലും ഇതര മതസ്ഥരുമായി വളരേ വേഗം അടുക്കുന്നവരും പൊതുവെ മതസൗഹാർദ്ദം കാത്തു സൂക്ഷിക്കുന്നവരുമായിരുന്നു അന്നും ഇന്നും റാവുത്തൻമാർ. കേരളത്തിലെ മറ്റ് മുസ്ലിം വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യാഥാസ്ഥിതികത അൽപ്പം കുറവും. ഈ വ്യത്യാസം എങ്ങിനെ വന്നു എന്നറിയാനുള്ള ജിജ്ഞാസ പണ്ടേ എന്നിൽ ഉണ്ടായിരുന്നു.

അതിനായി നമുക്ക് പഴം തമിഴ് പാട്ടിഴയും ചരിത്രത്തിലേക്ക് അൽപ്പം പോകാം… പാണ്ഡ്യരാജാക്കൻമാരുടേയും അലാവുദ്ദീൻ ഖിൽജിയുടേയും മാലിക് കഫൂറിന്റേയും തുർക്കികളുടേയും കഥയിലേക്ക്, കാവേരീ നദീതടം ചുവപ്പിച്ച റാവുത്തൻമാരുടെ തുൽക്കപ്പടയുടെ കഥയിലേക്ക്!! 

പാണ്ഡ്യരാജാക്കൻമാരുടേയും ചോള രാജാക്കന്മാർ രണ്ടു മൂന്നു നൂറ്റാണ്ടിലധികം തമിഴ് നാട് അടക്കിവാണിരുന്നു.  അവരുടെ കാലശേഷം പാണ്ഡ്യരാജാക്കന്മാർ ആയിരുന്നു തമിഴക സുവർണ്ണ കാലം മുന്നോട്ട്  നയിച്ചത്. അപ്പോഴത്തെ ഒരു രാജാവായിരുന്നു മാരവർമ്മ കുലശേഖര പാണ്ഡ്യൻ. അദ്ദേഹത്തിന്  രണ്ട് മക്കൾ ഉണ്ടായിരുന്നു ജാദവർമ്മൻ സുന്ദര പാണ്ഡ്യൻ പിന്നെ ജാദവർമ്മൻ വീരപാണ്ഡ്യൻ. മൂത്തമകൻ  സുന്ദരപാണ്ഡ്യൻ  രാജ്ഞിയുടെ മകനും താഴെയുള്ള മകൻ വീരപാണ്ഡ്യൻ വെപ്പാട്ടിയിൽ ഉണ്ടായ മകനുമായിരുന്നു. രാജാവിന് വീരപാണ്ഡ്യനോടായിരുന്നു കൂടുതൽ മമത. നിലവിൽ ഉള്ള പാരമ്പര്യത്തിനു വിരുദ്ധമായി  താഴെയുള്ള മകൻ രാജ്യാധികാരം കൈക്കൊള്ളും എന്ന് രാജാവ് പ്രഖ്യാപിച്ചു .ഇത്  സുന്ദരപാണ്ഡ്യനെ പ്രകോപിപ്പിച്ചു. അദ്ദേഹം സ്വന്തം അച്ഛനെ വധിക്കുകയും 1310 ൽ സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. കുറച്ചു  നാട്ടുരാജാക്കന്മാർ വീരപാണ്ഡ്യനെ അനുകൂലിച്ചു.  അതോടുകൂടി  സാമ്രാജ്യത്തിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

പരാജയപ്പെട്ട സുന്ദര പാണ്ഡ്യൻ രാജ്യം വിട്ട് പലായനം ചെയ്തു.  അടങ്ങിയിരിക്കാൻ കൂട്ടാക്കാതെ അദ്ദേഹം മറ്റൊരു ശക്തന്റെ  സഹായമഭ്യർത്ഥിച്ചു ഉത്തരേന്ത്യ ഭരിച്ചിരുന്ന  സുൽത്താൻ അലാവുദ്ദീൻ ഖിൽജി  (പത്മാവത് സിനിമയിൽ രൺബീർ കപൂർ അവതരിപ്പിച്ച കഥാപാത്രം.) ആയിരുന്നു ആ ശക്തിമാൻ. അക്കാലത്ത് ഡൽഹിയിൽ നിന്നും തുടങ്ങി ഉത്തരേന്ത്യയുടെ ഭൂരിഭാഗം പ്രവിശ്യകളും ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു അദ്ദേഹത്തിന്റെ സേനാപതി ജനറൽ മാലിക് കഫൂർ ആയിരുന്നു ( ഒരു ഹിജഡയായ അടിമയായിരുന്നു നമ്മുടെ ഈ മാലിക് കഫൂർ. അതിബുദ്ധിമാനും ഭരണ തന്ത്രഞ്ജനുമായിരുന്നു. അവസാന കാലഘട്ടങ്ങളിൽ അലാവുദ്ദീൻ ഖിൽജി ഇദ്ദേഹവുമായി അനുരാഗത്തിൽ ആയിരുന്നതായി പറയപ്പെടുന്നു ) സുന്ദരപാണ്ഡ്യൻ സഹായം അഭ്യർത്ഥിക്കുന്ന സമയത്ത് മാലിക് കഫൂർ തെക്കേ ഇന്ത്യയിൽ സാമ്രാജ്യ വികസനത്തിന്റെയും മത പ്രചരണത്തിന്റേയും ഭാഗമായി ഉണ്ടായിരുന്നു.  തമിഴ്നാടിന്റെ വടക്കു ഭാഗമായ  ദ്വാരക സമുദ്രത്തിൽ ആയിരുന്നു അദ്ദേഹം സേനയുമായി നിലയുറപ്പിച്ചിരുന്നത് . കൂടിക്കാഴ്ചയ്ക്ക് ശേഷം കിൽജിയുടെ സേന  സുന്ദരപാണ്ട്യനെ സഹായിക്കും  എന്ന്  മാലിക് കഫൂർ വാഗ്ദാനം ചെയ്തു .ഇതിൻപ്രകാരം സുന്ദരപാണ്ഡ്യന്റെ സഹായത്തോടുകൂടി ഈ ഖിൽജി സേന 1311 ൽ തമിഴ് നാട് ആക്രമിച്ചു .പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത് . മാലിക് കഫൂർ അക്കാലത്ത്  ദ്വാരക സമുദ്രത്തിൽ ഉണ്ടായിരുന്നെങ്കിലും  സുന്ദരപാണ്ഡ്യൻ അലാവുദ്ദീൻ ഖിൽജിയുടെ  സഹായം ആവശ്യപ്പെട്ടിരുന്നില്ലെങ്കിൽ ഒരുപക്ഷേ  മാലിക് കഫൂർ തമിഴ് നാട് ആക്രമിക്കുകയില്ല എന്നായിരുന്നു. അങ്ങിനെ തമിഴ്നാട്ടിലെ ആദ്യത്തെ മുസ്ലീം ആക്രമണവും അധിനിവേശവും  യഥാർത്ഥത്തിൽ പാണ്ഡ്യ കുടുംബത്തിലെ ഒരു ആഭ്യന്തര കലഹത്തെ തുടർന്നായിരുന്നു. തമിഴ്നാട്ടിൽ എത്തിയ  മാലിക് കഫൂറിന്റെ സേനയ്ക്ക് വലിയ എതിർപ്പ് നേരിടേണ്ടി വന്നില്ല പക്ഷേ  മാലിക് കഫൂർ ഇതിനിടയിൽ  സുന്സത്യത്തിൽ അലാവുദ്ദീൻ കിൽജിക്കും മാലിക്  കഫൂറിനും തമിഴ് നാട് ഡൽഹി സാമ്രാജ്യത്തിന്റെ ഭാഗമാക്കണം എന്നുണ്ടായിരുന്നില്ല .അവരുടെ   പ്രധാന ലക്ഷ്യം  തമിഴ്നാട്ടിൽ/ തെക്കേ ഇന്ത്യയിൽ ഇസ്‌ലാം മതം പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. അതിനാൽ വന്ന ഉദ്ദേശ്യം സാധിച്ചതിന് ശേഷം അവർ ദില്ലിയിലേക്ക് തിരിച്ചുപോയി.  

പല ചരിത്രകാരന്മാരും പറയുന്നത് സുന്ദര പാണ്ഡ്യന്റെ അമ്മാവനായ  വിക്രമ പാണ്ഡ്യൻ മാലിക് കഫൂർന് എതിരെ ചില യുദ്ധങ്ങൾ ജയിച്ചു എന്നും  അതിനാലാണ് മാലിക് തമിഴ് നാട് വിട്ടു പോയത് എന്നും ആണ് .  ഖിൽജി സേന ചെറിയ യുദ്ധങ്ങളിൽ തോറ്റോടുന്നവരായി പൊതുവെ ചരിത്രം വിലയിരുത്താത്തതിനാൽ ഈ സാധ്യത വിരളമാണ്. എന്തൊക്കെയായാലും മാലിക് മത പ്രചരണം എന്ന സ്വന്തം ഉദ്ദേശ്യം സാധിച്ചതിന് ശേഷമാണ് തമിഴ്നാട് വിട്ടത് .

