മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

munnar

പോസ്റ്റ് ഓഫീസിന് മുമ്പിലുള്ള എ.ടി.എം"gt;എ.ടി.എം കൗണ്ടറിൽ വെച്ചാണ് പ്രകാശിനെയും ഹൻസികയെയും പരിചയപ്പെട്ടത്. ഇരവികുളം നാഷണൽ പാർക്കിലേക്കുള്ള വഴി അവർ എന്നോട് അന്വേഷിക്കുകയായിരുന്നു. തെലുങ്കാനയിൽ നിന്ന് ചെന്നൈ വഴി മൂന്നാറിൽ വന്നിറങ്ങിയവരായിരുന്നു അവർ.

സൈക്കിളിന്റെ കാരിയറിൽ ചായയുമായി വന്ന അണ്ണൻറെ പക്കൽ നിന്നും ഞാൻ അവർക്ക് ചായ ഓഫർ ചെയ്തു. നിരസിച്ചെങ്കിലും എൻറെ സ്നേഹ നിർബന്ധത്തിൽ അവർ ചുക്കുകാപ്പി വാങ്ങി. ആവി പറക്കുന്ന പാനീയം ആ തണുപ്പിൽ അവരെ ഉന്മേഷ ഭരിതരാക്കി.

മൂന്നാറിലെ കാണേണ്ട സ്ഥലങ്ങളെപ്പറ്റി ഏകദേശ ധാരണ അവർ ഇൻറർനെറ്റിലൂടെ സമ്പാദിച്ചിരുന്നു .എൻറെ വാചാലതയിൽ അവർ എക്സൈറ്റഡ് ആകുന്നുണ്ടായിരുന്നു. ഒരു സാധാരണ ടൂറിസ്റ്റ്, മൂന്നാറിന്റെ മനോഹാരിതയുടെ 30% പോലും കണ്ടു തീർക്കുന്നില്ല എന്നു പറഞ്ഞപ്പോൾ അവർക്ക് സങ്കടം തോന്നി.

കൂടുതൽ ദിവസങ്ങൾ മൂന്നാറിൽ ചിലവഴിക്കുന്നതിന് പ്രകാശിനും ഹൻസികക്കും ആശയുണ്ടെങ്കിലും ടാക്സിയുടെ എക്സ്പെൻസ് അവരെ പിന്തിരിപ്പിക്കുകയായിരുന്നു .ടൂവീലർ ഹയർ ചെയ്യുകയാണെങ്കിൽ എക്സ്പെൻസ് വളരെയധികം ചുരുക്കാമെന്ന ആശയം ഞാൻ മുമ്പോട്ട് വച്ചു.

ലക്ഷ്മി എസ്റ്റേറ്റ് റോഡിലെ 'ഗോകുലം ബൈക്ക് ഹയർ' ഞാൻ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ഗവൺമെൻറ് ഓതറൈസ്ഡ് ബൈക്ക് റെൻറൽ കമ്പനിയാണ് ഗോകുലം ബൈക്ക് ഹയർ. സുധീർ അവർക്ക് നൽകിയ 'ടൂറിസ്റ്റ് റോഡ് മാപ്പു'മായി പ്രകാശും ഹൻസികയും രാജമലയിലേക്ക് തന്നെയാണ് ആദ്യം പോയത്.

അടുപ്പിച്ചുള്ള അവധി ദിവസങ്ങളിലും, വിശേഷ ദിവസങ്ങളിലും ഇവിടെ റോഡുകളിൽ വാഹനങ്ങൾ നിറഞ്ഞു കവിയാറുണ്ട് .വലിയ ടൂറിസ്റ്റ് ബസുകളും ചെറു കാറുകളും മെയിൻ റോഡുകളിൽ ബ്ലോക്കുണ്ടാക്കും. സഞ്ചാരികളുടെ മൂഡ് നശിപ്പിക്കുന്നതാണ് ഇവിടത്തെ  ഗതാഗതക്കുരുക്ക്.

