Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
കഥകൾ
ജീവിതം അപകടകരമായ ചിലതിനോടുള്ള സംവേദനമാണ്.
- Details
- Written by: Haneef C
- Category: Story
- Hits: 1307
ജീവിതം അപകടകരമായ ചിലതിനോടുള്ള സംവേദനമാണ്.ഈ ഒരു തലവാചകത്തെ മുൻ നിർത്തിയാണ് ചുവടെ ചേർക്കുന്ന കഥ. വായിച്ചു കഴിഞ്ഞ് തലവാചകം യോജിക്കുന്നില്ല എന്നുള്ള അഭിപ്രായം എഴുതണമെന്നില്ല.ഒഴിഞ്ഞ ക്ലാസ് മുറിയിൽ ഒറ്റക്കിരുന്ന് ചിത്രം വരഞ്ഞവൻ. തെറ്റിപ്പോയ ചിത്രക്കടലാസ് ചുരുട്ടിയെറിഞ്ഞ് പുറത്തേക്ക് പറന്നു പോയവൻ.അവളോവരയാൻ നിറം മങ്ങിയതെങ്കിലും ഒരു കളർ പെൻസിലോ മുഷിഞ്ഞൊരു കടലാസ് തുണ്ടോ ഇല്ലാത്തവൾ. അവൻ ഉപേക്ഷിച്ചു പോയ പഴയ ചുളിഞ്ഞ ചിത്രം തിരിച്ചെടുത്ത് സ്വപ്നവും ലക്ഷ്യവുമാക്കിയവൾ.എല്ലാ കഥകളിലുമെന്ന പോലെ അവനും അവളും വേർപിരിയുകയും അവർക്കിടയിൽ കാലം ഒഴുകുന്ന നിശ്ചലതയായിത്തീരുകയും ചെയ്തു എന്നു പറഞ്ഞാൽ ശരിയാവില്ല. കാരണം ഇപ്പറയുന്ന രണ്ടു പേർക്കുള്ളിലെ ഞാനോ, എനിക്കുള്ളിലെ രണ്ടു പേരോ അല്ലാതെ അവനോ അവളോ പരസ്പരം കണ്ടുമുട്ടുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല.ഈ കഥയ്ക്ക് പ്രണയത്തിന്റെയോ ഗൃഹാതുരതയുടെ കുറവു തോന്നുന്നത് അതില്ലെന്നുള്ളതു കൊണ്ടാണ്. ചിലരുടെ സ്വപ്നങ്ങൾക്ക് ഉപേക്ഷിക്കപ്പെട്ടതിന്റെ ചവർപ്പു രസമായിരിക്കും. ഇനി ഏതെങ്കിലും തരത്തിലുള്ള വേഷങ്ങൾ കഥാപാത്രങ്ങളെ ഉടുപ്പിച്ചു അന്തരീക്ഷം മാറ്റി അവതരിപ്പിക്കുന്നതാവും നല്ലതെന്നു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കങ്ങനെ വായിക്കാം. അങ്ങനെ എഴുതാൻ എനിക്കു കഴിയില്ല.