പക്ഷേ തമിഴ്നാട്ടിലെത്തിയ ആദ്യ മുസ്ലിംങ്ങൾ ഖിൽജി സേന അല്ലായിരുന്നു. അവരുടെ  ആക്രമണത്തിനു മുമ്പ് തന്നെ ചോള രാജാവ് ഓട്ടോമൻ സാമ്രാജ്യത്തിലെ തുർക്കികളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചിരുന്നു .   1212 ൽ വ്യാപാര ആവശ്യങ്ങൾക്കായി ഇവർ തമിഴ്നാട്ടിലെത്തി. ഇസ്ലാമിക രീതി  തമിഴ്നാട്ടിന് പരിചയപ്പെടുത്തിയ ഇവരാണ് ആദ്യമായി  റാവുത്തർ എന്ന്  അറിയപ്പെട്ടത്. ഇവരുടെ വലിയൊരു കൂട്ടം തരംഗം പാടി, നാഗപട്ടണം, കാരക്കൽ, മുത്തുപേട്ട, കോതനല്ലൂർ, കോട്ടക്കുടി എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്നു.  ഇവർ ഹിന്ദു ജനങ്ങളെ മതം മാറ്റത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തഞ്ചാവൂര്‍ പ്രദേശത്തെ  ഹിന്ദുക്കൾ അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിന്നു. പക്ഷേ പിന്നീട് മാലിക് ഖഫൂറിന്റെ മത പ്രചരണത്താൽ മതം മാറിയവരും  ഖിൽജി സേനയുടെ തമിഴ്നാട്ടിൽ അവശേഷിച്ച മുസ്ലീമുകളും ഇവരുടെ കൂടെ ചേർന്നു.  ഹനഫി  രീതി എന്ന മുസ്ലീം ആരാധനാ രീതിയാണ് ഇവർ  പിന്തുടർന്നിരുന്നത്. (തൃശൂർ ചെട്ടിയങ്ങാടിയിലെ പള്ളി ഹനഫി രീതി പിന്തുടരുന്നതും റാവുത്തർമാർ പൊതുവെ പോകുന്നതുമായ പള്ളിയാണ്)  തുർക്കിയിൽ നിന്നു വന്നവർ പൊതുവെ വെളുത്തവർ  ആയിരുന്നെങ്കിലും കറുത്തനിറമുള്ളവരും  ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തുർക്കിയിൽ നിന്നു വന്നവരുടെ കൂട്ടത്തിൽ പെട്ട സ്ത്രീകൾ  കൂടുതലും പർദ്ദ ആണ് ധരിച്ചിരുന്നത്. പക്ഷേ തീരദേശങ്ങളിലെ മതപരിവർത്തനം ചെയ്ത മരക്കാൻമാർ വിഭാഗത്തിലെ സ്ത്രീകൾ സാരി ധരിക്കുന്ന രീതി തുടർന്നു. തഞ്ചാവൂരിന് അടുത്ത് തിരൂരിലും കോതനല്ലൂരിലേയും വലിയ മുസ്ലിം പള്ളികളിൽ ഇപ്പോഴും  തുർക്കി ആലേഖനങ്ങളും തുർക്കി ലിപിയുംകാണാൻ കഴിയും. കൂടാതെ ജിന്ന് പള്ളി തുടങ്ങിയ  ഗ്രാമപ്രദേശങ്ങളിലും ഇതു കാണാൻ കഴിയും. ഈ ലിപികൾ പിന്നീട് മദ്രാസ് മ്യൂസിയത്തിന്റെ ഭാഗമാവുകയും ചെയ്തു .ചില തുർക്കി ലിപികൾ 1850 ൽ കൂത്തനെല്ലൂരിലെ വലിയ പള്ളിയിൽ നിന്ന് മോഷണം പോയി. തമിഴ്നാട്ടിലെ  റാവുത്തർമാർ രണ്ട് വിഭാഗമാണ്. സുൽത്താൻ ഖിൽജിയുടെ വംശജർ മുകൾ തമിഴ്നാട്ടിലെ  ഭൂരിഭാഗത്തും കാണപ്പെടുമ്പോൾ തുർക്കിക്കാർ തരംഗം പാടി നാഗപട്ടണം കാരയ്ക്കൽ മുത്തുപേട്ട എന്നിവിടങ്ങളിലാണ് കാണുന്നത്. 

ഈ തുർക്കി ലിപികൾ അല്ലാതെ റാവുത്തർമാരുടെ തുർക്കി ബന്ധത്തിന് തെളിവുകൾ കുറവത്രെ. പക്ഷേ ഒരു വലിയ ഒരു ബന്ധം കാണുന്നത് പിതാവിനെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ്. ഞാൻ അച്ഛനെ ‘അത്ത‘ എന്നാണ് വിളിച്ചു പോന്നത്. മലയാളി മുസ്ലീംങ്ങൾ ‘വാപ്പ' അല്ലെങ്കിൽ‘ ഉപ്പ‘ എന്നാണ് വിളിക്കുക. ‘അത്ത‘ എന്ന് പിതാവിനെ വിളിക്കുന്നത് പരമ്പരാഗത ടർക്കിഷ് രീതിയാണ്. Ata എന്ന് ഇംഗ്ലീഷിൽ പറയുമെങ്കിലും  അവർ യഥാർത്ഥത്തിൽ വിളിക്കുന്നത് ‘അത്ത‘ എന്നു തന്നെയാണ്. ‘ബാബ ‘എന്ന പേഴ്സ്യൻ അഭിസംബോധനാ രീതി പിൽക്കാലങ്ങളിൽ തുർക്കിയിൽ വ്യാപകമായി. തുർക്കിയുടെ ആദ്യ പ്രസിഡന്റ് ആയ മുസ്തഫ കമാലിനെ രാഷ്ട്രപിതാവ് എന്ന  നിലയിൽ ‘അത്താതുർക്ക് ‘എന്നാണ് വിളിക്കുന്നത് . (father of turks). ഈ വസ്തുതയും തുർക്കികൾ പിന്തുടരുന്ന ഹനഫി ആരാധനരീതിയുടെ പിന്തുടർച്ചയുമാണ് റാവുത്തർ - തുർക്കി ബന്ധത്തിന്റെ അവശേഷിക്കുന്ന കണ്ണികൾ.

തുടരും...


ഭാഗം - 2

പാണ്ഡ്യരാജാക്കൻമാരുടേയും ചോള രാജാക്കന്മാർ രണ്ടു മൂന്നു നൂറ്റാണ്ടിലധികം തമിഴ് നാട് അടക്കിവാണിരുന്നു.  അവരുടെ കാലശേഷം പാണ്ഡ്യരാജാക്കന്മാർ ആയിരുന്നു തമിഴക സുവർണ്ണ കാലം മുന്നോട്ട്  നയിച്ചത്. അപ്പോഴത്തെ ഒരു രാജാവായിരുന്നു മാരവർമ്മ കുലശേഖര പാണ്ഡ്യൻ.


അദ്ദേഹത്തിന്  രണ്ട് മക്കൾ ഉണ്ടായിരുന്നു. ജാദവർമ്മൻ സുന്ദര പാണ്ഡ്യൻ പിന്നെ ജാദവർമ്മൻ വീരപാണ്ഡ്യൻ. മൂത്തമകൻ  സുന്ദരപാണ്ഡ്യൻ  രാജ്ഞിയുടെ മകനും താഴെയുള്ള മകൻ വീരപാണ്ഡ്യൻ വെപ്പാട്ടിയിൽ ഉണ്ടായ മകനുമായിരുന്നു. രാജാവിന് വീരപാണ്ഡ്യനോടായിരുന്നു കൂടുതൽ മമത. നിലവിൽ ഉള്ള പാരമ്പര്യത്തിനു വിരുദ്ധമായി  താഴെയുള്ള മകൻ രാജ്യാധികാരം കൈക്കൊള്ളും എന്ന് രാജാവ് പ്രഖ്യാപിച്ചു .ഇത്  സുന്ദരപാണ്ഡ്യനെ പ്രകോപിപ്പിച്ചു. അദ്ദേഹം സ്വന്തം അച്ഛനെ വധിക്കുകയും 1310 ൽ സ്വയം രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. കുറച്ചു  നാട്ടുരാജാക്കന്മാർ വീരപാണ്ഡ്യനെ അനുകൂലിച്ചു.  അതോടുകൂടി  സാമ്രാജ്യത്തിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

പരാജയപ്പെട്ട സുന്ദര പാണ്ഡ്യൻ രാജ്യം വിട്ട് പലായനം ചെയ്തു.  അടങ്ങിയിരിക്കാൻ കൂട്ടാക്കാതെ അദ്ദേഹം മറ്റൊരു ശക്തന്റെ  സഹായമഭ്യർത്ഥിച്ചു ഉത്തരേന്ത്യ ഭരിച്ചിരുന്ന  സുൽത്താൻ അലാവുദ്ദീൻ ഖിൽജി  (പത്മാവത് സിനിമയിൽ രൺബീർ കപൂർ അവതരിപ്പിച്ച കഥാപാത്രം.) ആയിരുന്നു ആ ശക്തിമാൻ. അക്കാലത്ത് ഡൽഹിയിൽ നിന്നും തുടങ്ങി ഉത്തരേന്ത്യയുടെ ഭൂരിഭാഗം പ്രവിശ്യകളും ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു അദ്ദേഹത്തിന്റെ സേനാപതി ജനറൽ മാലിക് കഫൂർ ആയിരുന്നു ( ഒരു ഹിജഡയായ അടിമയായിരുന്നു നമ്മുടെ ഈ മാലിക് കഫൂർ. അതിബുദ്ധിമാനും ഭരണ തന്ത്രഞ്ജനുമായിരുന്നു. അവസാന കാലഘട്ടങ്ങളിൽ അലാവുദ്ദീൻ ഖിൽജി ഇദ്ദേഹവുമായി അനുരാഗത്തിൽ ആയിരുന്നതായി പറയപ്പെടുന്നു ) സുന്ദരപാണ്ഡ്യൻ സഹായം അഭ്യർത്ഥിക്കുന്ന സമയത്ത് മാലിക് കഫൂർ തെക്കേ ഇന്ത്യയിൽ സാമ്രാജ്യ വികസനത്തിന്റെയും മത പ്രചരണത്തിന്റേയും ഭാഗമായി ഉണ്ടായിരുന്നു.  തമിഴ്നാടിന്റെ വടക്കു ഭാഗമായ  ദ്വാരക സമുദ്രത്തിൽ ആയിരുന്നു അദ്ദേഹം സേനയുമായി നിലയുറപ്പിച്ചിരുന്നത് . കൂടിക്കാഴ്ചയ്ക്ക് ശേഷം കിൽജിയുടെ സേന  സുന്ദരപാണ്ട്യനെ സഹായിക്കും  എന്ന്  മാലിക് കഫൂർ വാഗ്ദാനം ചെയ്തു .ഇതിൻപ്രകാരം സുന്ദരപാണ്ഡ്യന്റെ സഹായത്തോടുകൂടി ഈ ഖിൽജി സേന 1311 ൽ തമിഴ് നാട് ആക്രമിച്ചു .പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത് . മാലിക് കഫൂർ അക്കാലത്ത്  ദ്വാരക സമുദ്രത്തിൽ ഉണ്ടായിരുന്നെങ്കിലും  സുന്ദരപാണ്ഡ്യൻ അലാവുദ്ദീൻ ഖിൽജിയുടെ  സഹായം ആവശ്യപ്പെട്ടിരുന്നില്ലെങ്കിൽ ഒരുപക്ഷേ  മാലിക് കഫൂർ തമിഴ് നാട് ആക്രമിക്കുകയില്ല എന്നായിരുന്നു. അങ്ങിനെ തമിഴ്നാട്ടിലെ ആദ്യത്തെ മുസ്ലീം ആക്രമണവും അധിനിവേശവും  യഥാർത്ഥത്തിൽ പാണ്ഡ്യ കുടുംബത്തിലെ ഒരു ആഭ്യന്തര കലഹത്തെ തുടർന്നായിരുന്നു. തമിഴ്നാട്ടിൽ എത്തിയ  മാലിക് കഫൂറിന്റെ സേനയ്ക്ക് വലിയ എതിർപ്പ് നേരിടേണ്ടി വന്നില്ല പക്ഷേ  മാലിക് കഫൂർ ഇതിനിടയിൽ  സുന്സത്യത്തിൽ അലാവുദ്ദീൻ കിൽജിക്കും മാലിക്  കഫൂറിനും തമിഴ് നാട് ഡൽഹി സാമ്രാജ്യത്തിന്റെ ഭാഗമാക്കണം എന്നുണ്ടായിരുന്നില്ല .അവരുടെ   പ്രധാന ലക്ഷ്യം  തമിഴ്നാട്ടിൽ/ തെക്കേ ഇന്ത്യയിൽ ഇസ്‌ലാം മതം പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. അതിനാൽ വന്ന ഉദ്ദേശ്യം സാധിച്ചതിന് ശേഷം അവർ ദില്ലിയിലേക്ക് തിരിച്ചുപോയി.  

