മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

interview

Haridas B

കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഒരു കുറിപ്പ്.

'Job Opportunity, For postgraduates. Come straight and contact'

അടുത്ത് ഒരു വൃക്ഷം തലയിൽ ചൂടേറ്റ് താഴെ തണൽ വിരിച്ചു നില്ക്കുന്നു.  അവിടെയിരുന്നു, പിന്നെ തളർന്നുകിടന്നുപോയി. അപ്പൊഴും ആ പേപ്പർ മാറോട് ചേർത്തുവച്ചു. 

മൂന്ന് മാസം മുൻപുള്ള ഒരു വർത്തമാന പത്രത്തിന്റെ  തുണ്ട് ആയിരുന്നു അത്. തിയതികളും, ആഴ്ച്ചകളും, അയാൾക്ക് അന്യമായിരുന്നു. ഒന്ന് മയങ്ങി ഉണർന്നു. രണ്ട് മൂന്ന് ദിവസമായി എന്തങ്കിലും കഴിച്ചിട്ട്. വയറും, നട്ടെല്ലും തമ്മിൽ മുട്ടിയുരുമ്മി സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

വീണ്ടും വലിഞ്ഞുനടന്നു. എത്ര ദൂരം പിന്നിട്ടെന്ന് അറിയില്ല. പിന്നിട്ട് പോയ കാലത്തിൽ മനസ്സിൽ സൂക്ഷിച്ചിരുന്ന തീഷ്ണമായ തൃഷ്ണ, അടുത്ത്
വലിയ ഒരു ഗേറ്റിനരുകിൽ ചെന്ന് ഗേറ്റ് തുറന്ന് അകത്തു കയറി.

സെക്യൂരിറ്റി വലിയ വടിയുമായ് ഓടിയടുത്തു.  "get out, get out". കൈ കൊണ്ട് തൊടാൻ അറച്ചിട്ടാവാം വടി കൊണ്ട്‌ തള്ളി പുറത്തേക്കുള്ള വഴി കാട്ടി 'പൊയ്ക്കോ' എന്ന് ആക്രോശിച്ചു.

അയാൾ കയ്യിലുരുന്ന പേപ്പർ അവർക്ക് നേരേ നീട്ടി .
"I am the Post Graduate, came for the interview"

പടികാവൽക്കാർ ഇളകി ചിരിച്ചു. 
"ഭ്രാന്തൻമ്മാരും ഇംഗ്ലീഷ് പറയുന്നു!"

സുമുഖനായ ഒരു മനുഷ്യൻ കാറിൽ നിന്ന്  ഇറങ്ങി അവിടെയ്ക്ക് നടന്നുവന്നു.
"What is there I say?"

അവിടത്തെ ബഹളം കണ്ട് അദ്ദേഹം ചോദിച്ചു.
"ഏതോ ഒരു ഭ്രാന്തൻ, ഒരു പഴയ പേപ്പറും കൊണ്ട് ഇന്റർവ്യൂ  ആണെന്നും പറഞ്ഞു് വന്നതാണ്. അയാളെ പുറത്താക്കാൻ നോക്കിയിട്ട് പോകുന്നില്ല."
"Sir, this is all my certificate"
മുഷിഞ്ഞ സഞ്ചി അയാൾക്ക് നേരേ നീട്ടി. അയാൾ ഒരു കൗതുകത്തിന് സഞ്ചിവാങ്ങി തുറന്നുനോക്കി.  ഒരു പ്ലാസ്റ്റിക്ക് കവറിൽ കുറച്ച് സർട്ടിഫിക്കറ്റുകൾ.  സർട്ടിഫിക്കറ്റിലുളള ചിത്രം അവശനായി നിൾക്കുന്ന ആളൊട് സാമ്യം തോന്നുന്നു.  പേര്  മയൂഘൻ. 
വെത്യസ്ഥമായ പേര്, Bsc Max, Msc
Bio technology യിൽ ബിരുതാനന്തര
ബിരുതം , S.S.L.C, Plus two ഇവയിലും
ഹൈ സ്ക്കോറിങ്ങ്!
"It's you?" അദ്ദേഹം ചെറു ചിരിയോടെ ചോതിച്ചു.
" Ya It's me "

സെക്യൂരിറ്റിക്കാരനൊടു ഒരു കസേര ഇട്ട് കൊടുക്കാൻ പറയുന്നു.
"ആഹാരം എന്തെങ്കിലും ക്യാന്റിനിൽനിന്ന്  കൊണ്ടുവന്ന് കൊടുക്കു.
മനസ്സിന്റെ താളം തെറ്റിയ ഒരു വിദ്ധ്യാസമ്പന്നനായ യുവാവാണ്."

അദ്ദേഹം കാറിൽക്കയറ്റി,  "മയൂഘനും കയറു" സർട്ടിഫിക്കേറ്റ് എല്ലാം വാങ്ങി.
"Mr.Mayukhan you are apointed"

നേരേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.  പ്രത്യേക കെയർ കൊടുക്കാൻ ശുപാർശചെയ്തു. മയൂഘനെ കുളിപ്പിച്ചു. മുടിയും  താടിയുംമുറിച്ചു പുതിയ വസ്ത്രങ്ങൾ ഇടിവിച്ചു. ആരേയും എതിർത്ത് ശീലമില്ല. എതിർത്തില്ല. മരുന്നുകളും പരിചരണവും, നല്ല ആഹാരവും. മയൂഘൻ  വളരെ വേഗം യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നു...

"മയൂഘൻ താങ്കൾക്ക് നാളെ രാവിലെ പത്ത് മണിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്.  തയ്യാറായി നിൽക്കുക, രാവിലെ ഞാൻവരാം"

ഗ്രീഷ്മത്തിനപ്പുറം വസന്തവും, ഹേമന്തവും..എല്ലാം കടന്നുപോയിരിക്കുന്നു. ഓർമ്മകളുടെ കഴിഞ്ഞ കാലാങ്ങളിൽ കൊഴിഞ്ഞുപോയ
മനസ്സിന്റെ താളാങ്ങൾ ചേർത്ത് വൈക്കാൻ ശ്രമിച്ചുനോക്കി.

തന്റെ ക്യാബിനിൽ  ആ ദൈവത്തിന്റെ ഛായാചിത്രം! 

മയൂഘൻ തന്റെ ഓഫീസിലെ C.E.O യുടെ ചെയറിൽ ഇരുന്ന് പഴയ കാലങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.  ഒരുപാട് വികൃത മുഖങ്ങൾക്കിടയിൽ ഒരു ഈശ്വരന്റെ മുഖമുണ്ടാവും എന്ന് മയൂഘൻ തിരിച്ചറിഞ്ഞു.  ഗ്രീഷ്മത്തിനപ്പുറത്തെ ഒരു പൂക്കാലം, മയൂഘമായി പീലീ വിടർത്തിയത് മയൂഘൻ അറിയുന്നു. 

തന്നെ മനുഷ്യനാക്കിയ ആ വലിയമനുഷ്യൻ  തന്റെ അച്ഛനമ്മമാരേപ്പോലെ ഓർമ്മകൾക്ക് അപ്പുറം പോയിരിക്കുന്നു. ഓർമകളും ജീവിതങ്ങളും
കർമ്മപഥങ്ങളിൽ മറിഞ്ഞും, തിരിഞ്ഞും  ആ മനസ്സില് ഒരു നോവായിരിക്കുന്നു. എങ്ങോ മറഞ്ഞവരേക്കുറിച്ചു പിന്നീടയാൾ ഓർക്കാൻ ധൈര്യപ്പെട്ടില്ല.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