മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ആത്മായനൻ ജനൽ തുറന്ന് പുറത്തേക്ക് നോക്കി. നീണ്ടു പരന്നു കിടക്കുന്ന മണ്ണ്. നനവില്ലാത്ത, മുൾച്ചെടികൾ പോലുമില്ലാത്ത വെറും മണ്ണ് മാത്രം. ഇടക്ക് ചെറു കുഴികളും കുന്നുകളും കൊണ്ട് വെയിലിന്റെ ഒഴുക്കിനോട് സംവേദിക്കുന്ന അനാദിയായൊരു നിശ്ചലത അയാൾക്കു മുമ്പിൽ തളം കെട്ടിക്കിടന്നു.

മണ്ണിനെക്കുറിച്ച് അയാളിൽ അന്നുവരെ അന്തർലീനമായിക്കിടന്ന രൂപഭാവങ്ങൾ ഒരു തരത്തിലും ആ കാഴ്ച അനാവരണം ചെയ്തില്ല. അത് മണലാരണ്യത്തിന്റെ നഗ്നതയോ നിബിഢ വനത്തിന്റെ നിഗൂഡതയോ ഉണർത്തുന്നതായിരുന്നില്ല. ആത്മായനൻ ആ ദൃശ്യം കണ്ണുകളിൽ ആവാഹിച്ചെടുത്തു. പച്ചപ്പിന്റെ ജീവസ്സില്ലാത്തതും നരച്ചതുമായ ഭാവങ്ങൾക്കപ്പുറം അത് കാലത്തിന്റെ ഖനീഭവിച്ച ശബ്ദം പോലെ അയാളുടെ മിഴികളിൽ ഉറഞ്ഞു കിടന്നു.   

മേലാസകലം മൂടിയ കിറ്റുകളിൽ പരസ്പരം തിരിച്ചറിയാനാവാത്ത വിധം മനുഷ്യരെല്ലാം ഒരേ പോലെ കാണപ്പെട്ടു. ആത്മായനൻ തന്റെ സ്യൂട്ടിലെ ലാന്റിംഗ് ബട്ടൻ ഓഫ് ചെയ്തു. ക്യാബിനുള്ളിലെ അന്തരീക്ഷത്തിൽ അൽപനേരം ഒഴുകി നടന്നു. പിന്നെ ഫോണെടുത്ത് ഭൂമിയിലേക്ക് മെസേജ് ചെയ്തു.

തളിരുകളുടെയും ജലത്തിന്റെയും പച്ച നിറം എന്നെ വല്ലാതെ വേട്ടയാടുന്നു. ജീവിതം എന്നുള്ളത് ഭൂമിയിൽ മാത്രം ആയിരിക്കുമ്പോൾ സംഭവിക്കുന്നതാണ്. ഇവിടെ ചന്ദ്രനിൽ, ജൈവ വൈവിധ്യങ്ങളിൽ നിന്ന് വേറിട്ടുള്ള രസരഹിതമായ ഈ മരവിപ്പിനെ മറ്റെന്തെങ്കിലും പേരിട്ടു വിളിക്കേണ്ടിയിരിക്കുന്നു.

ആത്മായനൻ പ്രപഞ്ചത്തിന്റെ വിശാലതയിൽ സ്വയം തടവിലാക്കപ്പെട്ട സൂക്ഷ്മകണികയായി തനിച്ചു നിന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