പല ചരിത്രകാരന്മാരും പറയുന്നത് സുന്ദര പാണ്ഡ്യന്റെ അമ്മാവനായ  വിക്രമ പാണ്ഡ്യൻ മാലിക് കഫൂർന് എതിരെ ചില യുദ്ധങ്ങൾ ജയിച്ചു എന്നും  അതിനാലാണ് മാലിക് തമിഴ് നാട് വിട്ടു പോയത് എന്നും ആണ് .  ഖിൽജി സേന ചെറിയ യുദ്ധങ്ങളിൽ തോറ്റോടുന്നവരായി പൊതുവെ ചരിത്രം വിലയിരുത്താത്തതിനാൽ ഈ സാധ്യത വിരളമാണ്. എന്തൊക്കെയായാലും മാലിക് മത പ്രചരണം എന്ന സ്വന്തം ഉദ്ദേശ്യം സാധിച്ചതിന് ശേഷമാണ് തമിഴ്നാട് വിട്ടത് .

പക്ഷേ തമിഴ്നാട്ടിലെത്തിയ ആദ്യ മുസ്ലിംങ്ങൾ ഖിൽജി സേന അല്ലായിരുന്നു. അവരുടെ  ആക്രമണത്തിനു മുമ്പ് തന്നെ ചോള രാജാവ് ഓട്ടോമൻ സാമ്രാജ്യത്തിലെ തുർക്കികളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചിരുന്നു .   1212 ൽ വ്യാപാര ആവശ്യങ്ങൾക്കായി ഇവർ തമിഴ്നാട്ടിലെത്തി. ഇസ്ലാമിക രീതി  തമിഴ്നാട്ടിന് പരിചയപ്പെടുത്തിയ ഇവരാണ് ആദ്യമായി  റാവുത്തർ എന്ന്  അറിയപ്പെട്ടത്. ഇവരുടെ വലിയൊരു കൂട്ടം തരംഗം പാടി, നാഗപട്ടണം , കാരക്കൽ, മുത്തുപേട്ട ,കോതനല്ലൂർ ,കോട്ടക്കുടി എന്നിവിടങ്ങളിൽ തമ്പടിച്ചിരുന്നു.  .ഇവർ ഹിന്ദു ജനങ്ങളെ മതം മാറ്റത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല .തഞ്ചാവൂര്‍ പ്രദേശത്തെ  ഹിന്ദുക്കൾ അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിന്നു . പക്ഷേ പിന്നീട് മാലിക് ഖഫൂറിന്റെ മത പ്രചരണത്താൽ മതം മാറിയവരും  ഖിൽജി സേനയുടെ തമിഴ്നാട്ടിൽ അവശേഷിച്ച മുസ്ലീമുകളും ഇവരുടെ കൂടെ ചേർന്നു.  ഹനഫി  രീതി എന്ന മുസ്ലീം ആരാധനാ രീതിയാണ് ഇവർ  പിന്തുടർന്നിരുന്നത്. ( തൃശൂർ ചെട്ടിയങ്ങാടിയിലെ പള്ളി ഹനഫി രീതി പിന്തുടരുന്നതും റാവുത്തർമാർ പൊതുവെ പോകുന്നതുമായ പള്ളിയാണ് )  തുർക്കിയിൽ നിന്നു വന്നവർ പൊതുവെ വെളുത്തവർ  ആയിരുന്നെങ്കിലും കറുത്തനിറമുള്ളവരും  ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തുർക്കിയിൽ നിന്നു വന്നവരുടെ കൂട്ടത്തിൽ പെട്ട സ്ത്രീകൾ  കൂടുതലും പർദ്ദ ആണ് ധരിച്ചിരുന്നത്. പക്ഷേ തീരദേശങ്ങളിലെ മതപരിവർത്തനം ചെയ്ത മരക്കാൻമാർ വിഭാഗത്തിലെ സ്ത്രീകൾ സാരി ധരിക്കുന്ന രീതി തുടർന്നു. .തഞ്ചാവൂരിന് അടുത്ത് തിരൂരിലും കോതനല്ലൂരിലേയും വലിയ മുസ്ലിം പള്ളികളിൽ ഇപ്പോഴും  തുർക്കി ആലേഖനങ്ങളും തുർക്കി ലിപിയുംകാണാൻ കഴിയും കൂടാതെ ജിന്ന് പള്ളി തുടങ്ങിയ  ഗ്രാമപ്രദേശങ്ങളിലും ഇതു കാണാൻ കഴിയും. ഈ ലിപികൾ പിന്നീട് മദ്രാസ് മ്യൂസിയത്തിന്റെ ഭാഗമാവുകയും ചെയ്തു .ചില തുർക്കി ലിപികൾ 1850 ൽ കൂത്തനെല്ലൂരിലെ വലിയ പള്ളിയിൽ നിന്ന് മോഷണം പോയി. തമിഴ്നാട്ടിലെ  റാവുത്തർമാർ രണ്ട് വിഭാഗമാണ് .സുൽത്താൻ ഖിൽജിയുടെ വംശജർ മുകൾ തമിഴ്നാട്ടിലെ  ഭൂരിഭാഗത്തും കാണപ്പെടുമ്പോൾ തുർക്കിക്കാർ തരംഗം പാടി നാഗപട്ടണം കാരയ്ക്കൽ മുത്തുപേട്ട എന്നിവിടങ്ങളിലാണ് കാണുന്നത്. 

ഈ തുർക്കി ലിപികൾ അല്ലാതെ റാവുത്തർമാരുടെ തുർക്കി ബന്ധത്തിന് തെളിവുകൾ കുറവത്രെ. പക്ഷേ ഒരു വലിയ ഒരു ബന്ധം കാണുന്നത് പിതാവിനെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് . ഞാൻ അച്ഛനെ ‘ അത്ത ‘ എന്നാണ് വിളിച്ചു പോന്നത് . മലയാളി മുസ്ലീംങ്ങൾ ‘വാപ്പ' അല്ലെങ്കിൽ‘ ഉപ്പ‘ എന്നാണ് വിളിക്കുക. ‘അത്ത ‘ എന്ന് പിതാവിനെ വിളിക്കുന്നത് പരമ്പരാഗത ടർക്കിഷ് രീതിയാണ്. Ata എന്ന് ഇംഗ്ലീഷിൽ പറയുമെങ്കിലും  അവർ യഥാർത്ഥത്തിൽ വിളിക്കുന്നത് ‘അത്ത ‘ എന്നു തന്നെയാണ്. ‘ബാബ ‘എന്ന പേഴ്സ്യൻ അഭിസംബോധനാ രീതി പിൽക്കാലങ്ങളിൽ തുർക്കിയിൽ വ്യാപകമായി. തുർക്കിയുടെ ആദ്യ പ്രസിഡന്റ് ആയ മുസ്തഫ കമാലിനെ രാഷ്ട്രപിതാവ് എന്ന  നിലയിൽ ‘അത്താതുർക്ക് ‘എന്നാണ് വിളിക്കുന്നത് . (father of turks). ഈ വസ്തുതയും തുർക്കികൾ പിന്തുടരുന്ന ഹനഫി ആരാധനരീതിയുടെ പിന്തുടർച്ചയുമാണ് റാവുത്തർ - തുർക്കി ബന്ധത്തിന്റെ അവശേഷിക്കുന്ന കണ്ണികൾ.

തുടരും...


ഭാഗം - 3

അപ്പോൾ കഥ കേൾക്കേണ്ടേ! 

നമുക്ക് ഒരു സഹസ്രാബ്ദത്തിലപ്പുറം  പുറകിലോട്ടു പോകാം.  ആയിരത്തിൽ പരം വർഷങ്ങൾക്ക്   മുൻപും  സംസ്കാര തനിമയാർന്ന് വിളങ്ങുന്ന  തമിഴകത്തിലേക്ക്!


പേർ പെറ്റ രണ്ടാം പാണ്ഡ്യ ഭരണ കാലത്തിലേക്ക് !  കലയും ആയോധന വൈഭവവും കറുപ്പിന്റെ സൗന്ദര്യവും ഒരു പോലെ വെറ്റിക്കൊടി പായിച്ച ആ കാലത്തിലേക്ക് ! .. 

