അപരാധിയായി ഞാനി-
വിടെ ജീവിത പടവുകൾ
പിറകിലേയ്ക്കിറങ്ങി
നടക്കവെ!
ചിരിക്കത്തി കൊണ്ട്-
മുറിച്ചു,വീഴ്ത്തുന്ന
കൊലച്ചതി കാണാ-
മെനിക്കിന്നു,മന്നും !
ഒന്നു,കാണും മുഖ-
ത്തപ്പുറം, കഠിനകഠോര-
വികാരവായ്പുകൾ
എരിഞ്ഞുഷ്ണ, മുയരുന്നു!
വർണ്ണമല്ലതിൻ കാഴ്ച -
യെല്ലാം, പുണ്ണുപോലെ,
ചലം ചീന്തിയിറ്റി,ത്തെറിച്ച്-
കണ്ണരോചകം!
കൂട്ടെന്ന്, കൂടെ ചിരിച്ചും-
കപട , കർത്തവ്യ നാട്യം -
നടിച്ചും, തീട്ടൂരമെല്ലാ,മെടുത്തും-
നേതി, നേതിയെന്നാകും!
ആരാണു കൂട്ടേ, കൂട്ട്?
നേരു,ചികയുന്നവൻ-
കൂട്ടോ ?!