മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
കഥയിൽ അവഗണിക്കപ്പെടാൻ കഴിയാത്ത ഒരു ഘടകമാണ് 'കാലം'. എഴുതപ്പെടുന്ന കഥകളിൽ വലിയ ശതമാനവും ഭൂതകാല സംഭവങ്ങളുടെ പരമ്പരയായി അവതരിപ്പിക്കപ്പെടുന്നു.
അതിൽത്തന്നെ മുന്നിലേക്കും പിന്നിലേക്കും പലവട്ടം പോകുക എന്നതും സ്വാഭാവികമാണ്. അങ്ങനെ ചെയ്യുമ്പോളെല്ലാം, ഓരോ സംഭവവും, ഏതാണ് ആദ്യം സംഭവിച്ചത്, ഏതാണ് പിന്നീടു സംഭവിച്ചത് എന്നുള്ള കൃത്യമായ ബോധം രചയിതാവിനുണ്ടായിരിക്കണം. അതു കൃത്യമായി രേഖപ്പെടുത്തുവാനുള്ള ഭാഷാ നിപുണതയും രചയിതാവിനുണ്ടായിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ ഭാവനയുടെ കുതിരപ്പുറത്തുകേറി കാലത്തിലൂടെ എവിടെ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും രചയിതാവിനു പോകാം. പക്ഷെ കുതിരയുടെ കടിഞ്ഞാൺ കൈകളിൽ ഉണ്ടായിരിക്കണം.
എഴുത്തിന്റെ തുടക്കത്തിൽ പലരും കടിഞ്ഞാണില്ലാതെയാണ് കുതിര സവാരി ചെയ്യുന്നത്. എഴുത്തിന്റെ മുൻ നിരയിൽ എത്തണമെങ്കിൽ, ഭാവന മാത്രം പോരാ. അതു കൃത്യമായി രേഖപ്പെടുത്താനുള്ള ഭാഷാ നൈപുണ്യം അത്യാവശ്യമാണ്.