അക്കാലത്ത് കരയും കടലും ഒരുപോലെ കീഴടക്കി വാണ  ആ പാണ്ഡിയ നാട്ടിലേക്ക് ലക്ഷ്യമില്ലാതെ അലഞ്ഞു നടന്ന ഒരു അവധൂതൻ എത്തിച്ചേർന്നു. നാദിർഷാ അഥവാ നാടാർ വാലി. തുർക്കിയിലെ ഒരു രാജകുമാരനായിരുന്നു അദ്ദേഹം. ഒരിക്കൽ ആത്മീയ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ തേടി  ഗൗതമബുദ്ധനെ പോലെ അധികാരം വിട്ടിറങ്ങിയ മനുഷ്യൻ. ലക്ഷ്യമില്ലാതെ വഴികൾ താണ്ടി. പേർഷ്യ ,അഫ്ഗാൻ , വടക്കേ ഇന്ത്യ വഴി പാണ്ഡ്യ നാട്ടിലെത്തി.  ഒരു അവിവാഹിതൻ ആയ സൂഫി വര്യൻ എന്ന നിലയിൽ അദ്ദേഹം ‘കലന്ദർ ‘ എന്നറിയപ്പെട്ടു. തുർക്കിയിൽ നിന്ന് തന്നെയുള്ള  തൊള്ളായിരത്തോളം അനുയായികൾ ഇദ്ദേഹത്തിന്റെ ബഹുമാന്യ വ്യക്തിത്വത്തിൽ ആകൃഷ്ടരായി കൂടെ കൂടിയിരുന്നു.  സ്വന്തം സംസ്കാരത്തിൽ പ്രൗഢിയുണ്ടെങ്കിൽ കൂടി മറ്റു സംസ്കാരങ്ങളെ ക്കൂടി മാനിച്ചിരുന്നവരായിരുന്നു പാണ്ഡ്യൻമാർ . കടുത്ത ശിവ ഭക്തരായിരുന്നു അവർ. നാദിർ ഷായ്ക്കും പാണ്ഡ്യർക്കും പരസ്പരമുള്ള വ്യത്യാസപ്പെട്ട ദൈവ സങ്കൽപ്പങ്ങളും സംസ്ക്കാരവും പുതുമയാർന്നതായി തോന്നി.   തമിഴ് രാജവംശം തിരുച്ചിറപ്പള്ളിയിൽ നാദിർഷയോട് സ്ഥിര താമസമാക്കാൻ അഭ്യർത്ഥിച്ചു. അസാമാന്യ വ്യക്തി പ്രഭാവം ഉള്ള ആളായിരുന്നു നാദിർഷാ എന്ന് പറയപ്പെടുന്നു. മാത്രമല്ല അദ്ദേഹം അദ്ഭുതങ്ങളും രോഗശാന്തിയും മറ്റും സൃഷ്ടിക്കാൻ കഴിവുള്ള ഒരു 'കലന്ദർ ‘അറബ് മാന്ത്രികനാണെന്നുള്ള ശ്രുതി കൂടി പരന്നതോടെ അദ്ദേഹത്തെ കാണാൻ വൻ ജനപ്രവാഹമായി. ഇദ്ദേഹത്തിന്റെ മാസ്മരിക വ്യക്തിത്വത്തിൽ  ആകൃഷ്ടരായി ഇസ്ലാം മതം സ്വീകരിച്ച തിരുച്ചിറപ്പള്ളിയിലെ ഹിന്ദുക്കളാണ് ആദ്യകാല റാവുത്തരുടെ പൂർവ്വികർ. അദ്ദേഹത്തിന്റെ തുർക്കി അനുയായികളുമായുള്ള പുതിയ  വിവാഹബന്ധങ്ങൾക്കും  ഈ  പരിവർത്തനങ്ങൾ  കാരണമായി.  തേവർ എന്ന വിഭാഗത്തിൽ പെട്ടവരാണ് ധാരാളായി മതം മാറിയത് . മരവരും മതം മാറിയവരിൽ പെടുന്നു . തേവർ പരമ്പരാഗത പോരാളികൾ ആയിരുന്നു. തമിഴ് ആയോധന കലകളായ വടിത്തല്ല് , അടി തടകളും , പിന്നെ കളരിപ്പയറ്റും മറ്റും  അറിയാമായിരുന്ന  പാണ്ഡ്യരാജാവിന്റെ  പടയാളികൾ ആയിരുന്ന ഇവർ തുടർന്നും  സൈന്യത്തിൽ ജോലി ചെയ്തിരുന്നു .നാദിർഷായുടെ ദൈവത്തിൽ അവർ ആകൃഷ്ടരായെങ്കിലും  തങ്ങളുടെ  തനതു ഹിന്ദു / തമിഴ് സംസ്കാരം  വിടാൻ അവർ തയ്യാറായിരുന്നില്ല. അവർ പിന്തുടർന്നുവന്ന വസ്ത്രധാരണം, ചില ഹിന്ദു  ആചാരങ്ങൾ ( പ്രത്യേകിച്ചും വിവാഹം മുതലായ ചടങ്ങുകളോടനുബന്ധിച്ച് )എന്നിവ തുടർന്നുകൊണ്ടേയിരുന്നു .... ഇന്നും മാറാതെ റാവുത്തർ മാരെ പിന്തുടരുന്ന ആചാരങ്ങൾ !

തേവർമാരുടെ അടിതടകളെയും വടിത്തല്ലിനെയും മറ്റും പറ്റി എഴുതിയപ്പോൾ ചില കാര്യങ്ങൾ ഓർത്തു പോയി. എന്റെ അത്ത (father ) തമിഴ്‌നാട്ടിൽ പോയി വടിത്തല്ല് അഭ്യസിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് കേട്ടിരുന്നു . പണ്ട് പത്തായത്തിലെ പഴയ വസ്തുക്കൾക്കിടയിൽ തുരുമ്പു പിടിച്ച ഒരു ഉറുമി കണ്ടതോർക്കുന്നു. വളച്ച് അരയിൽ ബൽറ്റ് പോലെ ധരിക്കാവുന്നത്. എല്ലാ വർഷവും ഒരു പുത്തൻ കത്തി പണിയിപ്പിക്കുന്ന പതിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊല്ലനെ കൊണ്ട് നല്ല തവിട്ട് / മെറൂൺ നിറത്തിൽ നല്ല അഴകുള്ള കത്തി !  അരക്കിന്റെ പിടിയും മറ്റും ഉണ്ടാവും. പോളീഷ് ചെയ്ത തുകലുറയും  കാണും. അത് അദ്ദേഹത്തിന്റെ പോലീസ് ബെൽറ്റിൽ വച്ച് വെള്ള മുണ്ടിന് മുകളിൽ ധരിച്ചിരിക്കും. പുറത്ത് കാണില്ല. ഞാൻ ചെറുപ്പത്തിൽ കളിക്കുമ്പോൾ ആ കത്തി എടുത്ത് എന്റെ അരയിൽ ബൽറ്റിൽ ഇട്ട് നടക്കും. ഒരു മൂന്ന് ചക്രമുള്ള കുട്ടി സൈക്കിളിൽ ഈ സംഭവവും ഒരു കളിത്തോക്കും ( കേപ്പ് വച്ച് പൊട്ടിക്കാവുന്നത് ) ഒരു കൌബോയ് ഹാറ്റും വച്ച് ഞാൻ അക്കാലത്ത് ഒരു തേവർ മകനായി വിലസി.

വീടും വിട്ടിറങ്ങിയ നാദിർഷാ ഒരു വേദനപ്പെടുത്തുന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. എന്റെ അമ്മയുടെ അത്ത അങ്ങിനെ ഒരു നാൾ വീട് വിട്ട് ഇറങ്ങിപ്പോയ ആളാണ്. ഞാൻ പുള്ളിക്കാരനെ കണ്ടിട്ടില്ല ( ഫോട്ടോ പോലും ഇല്ല ) അമ്മയ്ക്കും വലിയ ഓർമ്മകൾ ഒന്നും അദ്ദേഹത്തെ പറ്റി ഇല്ല. അമ്മയ്ക്ക് ഓർമ്മകൾ ഉറയ്ക്കുന്നതിന് മുൻപേ അമ്മയെ അനാഥയാക്കി പുളളിക്കാരൻ പോയി. ‘ തൊപ്പിക്കാരൻ ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അതായിരുന്നു അവരുടെ വീട്ടു പേര് . അക്കാലത്തെ പോലീസുകാരുടെ വർണ്ണശബളമായ കൂർമ്പൻ തൊപ്പി ഉണ്ടാക്കി നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തൊഴിൽ. എന്തിന് അദ്ദേഹം വീട് വിട്ടിറങ്ങി എന്നതിന് ഒരു ഉത്തരവും ഇല്ല. എന്റെ അമ്മ റുഖിയയുടെ അമ്മ സുലൈഖ വളരേ സുന്ദരി ആയിരുന്നു. ( എന്റെ അമ്മയും നല്ല സുന്ദരി തന്നെ , അല്ല പിന്നെ ! ) അത്ര സുന്ദരിയായ ഒരു ഭാര്യയേയും ഓമനത്തം തുളുമ്പുന്ന ഒരു പെൺകുഞ്ഞിനേയും വിട്ട് അദ്ദേഹത്തിന് എങ്ങനെ പോകാൻ കഴിഞ്ഞു എന്ന് എനിക്ക് അറിയില്ല ! സുലൈഖാമ്മ ( ഞാൻ അങ്ങിനെ ആണ് വിളിക്കാറ് ) വളരേ സൗമ്യശീലയും മൃദുഭാഷിണിയും നന്നായി പെരുമാറാൻ അറിയാവുന്ന സ്ത്രീയും ആയിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു . ( എല്ലാ പേരക്കുട്ടികളേയും ഒരു പോലെ ഇഷ്ടമായിരുന്നു. ) സുലൈഖമ്മായുടെ  അവസാന കാലത്ത് ഞാൻ ശുശ്രൂഷിച്ച് അടുത്തുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ പഠിക്കുന്ന സമയം ആയിരുന്നു അത്. അവരുടെ ഓർമ്മയ്ക്ക് എന്റെ മകൾ ചിന്നുവിന് ഞാൻ സുലൈഖ എന്ന് പേരിട്ടു. 

അച്ഛൻ ഇട്ടിട്ടു പോയതിന്റെ അനാഥത്വം എന്റെ അമ്മയ്ക്ക് ജീവിതകാലത്തൊരിക്കലും വിട്ടു പോയില്ല. വീട്ടിൽ വരുന്ന ഭിക്ഷക്കാർക്കൊക്കെ ബിരിയാണിയും പലഹാരങ്ങളും വാരിക്കോരി കൊടുക്കുമ്പോൾ മിക്കപ്പോഴും എനിക്കറിയാമായിരുന്നു  അമ്മ സ്വന്തം അച്ഛനെ തന്നെയാണ് ഊട്ടുന്നതെന്ന്... നാഗൂറോ  ഏർവാടിയിലേയോ ആളറിയാത്ത വഴിത്താരകളിലൂടെ പുക പിടിച്ച മനസ്സും കണ്ണുകളുമായി നീങ്ങുന്ന ഒരു പാവം അവധൂതന്

ആരെങ്കിലും ഭക്ഷണം കൊടുക്കും എന്ന പ്രതീക്ഷയോടെ …

തുടരും...


ഭാഗം - 4

നാദിർഷായുടെ അന്ത്യം തിരുച്ചിറ പള്ളിയിൽ തന്നെയായിരുന്നു . ജനിച്ച തുർക്കിയിൽ നിന്നും  കാതങ്ങൾ അകലെ ഒരു അപരിചിതമായ സ്ഥലത്ത് അന്ത്യമായി ഉറങ്ങാൻ ആയിരുന്നു അദ്ദേഹത്തിന്റെ വിധി. ജനമനസ്സുകൾ ജാതിമതഭേദമെന്യേ  അൽഭുത സിദ്ധികൾ ഉള്ളവൻ എന്ന് വാഴ്ത്തിയ അദ്ദേഹത്തിന്റെ ജാറം അവിടെ പൊങ്ങുകയും അത് ഒരു തീർത്ഥാടന കേന്ദ്രം ആവുകയും ചെയ്തു . ‘നാദർ നഗർ ‘ എന്ന പേരിൽ ഉള്ള ഒരു ആശ്വാസ കേന്ദ്രം.


അദ്ദേഹത്തിന് ശേഷം മറ്റൊരു അറബ് രാജാവിന്റെ ഊഴമായിരുന്നു . സൗദി അറേബ്യയിലെ ഇസ്ലാമിക പുണ്യനഗരങ്ങളിൽ ഒന്നായ മദീനയിലെ രാജാവ് ബാദുഷാ  സുൽത്താൻ ഹസ്രത്ത് സയ്യിദ് ഇബ്രാഹിം ‘ഷഹീദിന്റെ‘ !

പ്രവാചക പരമ്പരയിൽ പെട്ട ഇദ്ദേഹം ഒരു പ്രവാചകസ്വപ്നദർശനത്തെ തുടർന്ന് ദക്ഷിണേന്ത്യ ലക്ഷമാക്കി യാത്ര തുടങ്ങി. ഇസ്ലാം പ്രചരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പ്രവാചകന്റെ കാലത്തും അദ്ദേഹത്തിന്റെ കാലശേഷവും ഇത്തരം രാജാക്കൻമാരുടെ കടൽ യാത്രകൾ സാധാരണമായിരുന്നു. പലതും സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്താത്ത യാത്രകൾ ആയിരുന്നു. സ്വന്തം കുടുംബത്തെ വളരെ സ്നേഹിച്ചിരുന്ന സുൽത്താൻ മുഴുവൻ കുടുംബത്തോടും തന്റെ അറബ്- തുർക്കി _ റോമൻ മന്ത്രിമാർ അടക്കം ആയിരുന്നു യാത്ര ചെയ്തത്. ദുരിത പൂർണ്ണമായ യാത്ര ആയിരുന്നു അത്. മതിയായ കുടിവെള്ളം പോലും ഇല്ലാതെ ആ വലിയ കുടുംബം കടലിൽ കിടന്നു നരകിക്കുകയും പിന്നീട് ഇന്ത്യൻ വനാന്തരങ്ങളിലൂടെ കേരളത്തിലെ കണ്ണൂർ വരെ എത്തുകയും ചെയ്തു.  അവിടെ നിന്നും യാത്ര തുടർന്ന അവർ തമിഴ് നാട്ടിലെ ഭൗദ്രമാണിക്ക പട്ടണത്തിൽ ( ഇപ്പോഴത്തെ ഏർവാടി ) എത്തി ചേർന്നു. അവിടുത്തെ വാസത്തിനിടയിൽ  സുൽത്താൻ പതുക്കെ   ഒരു  തദ്ദേശീയ സേന രൂപീകരിച്ചു.   മരവർ മുസ്ലിങ്ങളും  തേവർ വംശത്തിൽ നിന്ന് ഇസ്ലാമിലേക്ക് വന്ന പോരാളികളും  ആയിരുന്നു അദ്ദേഹത്തിൻറെ സംഘത്തിൽ.  അതുവരെ  കാളകളെയും  ആനകളെയും  മാത്രം യുദ്ധത്തിന് ഉപയോഗിച്ചിരുന്ന വരെ  സുൽത്താൻ  അറബി ക്കുതിരകളിലെ അഭ്യാസം പരിശീലിപ്പിച്ചു .മികവുറ്റ പടയാളികളായ അവരെ   കുതിര ഓടിക്കുന്നവൻ എന്നർത്ഥം വരുന്ന ‘ഇരുവുട്ടാൻ ‘ എന്ന് വിളിച്ചു പോന്നു  അത് ലോപിച്ച്  ‘റാവുത്തർ'  ആയി എന്ന് ചരിത്രം . മിടുക്കരായ റാവുത്തർ സേനയുടെ ഉടമയായി  സുൽത്താൻ അവിടുത്തെ  കിരീടം വയ്ക്കാത്ത രാജാവായി വിലസി . അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന തുർക്കി പടയാളികൾ ദേശവാസികളുമായി വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുകയും അതിവേഗം തന്നെ ദക്ഷിണേന്ത്യയിൽ അതു വരെ അന്യമായിരുന്ന ഒരു മിശ്ര സംസ്ക്കാരം രൂപപ്പെടുകയും ചെയ്തു. കാതങ്ങൾ അകലെ കിടന്നിരുന്ന രണ്ട് വ്യത്യസ്ത ഹിന്ദു മുസ്ലിം സംസ്കാരങ്ങളുടെ ദ്രുതഗതിയിലുള്ള കൂടി ചേരൽ. 

അപകടം മണത്ത ശക്തനായ  മധുരൈ രാജാവ് തിരുപാണ്ഡ്യൻ ഈ വിദേശികളെ മുളയിലേ ഒതുക്കാൻ  തീരുമാനിച്ചു. പക്ഷേ റാവുത്തർ തുലുക്ക പടയുടെ അറബിക്കുതിരകളിൽ ചീറി പാഞ്ഞ പടയാളികൾ പാണ്ഡ്യ രാജാവിനെ തകർത്തു കളഞ്ഞു. സുൽത്താൻ മധുരയുടെ രാജാവായി . വളരേ കുറച്ചു കാലം മാത്രം നീണ്ട മധുരയിലെ  ‘ബാദുഷ നായകം ' എന്നറിയപ്പെട്ട സുൽത്താൻ ഭരണം. 

ഭൗദ്രമാണിക്ക പട്ടണത്തിൽ ഇതിനകം വിക്രമ പാണ്ഡ്യൻ അധികാരത്തിലെത്തിയിരുന്നു. അസാമാന്യ യുദ്ധ വൈഭവമുള്ള പോരാളി ആയിരുന്നു വിക്രമ പാണ്ഡ്യൻ. അദ്ദേഹത്തിന്റെ സേനയും ബാദുഷാ നായകത്തിന്റെ സേനയുമായി പത്ത് യുദ്ധങ്ങളാണ് നടന്നത്. ഓരോന്നും മൂന്നും നാലും ദിനങ്ങൾ നീണ്ട യുദ്ധങ്ങൾ .സുൽത്താന്റെ വെറും പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള മകൻ അബു താഹിറsക്കം മുഴുവൻ പരിവാരങ്ങളും യുദ്ധത്തിൽ കൊല്ലപ്പെട്ടു. റോമൻകാരനായിരുന്ന മന്ത്രി  അമീർ അബ്ബാസ്, തുർക്കിക്കാരനായിരുന്ന അനുചരൻ ചന്ദാന പീർ, മെക്കയിൽ നിന്നും വന്ന വിശ്വസ്തൻ ഷംസുദ്ദീൻ എന്നിവരും മറ്റ് അനവധി  പേരും കൊല്ലപ്പെട്ടു. പക്ഷേ തളരാത്ത പോരാളി ആയിരുന്നു സുൽത്താൻ .  റാവുത്തർ തുൽക്കപ്പടയ്ക്ക് നാടൻ യുദ്ധ തന്ത്രങ്ങളും അറിയാം എന്നുള്ളത് അദ്ദേഹത്തിന് ഗുണമായി ഭവിച്ചു. അവസാനം അവർ വിക്രമ പാണ്ഡ്യനെ കീഴടക്കുകയും വധിക്കുകയും ചെയ്തു. 

രക്തത്തിന്റെ കണക്ക് രക്തം കൊണ്ട് തീർക്കുക, അതായിരുന്നു അക്കാലത്തെ രാജനീതി !! അബു താഹിറിന്റെ മരണത്തിന് പകരമായി പാണ്ഡ്യരാജാവിന്റെ മക്കൾ ഇന്ദ്രപാണ്ഡ്യനും ചന്ദ്രപാണ്ഡ്യനും വധിക്കപ്പെട്ടു. സുൽത്താൻ ഭൗദ്രമാണിക്ക പട്ടണം കൂടി ഏറ്റെടുത്ത് ബാദുഷാനായകം വികസിപ്പിച്ചു. 

പിന്നീട് നടന്ന പന്ത്രണ്ട് വർഷത്തെ ബാദുഷാ ഭരണ കാലം സമാധാനത്തിന്റെ നാളുകളായിരുന്നു. നല്ല രീതിയിലുള്ള സംസ്കാര മാറ്റങ്ങളും പരിവർത്തനങ്ങൾക്കും ഈ കാലം സാക്ഷിയായി. 