 പച്ചപുതച്ച ടീ ഗാർഡനുകളിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന നിരവധി ചെറുവഴികൾ എസ്റ്റേറ്റുകൾ തോറുമുണ്ട് .ഇരുചക്ര വാഹനങ്ങളിലൂടെ തേയിലത്തോട്ടങ്ങളിലെ നവ്യ സുഗന്ധവുമാസ്വദിച്ച് മുടിയിഴകളെ ഇക്കിളിടുന്ന കാറ്റിൽ യാത്ര ചെയ്യുന്ന സുഖം അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

 വിദേശികളായ സഞ്ചാരികളാണ് ടൂവീലറുകൾ ഹയർ ചെയ്യുന്നതിൽ മുൻപന്തിയിലുള്ളത്. ഇതിനുമുമ്പ് യാത്ര ചെയ്തിട്ടുള്ളവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും വായിച്ചിട്ടാണ് അവർ ഇങ്ങനെയുള്ളതീരുമാനങ്ങളെടുക്കുന്നത് .'ലോൺലി പ്ലാനറ്റ്' ലണ്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ടൂറിസ്റ്റ് ഗൈഡ് മാസികയാണ്. കഴിഞ്ഞ 20 വർഷങ്ങളായി 'ഗോകുലം ബൈക്ക് ഹയർ' ലോൺലി പ്ലാനറ്റിൽ പേര് നിലനിർത്തിയിരിക്കുന്നത് നിസ്സാര കാര്യമല്ല .

കറുപ്പ് പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങളിലുള്ള നമ്പർ പ്ലേറ്റ് ആണ് ഇത്തരം ബൈക്കുകൾക്കുള്ളത്. ടൂറിസ്റ്റുകളുടെ ഇത്തരം ബൈക്കുകളിൽ പോലീസ് ചെക്കിങ് ഉണ്ടാകാറില്ല എന്നതും യാത്രകളെ സുഗമമാക്കുന്നു. ഇത്തരത്തിൽ ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ കേരളത്തിൽ ആദ്യമായി ലൈസൻസ് സമ്പാദിച്ച സ്ഥാപനവും ഗോകുലം ബൈക്ക് ഹയർ തന്നെയാണ്.

'രാമസ്വാമി അയ്യർ ഹർഡ് വർക്ക് ഡാം' കടന്ന് പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പ്ലാന്റേഷൻ റോഡിലൂടെ മൂന്നാറിനെ പ്രദക്ഷിണം ചെയ്തു വന്ന ഹൻസികയ്ക്ക് യാത്ര വിവരിക്കാൻ വാക്കുകൾ മതിയാകുന്നില്ലായിരുന്നു. റിസർവോയറിന്റെ തീരം ചേർന്ന് ഡാഫ്ഡിൽ പൂക്കൾ പോലെ മഞ്ഞ കോളാമ്പി പൂക്കൾ അതിരിട്ട തേയില തോട്ടത്തിന് നടുവിലൂടെയുള്ള യാത്ര വന്യമായ ഓർമ്മകൾ ശേഷിപ്പിക്കുമെന്ന് പ്രകാശും പറഞ്ഞുവെക്കുന്നു.

മീശപ്പുലിമലയും, വട്ടവടയുമെല്ലാം നമ്മുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് സന്ദർശിക്കുന്നതിന് മൂന്നാറിലെത്തിയശേഷം ബൈക്ക് ഹയർ ചെയ്യുന്നത് ഒരു നല്ല ഓപ്ഷനായിരിക്കും. ബൈക്കുകൾക്ക് അഞ്ഞൂറ് രൂപ മുതൽ ബുള്ളറ്റിന് ആയിരം രൂപ വരെ ഒരു ദിവസത്തേക്ക് വാടക നൽകിയാൽ മതിയാകും .ഓൺലൈൻ ബുക്കിംഗും ,കമ്പനി അക്കൗണ്ടിലേക്കുള്ള ബിൽ പേയ്മെൻറുമെല്ലാം നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു.

പ്രകൃതിയിലെ നിഗൂഢമായ ഇടങ്ങളെ എക്സ്പ്ലോർ ചെയ്യുവാൻ വെമ്പൽ കൊള്ളുന്ന ന്യൂജനറേഷൻ സംസ്കാരത്തിന്  പുതിയ പാതകൾ തുറന്ന് നൽകുകയാണ്, അതിരില്ലാത്ത കാഴ്ചകൾ അനാവൃതമാക്കുവാൻ അരുതുകളില്ലാത്ത അവസരമൊരുക്കുകയാണ് തന്റെ അനുഭവങ്ങളിലൂടെ സുധീർ എന്ന ചെറുപ്പക്കാരൻ ഗോകുലത്തിൽ!
പ്രകാശും ഹൻസികയും തെലുങ്കാനയിലെത്തിയശേഷം നവമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ പങ്കുവെക്കാമെന്നാണ് എന്നോട് പറഞ്ഞിരിക്കുന്നത്.

സുധീറിൻറെ നമ്പർ: 9447237165.
www.bikerentalmunnar.com.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