മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
"നീ കഴിക്കുന്നില്ലേ?" ഇല്ല. ഉമ്മായുടെഅനിയത്തിയുടെവീട് ഇവിടെഅടുത്താ. ഞാൻ അങ്ങോട്ട് പോകും. അവൾചോറ്റുപാത്രം എടുത്ത്നടന്നു." വെള്ളംഎടുത്തില്ലേ?" "ഇല്ല അവിടെഉണ്ടാകും." "ഓ എന്നാവേഗംപോയിവരൂ"
അവൾ ഒരിക്കലും ക്ലാസിൽനിന്ന് ചോറു കഴിച്ചതേയില്ല. ഒരു ദിവസം ടീച്ചർ അവളോട് ഒരുചോദ്യം ചോദിച്ചു. "Daffodils ലെ നാലുവരി പാടൂ " ഉത്തരം ഒരു ഉറക്കംതൂങ്ങിയ മൗനം ആയിരുന്നു. നീഒന്നുംകഴിച്ചില്ലേ? "കഴിച്ചു." രണ്ടടിവാങ്ങിച്ച് അവൾ തലതാഴ്ത്തിക്കരഞ്ഞു.
പിറ്റെന്ന് ഉച്ചക്ക്പുറത്തേക്കിറങ്ങാൻ ധൃതി കൂട്ടിഅപ്രതീക്ഷിതമായി അവളുടെ കയ്യിൽ നിന്ന് വീണുപോയ ചോറ്റുപാത്രം രണ്ടായി പിളർന്നു. മൂന്ന് നാല് മിഠായികൾ മാത്രമേ അതിലുണ്ടായിരുന്നുള്ളൂ . ഞങ്ങൾ അത് രഹസ്യമായി ടീച്ചറോട് പറഞ്ഞു.
"NaJeeba സ്റ്റാഫ്റൂമിലേക്ക് വാ" പിന്നീട് ടീച്ചർ എന്നുംഅവൾക്കായി ഒരുപൊതി കരുതി. അവളറിയാതെ ഞങ്ങളെ ശാസിച്ചു.
"സഹപാഠി കഴിച്ചോ "എന്നുപോലും അറിയാതെ ഒരുമിച്ച് ബഞ്ചിലിരുന്നവർ. അതൊരു വേദനയായിരുന്നു. അവളുടെ ഉപ്പമരിച്ചു. ദരിദ്രമായഅന്തരീക്ഷമുള്ളവീടാണ്. പ്രിയനജീബാ ഇപ്പഴുംചോറ്റുപാത്രത്തിന് നിന്റെ വാടിതളർന്നമുഖമാണ്. Daffodilsപദ്യ ത്തിന് നിന്നെയറിയാതെ ഞങ്ങൾ കഴിച്ച ചോറിന്റെ മനംമടുപ്പിക്കുന്ന തികട്ടലും.