പക്ഷേ വർഷങ്ങൾക്ക് ശേഷവും അടങ്ങാത്ത പ്രതികാര ദാഹവുമായി തിരുപ്പാണ്ഡ്യൻ ദീർഘകാലം കൊണ്ട് സ്വരുക്കൂട്ടിയ സൈന്യവും ആയുധ സമ്പത്തുമായി ബാദുഷാ നായകത്തെ ആക്രമിച്ചു. വൻ നാശനഷ്ടങ്ങൾ കണ്ട യുദ്ധത്തിൽ സുൽത്താൻ വധിക്കപ്പെട്ടു. കൂടെ തിരുപ്പാണ്ഡ്യനും ..

തുടരും...


ഭാഗം - 5

ആരും ജയിക്കാത്ത യുദ്ധങ്ങൾ! 

പിന്നീട് നടന്ന സമാധാന ഉടമ്പടി പ്രകാരം ഏർവാടി അടങ്ങുന്ന ഭൗദ്ര മണിക്ക പട്ടണം ബാദുഷാ വംശജർക്കും ,  രാമനാഥപുരം ഭാഗങ്ങൾ  പാണ്ഡ്യൻ മാർക്കുമായി വിഭജിക്കപ്പെട്ടു.  നാടൻ യുദ്ധ തന്ത്രങ്ങളും അറബിക്ക് യുദ്ധ രീതികളും അശ്വവൈഭവവും കൈമുതലായ അതിനിടയിൽ തന്നെ   ‘തുൽക്കപട‘ എന്ന പേരിൽ പ്രശസ്തമായി തീർന്ന     സുൽത്താന്റെ  റാവുത്തർ കുതിരപ്പടയും   ഒരു അമൂല്യ സമ്പത്തു പോലെ  രണ്ട് സംസ്ക്കാരങ്ങൾക്കുമായ് വിഭജിക്കപ്പെട്ടു. 


സുൽത്താന്റെ മരണം കൊണ്ട്  അദ്ദേഹത്തിന്റെ ജനങ്ങൾക്കിടയിലെ സ്വാധീനം  തുടച്ചുകളയാം   എന്ന  തിരു  പാണ്ഡ്യന്റെ ആഗ്രഹം വ്യാമോഹം  മാത്രമായിരുന്നു. . മരണം കൊണ്ടും കീഴടക്കാനാവാത്ത ചിലരുണ്ട്.  സുൽത്താൻ അത്തരം ഒരു വ്യക്തി ആയിരുന്നു. ജനങ്ങൾക്കിടയിൽ  ജാതിമതഭേദമന്യേ ഒരു ദിവ്യപരിവേഷം കൈവന്നിരുന്ന അദ്ദേഹത്തിൻറെ ജാറം  ഏർവാടിയിൽ പൊങ്ങാൻ   അധികം താമസം വന്നില്ല . അദ്ദേഹത്തിന്റേയും അബു താഹിറിന്റേയും മറ്റു രക്തസാക്ഷി 

( ഷഹീദ് )കളുടേയും ജാറങ്ങളിൽ ജനങ്ങൾ നിത്യ സന്ദർശകരായി. ബാദുഷാ നായകം ഇവരുടെ സ്മരണയ്ക്കായി പിന്നീട് ‘ഷഹീദ് നായകം’ എന്ന് അറിയപ്പെട്ടു.ഏർവാടി പല നൂറ്റാണ്ട് കൾക്ക് ശേഷവും ഹിന്ദു മുസ്ലിം ഐക്യത്തിന്റെ തെക്കേ ഇന്ത്യയിലെ സാക്ഷ്യപ്പെടുത്തലായും സൂഫി പാരമ്പര്യത്തിനോടടുക്കുന്ന സംസ്കാരമായും തുടരുന്നു. മാനസിക രോഗങ്ങൾക്ക് ആശ്വാസം നൽകുന്ന കേന്ദ്രമായി ഏർവാടി പ്രശസ്തി നേടി. അവിടെ താമസിച്ച് അവിടത്തെ ജലം സേവിച്ചാൽ മാനസിക വിഭ്രമങ്ങളിൽ നിന്ന് മുക്തി നേടാം എന്നായിരുന്നു വിശ്വാസം.  അതിനു പിന്നിൽ ഒരു കഥയുണ്ട്.

രാമനാഥപുരം   ഭരിച്ചിരുന്ന  ഒരു പിൽക്കാല രാജാവ് ആയിരുന്നു വിജയ രഘുനാഥ സേതുപതി .  സേതുപതിയെ അക്കാലത്ത് വലിയ ഒരു ദുഃഖം അലട്ടിയിരുന്നു. അനന്തരാവകാശികൾ ഇല്ലാത്ത ദു:ഖം.

അനപത്യ ദു:ഖത്തേക്കാൾ വലിയ ദു:ഖമണ്ടോ?

തുടരും...


ഭാഗം - 6

അക്കാലത്ത്  ഈ രാജാവും അതിനിടയിൽ ഷഹീദ് നായകം എന്നറിയപ്പെട്ടു തുടങ്ങിയിരുന്ന അറബ് വംശവും തമ്മിൽ വളരെയധികം സൗഹൃദം നിലനിന്നുപോന്നിരുന്നു.  ഏർവാടി ദർഗ്ഗയിൽ 41 ദിവസം താമസിക്കാനും ദർഗയിലെ ജലം മരുന്നെന്ന് സങ്കൽപ്പിച്ച് രണ്ടുനേരം കുടിക്കാനും അക്കാലത്തെ ഏർവാടി പുരോഹിതൻ ഖുതബ് വലിയുള്ള നിർദ്ദേശിച്ചു. 


മരിച്ച സുൽത്താൻ ബാദുഷാ ഷഹീദിന് അദ്ഭുത പ്രവർത്തികൾ ( കറാമത്തുകൾ) സാധ്യമാണെന്നും ഈ ജലം സേതുപതിയുടെ എല്ലാ ദുർബലതകൾക്കും ഉള്ള പരിഹാരമാണെന്നും രാമനാഥപുരം രാജാവ് സേതുപതിയെ വിശ്വസിപ്പിക്കാൻ വലിയുള്ളക്ക് കഴിഞ്ഞു.  ഇദ്ദേഹത്തിന്റെ കീഴിലുള്ള ചികിത്സയിൽ മനസ്സിന്  പുത്തനുണർവ് നേടിയെടുത്താണ് സേതുപതി കൊട്ടാരത്തിലെത്തിയത് . ഒരു ചെറുപ്പക്കാരന്റെ ആവേശത്തോടേയും ഉണർവ്വോടെയും  ഭാര്യയെ പ്രാപിച്ച സേതുപതി യ്ക്ക് അനന്തരാവകാശിയെ ലഭിക്കാൻ അധികം താമസം നേരിട്ടില്ല .ദുർവിധിയുടെ കാർമേഘങ്ങൾ നീങ്ങിയതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു . ലൈംഗിക ഉത്കണ്ഠകളിൽ നിന്നും വിദഗ്ദമായി സേതുപതിയെ മനശാസ്ത്രപരമായി മോചിപ്പിക്കുക ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം എന്താണെന്ന് ശരിയായി അനുമാനിച്ച  വലിയുള്ള ചെയ്തത്. സേതുപതിയ്ക്ക് പുത്രൻ പിറന്ന സന്തോഷം നാടാകെ  പടർന്നതിന് ഒപ്പം തന്നെ സുൽത്താന്റെ കറാമത്ത് കളിലുള്ള വിശ്വാസവും ജനങ്ങൾക്കിടയിൽ പടർന്നു.  മാനസികമായ എത് ദൗർബല്യങ്ങൾക്കും ഈ ചികിത്സ മതിയെന്ന് ജനങ്ങൾ വിശ്വസിച്ചു. പക്ഷേ  വർഷങ്ങൾക്ക് ശേഷം വലിയ ഒരു ദുരന്തമായിരുന്നു ഏർവാടി ഈ പാരമ്പര്യം മുഖേന അഭിമുഖീകരിച്ചത്. 

എന്നെ ഒരു സൈക്യാട്രിസ്റ്റാകാൻ പ്രേരിപ്പിച്ച ഒരു വലിയ ദുരന്തം !!

2001 ആഗസ്റ്റ് … പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കം …

വർഷങ്ങളായി പതിഞ്ഞു മൂടിയ അന്ധവിശ്വാസങ്ങളുടെ പൊടിക്കൂമ്പാരങ്ങൾ ഒരു പക്ഷേ തുടച്ചു നീക്കാൻ കഴിഞ്ഞെന്ന് ആധുനിക ഭിക്ഷഗ്വരർ വ്യാമോഹിച്ചു തുടങ്ങിയ ഒരു കാലം …

കാരിരുമ്പ്  ചങ്ങലക്കെട്ടുകളിൽ മുറുകിക്കിടന്ന് ആളിക്കത്തുന്ന തീജ്വാലകളെ മറി കടക്കാനാവാതെ ഇരുപത്തി എട്ടോളം മനോരോഗികൾ ഏർവാടിയിൽ  നിസ്സഹായരായി കരിക്കട്ടകളായി.  നിസ്സഹായരായി പിടഞ്ഞു മരിച്ച പാവം മനോരോഗികളുടേയും ബുദ്ധിമാന്ധ്യം പിടി പെട്ടവരുടേയും ദീനരോദനങ്ങൾ  ഉയർന്നപ്പോൾ രക്ഷിക്കാൻ ആരും തന്നെ ഉണ്ടായില്ല. എല്ലാവർക്കും ചുറ്റും ചങ്ങലകൾ ആയിരുന്നു. അറുത്തു മാറ്റിയാലും പോകാത്ത വിശ്വാസത്തിന്റേയും അന്ധവിശ്വാസത്തിന്റേയും ചങ്ങലകൾ !! 

