മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

oorali

പ്രണവനാദം പോലടർന്നുവീണതാം
പ്രണയഭാവുകം തുളുമ്പുമെൻ സ്വരം, 
കളഞ്ഞുപോയി നിൻ തുടുത്ത വീണയിൽ 
തിരിച്ചുകിട്ടുമോ? ഉടഞ്ഞ വാക്കുകൾ.

ശ്രവണമാതവം തരുന്നമാതിരി
തളിർക്കുമാഹരിനാദവിസ്ഫോടനം,
കറപിടിച്ചൊരാ നിശബ്ദനാളിയിൽ
ഉടഞ്ഞ വാക്കുകൾ തികട്ടിടുന്നതോ?

ശിശിരകാലമോ മറഞ്ഞു, താരണി-
പ്പുലരി കെട്ടുപോയ്, ഗ്രീഷ്മമിളച്ചുപോയ്,
മഴനിലാവിനെ പകലുഭോഗിച്ചു, 
പ്രണയചിന്തുകൾ പറഞ്ഞതില്ലവൾ.

കുരുന്നുനാവിലെ വയമ്പു മാഞ്ഞതോ? 
തണുത്തുറഞ്ഞതോ? മറന്നുപോയതോ?
പ്രണയപല്ലവി അലിഞ്ഞു പാടുവാൻ
മടിച്ചതെന്തിനെൻ കാവ്യസങ്കല്പമേ? 

"നിനക്കുമാത്രമായ് ജനിച്ചതാണിവൾ"
മൊഴിഞ്ഞു മാതുലൻ നീ ജനിച്ചമാത്രയിൽ. 
മെനഞ്ഞു അമ്മയും കിളുന്നുമേനിയിൽ
നനുനനുത്തതാം കുളിർപ്പെരുംമഴ.

തിരണ്ടമേനിയിൽ കിനിഞ്ഞചോരപോ-
ലിറുന്നു ഓർമ്മതൻ പൊയ്കമേലവൾമഴ. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