ക്രിസ്തുവർഷം 1311 ലാണ്  മാലിക് കഫൂറിന്റ നേതൃത്വത്തിൽ  അലാവുദീൻ ഖിൽജിയുടെ സൈന്യം ദക്ഷിണേന്ത്യയിലേക്ക് കടക്കുന്നത്.  അവർ വാറംഗലിൽ  അടക്കം ഉള്ള പല നിധികളും  സുൽത്താൻറെ ഖജനാവിലേക്ക് കണ്ടു കെട്ടി. മധുരയിലെ സമ്പത്തിനെപ്പറ്റി  നിന്ന് അറിഞ്ഞ  അലാവുദ്ദീൻ ഖിൽജി  മധുര ആക്രമിക്കാൻ ഉത്തരവിട്ടു .പാണ്ഡ്യരാജാക്കന്മാരുടെ ആക്രമണ/ വീര്യം അറിഞ്ഞ്  അല്പം പതുങ്ങി നിന്നിരുന്ന മാലിക് കഫൂർ അക്രമണത്തിന് കച്ച കെട്ടി. മധുരയിലെ രാജാവായിരുന്ന വീരപാണ്ഡ്യന് പക്ഷേ യുദ്ധത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല.  അദ്ദേഹം പ്രതിരോധ പരമായ സമീപനമാണ് സ്വീകരിച്ചത് . പക്ഷേ വീരനായിരുന്ന അദ്ദേഹത്തിന്റെ സ്വന്തം സഹോദരൻ സുന്ദരപാണ്ഡ്യൻ പോരാടാൻ തന്നെ തീരുമാനിച്ചു. കാലാൾപ്പടയും  റാവുത്തർ കുതിരപ്പടയും ആയി കാവേരീ നദീ തീരത്ത് വച്ച് മാലിക് കഫൂറുമായി ഏറ്റുമുട്ടി. കത്തിനിൽക്കുന്ന തമിഴ് ചൂടിൽ വരണ്ട് വിണ്ടിരിക്കുകയായിരുന്നു കാവേരി നദി. വെള്ളം കിട്ടാതെ പാണ്ഡ്യൻമാരുടെ തമിഴ് സേന വലഞ്ഞു. ക്ഷമാശീലരായിരുന്ന ഖിൽജി സേനയാകട്ടെ ഇത്തരം പല പ്രാകൃത യുദ്ധങ്ങളും നേരിട്ട പരിചയസമ്പന്നരായിരുന്നു. കാലാൾപ്പട മാലിക് കഫൂറിന്റെ സേനയ്ക്ക് മുൻപിൽ നിഷ്പ്രഭമായി.ഭാരമേറിയ വാളുകൾ ആയിരുന്നു റാവുത്തർമാർ സാധാരണ ഉപയോഗിച്ചിരുന്നത് . വൻ ചൂടിൽ ദീർഘനേരം ഒരു ബൃഹത്തായ സേനയുമായി ഏറ്റു മുട്ടുമ്പോൾ ഭാരം കുറഞ്ഞ വാളുകൾ അത്യാവശ്യമായിരുന്നു. റാവുത്തർ സേനയ്ക്ക് അധിക നേരം പിടിച്ചു നിൽക്കാൻ ആയില്ല. രക്ഷപ്പെട്ട തുൽക്കപ്പടയിലെ റാവുത്തരിൽ ചിലർ ഉടനെ തന്നെ വീരപാണ് ഡ്യന്റെ അടുത്തെത്തി കാര്യം പറഞ്ഞു. മാലിക് കഫൂറിന്റെ ഉന്നം മധുരയുടെ അഭിമാനമായ മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ അളവറ്റ സമ്പത്തായിരിക്കാം എന്ന് അവർ വീരപാണ്ഡ്യനെ ബോധിപ്പിച്ചു. ഇത് ശരിയായിരിക്കാം എന്ന് തോന്നിയ വീരപാണ്ഡ്യൻ ക്ഷേത്രത്തിന് വൻ സുരക്ഷ ഏർപ്പെടുത്തി. ആയിരക്കണക്കിന് മുസ്ലിം റാവുത്തർ പടയാളികൾ ക്ഷേത്രത്തിന് കാവലായി അണി നിരന്നു . ഇതറിഞ്ഞ മാലിക് കഫൂർ ഞെട്ടി പ്പോയി. ഒരു ഹിന്ദു ക്ഷേത്രം സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലി അർപ്പിക്കാൻ തയ്യാറാകുന്ന മുസ്ലിംങ്ങൾ: അത് അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾക്ക് അപ്പുറത്തായിരുന്നു. മുട്ടാൾ റാവുത്തറുടെ നേതൃത്വത്തിലുള്ള അശ്വ സേനയുടെ പ്രകടനം അതി പ്രശംസനീയമായിരുന്നു. ഇതിന്റെ ഓർമ്മയ്ക്കായാണ് തമിഴ്നാട്ടിലെ മിക്ക അമ്മൻ കോവിലുകളിലും ദേവീക്ഷേത്രങ്ങളിലും ഒരു അശ്വാരൂഢനായ ഒരു പടയാളിയുടെ പ്രതിമ കാണുന്നത് ,  മുട്ടാൾ റാവുത്തറുടെ പ്രതിമ ആണത്, ലോക പ്രശസ്ത സേനാധിപനായിട്ടും മുട്ടാളിന്റെ പോരാട്ട  വീരത്തിന് മുൻപിൽ മാലിക് കഫൂറിന്റെ മുട്ട് വിറച്ചു. അദ്ദേഹത്തിന്റെ വിഖ്യാത ഖിൽജി സേനയുടെ പകുതിയോളം പേരുടെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പത്തോളം യുദ്ധങ്ങൾ അതിന്റെ ഭാഗമായി ഉണ്ടായി. പക്ഷേ യുദ്ധം ജയിക്കുക എന്നത് അഭിമാന പ്രശ്നമായപ്പോൾ ആക്രമണം ശക്തമാക്കാൻ അലാവുദ്ദീൻ ഖിൽജി ഉത്തരവിട്ടു. നീണ്ടു നിന്ന യുദ്ധങ്ങളിൽ വളരേക്കാലം പിടിച്ചു നിൽക്കുക എന്നതായിരുന്നു ഖിൽജിയുടെ ഒരു രീതി. ഇത് മനസ്സിലാക്കിയ വീര പാണ്ഡ്യൻ യുദ്ധo നിർത്തുക യാണ് ബുദ്ധി എന്ന് തീരുമാനിച്ചു. അദ്ദേഹം മധുര ഖജനാവിൽ നിന്ന് 96,000 സ്വർണ്ണ നാണയങ്ങളും മധുരയിൽ ഉണ്ടായിരുന്ന അരിയും അവരുടെ കൈവശം ഉണ്ടായിരുന്ന മുഴുവൻ ആനകളേയും കുതിരകളേയും കൊടുത്ത് യുദ്ധത്തിൽ നിന്ന് ഒഴിവായി..

റാവുത്തർ പുരാണം അങ്ങിനെ നിൽക്കട്ടെ, എന്റെ ഉറവിടങ്ങളിലെ കഥകളിലേയ്ക്ക് വീണ്ടും കടക്കാം .

ഒന്നു  ശ്രദ്ധിച്ചാൽ വണ്ടി ചക്രങ്ങൾ ഉരുളുന്ന ശബ്ദം കേൾക്കാം….

ഏതൊക്കെയോ വഴികളിലൂടെ --

കുറച്ചു കാലങ്ങൾക്ക് മുൻപ് ..

തൃശ്ശൂർ പട്ടണത്തിലെ , കൊക്കാലെ എന്ന ദേശത്തെ, അമ്പാടി ലെയിൻ എന്ന തെരുവിലെ, വണ്ടിക്കാരൻ സുൽത്താൻ കുട്ടി റാവുത്തര്‍ക്ക് ഭാര്യമാര്‍ രണ്ടായിരുന്നു. ‘പറവൂര് കാരി’ എന്ന് സ്ഥലപ്പേരിനാൽ അറിയപ്പെട്ട  സുന്ദരിയായ ആദ്യ ഭാര്യയും  അത്ര കണ്ട് സുന്ദരിയല്ലാത്ത പൊട്ടേമ്മയും. ആദ്യഭാര്യയിൽ നിന്ന് രണ്ട് മക്കൾ. പിൽക്കാലത്ത് റയിൽവേ പോർട്ടറായ മജീദും , ആസിറായും. പക്ഷേ പുത്രഭാഗ്യം ഏറെയും കൈ വന്നത് രണ്ടാം ഭാര്യയായ പൊട്ടേമ്മയിൽ നിന്നായിരുന്നു. സുലൈഖയും മീരാമ്പിയും ജൈനുബുവും തമ്പിയും വണ്ടിക്കാരൻ മജീദും ഒക്കെ അടങ്ങിയ പുത്ര പരമ്പരകൾ . സുൽത്താൻ കുട്ടി റാവുത്തറുടെ പാരമ്പര്യം പിൻപറ്റി വണ്ടിക്കാരൻ ആയത് ഒരേ ഒരു ആൾ മാത്രം. 

വണ്ടിക്കാരൻ എന്ന പേര് എങ്ങനെ കിട്ടി എന്നറിയേണ്ടേ? സുൽത്താൻ കുട്ടി റാവുത്തർക്ക് രണ്ടോ മൂന്നോ വണ്ടിക്കാളകളും വണ്ടികളും ഉണ്ടായിരുന്നു. വ്യാപാരാവശ്യങ്ങൾക്കായി സ്വയം ഓടിക്കുകയും  വാടകയ്ക്ക് കൊടുക്കുകയും ചെയ്തിരുന്നു. അതി സമ്പന്നൻ അല്ലെങ്കിലും ഒരു ഇടത്തരം രീതിയിൽ ജീവിച്ചു പോകാവുന്ന ജീവിതരീതിക്ക് ഉടമ. ചെറിയ ഒരു ഭൂസ്വത്തും ഉണ്ടായിരുന്നു. ഇതിൽ നിന്നും പിൽക്കാലത്ത് കൊക്കാലയിലെ ഹിദായത്തുൽ ഇസ്ലാം സ്കൂളിന് സ്ഥലം നൽകപ്പെട്ടിരുന്നതായി പറയപ്പെടുന്നു. തൃശൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന അമ്പാടി ലെയിനിനും കൊക്കാലെയും കുറിച്ച് ആലോചിക്കുമ്പോൾ ഒരു പ്രത്യേക നൊസ്റ്റാൾജിക് / ഫാൻ്റസി അനുഭവം ഉണ്ടാകുന്നതിൽ പ്രധാന പങ്ക് വഹിച്ച സ്ഥാപനമായിരുന്നു ഹിദായത്തുൾ ഇസ്ലാം സ്കൂൾ . എൻ്റെ അമ്മ റുഖിയാമ്മ നാലര ക്ലാസ്സ്  ( അന്ന് അര ക്ലാസ്സുകൾ ഉണ്ടായിരുന്ന കാലം ആയിരുന്നു ) വരെ പഠിച്ച സ്കൂൾ. വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം അറിയാത്ത അക്കാലത്ത് അത്രയൊന്നും മനസ്സിലാകാതിരുന്ന മാതാവ്  സുലൈഖാമ്മയ്ക്കും കർക്കശക്കാരനായ രണ്ടാനച്ഛൻ കാസിം റാവുത്തർക്കും ഇടയിൽ പെട്ട് നാലക്ഷരം പഠിച്ച് ഒരു ഉദ്യോഗസ്ഥയാവാൻ മോഹിച്ച ഒരു സുന്ദരി പെണ്ണിന് ആകെ ഉണ്ടായിരുന്ന ഏക ആദ്യ അത്താണി ആയിരുന്നു ആ സ്കൂൾ. വിദ്യാഭ്യാസത്തിൻ്റെ ആദ്യ കാൽ വയ്പ്പുകൾ. പച്ച നിറത്തിൽ പെയിൻ്റും കുമ്മായവും പൂശി ചന്ദനക്കലയോട് കൂടി ഹിദായത്തുൾ ഇസ്ലാം സ്കൂൾ എന്നെഴുതിയ ലിപിയോട് കൂടിയ മകുടവുമായി നിന്ന ആ സ്കൂൾ അങ്ങിനെ അവളുടെ ജീവിതത്തിൽ നിർണ്ണായകമായി മാറി.

പൊട്ടേമ്മയുടെ മക്കളിൽ എല്ലാവരും ബഹുമാനിച്ചിരുന്ന വ്യക്തിത്വമായിരുന്നു മാതൃമാതാവ് സുലൈഖയുടേത്. സൗന്ദര്യവും സുശീലതയുമായിരുന്നു സുലൈഖയുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടിയിരുന്നത്. വെളുത്ത് മെലിഞ്ഞ ഭംഗിയുള്ള മുഖവും ശരീരവും തൂവെള്ള തട്ടവും മേൽമുണ്ടും കാതിലെ തട്ടു ലോലാക്കും മൃദുഭാഷണവും സുലൈഖയെ  ആർക്കും പ്രിയങ്കരിയാക്കി. (ഞാൻ സുലൈഖാമ്മ എന്നാണ് വിളിച്ചിരുന്നത്. എൻ്റെ മകളുടെ പേര് സുലൈഖ എന്ന് ഇട്ടത് എനിക്ക് വളരേ ഇഷ്ടമുള്ള ഈ അമ്മയുടെ ഓർമ്മയ്ക്കാണ്). തീർച്ചയായും തൊപ്പിക്കാരൻ ഹസ്സൻ റാവുത്തർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരിക്കില്ല അവരെ വിവാഹം ചെയ്യാൻ. അത്രക്ക് മോഹിപ്പിക്കുന്ന സൗന്ദര്യവതി തന്നെ ആയിരുന്നു.

തൊപ്പിക്കാരൻ ഹസ്സൻ റാവുത്തരെ പറ്റി  ആരും അധികം ഓർമ്മകൾ ഒന്നും പങ്ക് വക്കുന്നില്ല. കാരണമറിയാത്ത എന്തോ നിഗൂഢതകൾ. ഒന്നു മാത്രം അറിയാം. സുലൈഖ കടിഞ്ഞൂൽ കുഞ്ഞായ റുഖിയയെ പ്രസവിച്ച ഉടനെ അയാൾ വീട് വിട്ടിറങ്ങി, അവധൂതനായി. പലരും ശ്രമിച്ചെങ്കിലും അദ്ദേഹം എവിടെപ്പോയി. എങ്ങോട്ടു പോയി എന്നതിനൊന്നും യാതൊരു പിടിയും കിട്ടിയില്ല. വിധിയുടെ ഏതോ കണക്കുകൾ പൂരിപ്പിക്കാനെന്ന വണ്ണം എൻ്റെ അമ്മ ജന്മത്തോടെ പിതാവില്ലാത്തവളായി.

ഇപ്പറഞ്ഞ ഹിദായത്തുൽ സ്കൂളിനോട് അടുത്ത് തന്നെ ഉണ്ടായിരുന്ന ഒരു വാടക വീട്ടിലായിരുന്നു അമ്മയുടെ ജനനം. അതിനു ശേഷം അധികം വൈകാതെ തന്നെ കാസിം റാവുത്തർ സുലൈഖയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. പണ്ടേ അദ്ദേഹം തൊപ്പിക്കാരുടെ ( ഹസ്സൻ റാവുത്തരുടെ - അമ്മയുടെ യഥാർത്ഥ പിതാവിൻ്റെ) തറവാടിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി പറയപ്പെടുന്നു. ഒരു പക്ഷേ അപ്പഴേ സുന്ദരിയായിരുന്ന സുലൈഖയെ കണ്ടിരിക്കാനോ ശ്രദ്ധിച്ചിരിക്കാനോ വഴിയുണ്ട്. പക്ഷേ വാടക വീട്ടിൽ ഭർത്താവ് ഇല്ലാതെ,  പ്രസവിച്ച്  കിടന്നിരുന്ന  സുലൈഖയുടെ അടുത്തേയ്ക്ക് അദ്ദേഹം എത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അവിചാരിതമായി ഉണ്ടായ ഒരു തീ പിടുത്തം. അതിനുളളിൽ പെട്ട് ആ യുവതിയായ അമ്മയും ഒരു പിഞ്ചു കുഞ്ഞും വെന്തു പോകാതെ രക്ഷപ്പെട്ടത് തത്സമയത്ത് എത്തിയ ഫയർ ബ്രിഗേഡിലെ മിടുക്കനായ ഫയർ ഓഫീസർ കാസീം റാവുത്തരുടെ സഹായത്തോടെ ആയിരുന്നു. പട്ടാളത്തിൽ നിന്നും പിരിഞ്ഞതിനു ശേഷം ചുരുങ്ങിയ നാൾ ഫയർ സർവീസിലും പിന്നെ പോലീസുകാരനായും സേവനമനുഷ്ഠിച്ച ആളായിരുന്നു കാസിം റാവുത്തർ. സുലൈഖ അദ്ദേഹത്തിൻ്റെ മനസ്സ് കവർന്നു. അവർ ഉടനടി വിവാഹിതരായി. സുലൈഖയുടെ അനാഥത്വം അതോടെ മാഞ്ഞെങ്കിലും റുഖിയായുടെ അനാഥത്വം ഇരട്ടിച്ചതേ ഉള്ളൂ. അച്ഛനു പകരമാവുമോ അത്രയൊന്നും വിശാലമനസ്കൻ അല്ലാത്ത രണ്ടാനച്ഛൻ?

വിവാഹശേഷം അവർ തൃശൂർ പട്ടണ്ത്തിനടുത്തു തന്നെയുള്ള വടൂക്കരയിൽ  താമസമാക്കി. മറ്റൊരു വാടക വീട്ടിൽ. കാസിം റാവുത്തറുടെ കൂടെ അദ്ദേഹത്തിൻ്റെ അമ്മയും ഉണ്ടായിരുന്നു. അതി സാത്വികയായ ഒരു സ്ത്രീ. മെടിയതിപ്പുറത്ത് നടക്കുകയും നിസ്കാരവും നോമ്പും ഒട്ടും മുറിയാതെ നോക്കുകയും ചെയ്തിരുന്ന അൽപ്പം പരിശുദ്ധ എന്നു തന്നെ പറയാവുന്ന ഈ സ്ത്രീ. എൻ്റെ അമ്മ റുഖിയയുടെ ഓർമ്മ വച്ച നാൾ മുതൽ കണ്ടിരുന്ന ഈ സ്ത്രീയിൽ നിന്നാണ് സാത്വികതയുടെ ആദ്യ പാoങ്ങൾ അവർക്ക് ലഭിച്ചത്. ജീവിതകാലം മുഴുവൻ അമ്മയെ സഹായിച്ച വിശ്വാസം. ജീവിതത്തിലെ അഗ്നിപരീക്ഷകളിൽ മനസ്സ് ഉറപ്പിച്ചു നിർത്തിയ ദൈവത്തിൻ്റെ തുണ. തലമുറകളിൽ അടിച്ചേൽപ്പിക്കാതെ തനിക്ക് വേണ്ടി അവർ കൊണ്ട് നടന്നിരുന്ന ഒരു സ്വകാര്യാനന്ദം. 

എത്രയൊക്കെ വിശുദ്ധയാണെങ്കിലും സ്വന്തം മകൻ്റെ ഭാര്യയുടെ ആദ്യകുഞ്ഞിനോട് ഒരു വേറിട്ട ഭാവം ആയിരുന്നു ആ സ്ത്രീ കാണിച്ചത്. കാരണം വിവാഹശേഷം ഒട്ടും വൈകാതെ തന്നെ സുലൈഖ മറ്റൊരു പെൺകുഞ്ഞിന് , കാസിം റാവുത്തറുടേതായ പെൺകുഞ്ഞിന് ജന്മം കൊടുത്തിരുന്നു, നൈസുമ്മ.സ്വന്തം മകൻ്റെ ഛായയിലുള്ള ഈ കുഞ്ഞിനോട് സ്വാഭാവികമായും ആ സ്ത്രീക്ക് കൂടുതൽ സ്നേഹം തോന്നി. റുഖിയക്ക് ഓർമ്മ വന്നപ്പോൾ മുതൽ അനുഭവിച്ചത് ഈ വേർതിരിവാണ്. താൻ വേണ്ടാത്തവളാണ് എന്ന തോന്നൽ വളരേ മുൻപു തന്നെ അവളുടെ മനസ്സിൽ കേറിക്കൂടി. എന്നാൽ ആ കുടുംബത്തിന് ഏറെ വേണ്ടപ്പെട്ടവളായി മാറാൻ തന്നെയായിരുന്നു ആ കൊച്ചു കുഞ്ഞിൻ്റെ വിധി. 

ഈശ്വരൻ വെട്ടിയ വഴികൾ നമുക്കെന്തറിയാൻ? 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