മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
മഴ അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. അതാണ് ഈ മഴനടത്തം. ജൂണിലെ ഒരു മഴ ദിവസമാണ് അവൾ ആദ്യമായി സഖാവിനെ കണ്ടുമുട്ടിയത്. മഴത്തുള്ളികൾക്കിടയിലൂടെ അവൾക്കരികിലൂടെ നടന്നുനീങ്ങിയ കോളജിലെ വിപ്ലവകാരി.
എപ്പോഴും ഗൗരവകാരനായ ഇടയ്ക്കു മഴവില്ലു വിരിയുംപോലെ പുഞ്ചിരിക്കുന്ന അവളുടെ സഖാവ്. തീപ്പൊരി പ്രസംഗങ്ങൾക്കൊടുവിൽ വിടരുന്ന ആ പുഞ്ചിരി കാണാൻ അവൾ വേഴാമ്പലിനെപോലെ കാത്തിരുന്നു. എപ്പോഴോക്കയോ ആ കണ്ണുകൾ തന്നെ തിരയുന്നില്ലേ? ആൾക്കൂട്ടത്തിലല്ലാതെ തനിയെ കാണാൻ കിട്ടാറില്ല. എന്നെങ്കിലും തന്റെ പ്രണയം പറയാൻ അവൾ കാത്തിരുന്നു. ആ കാത്തിരിപ്പു കവിതകളായി പെയ്തിറങ്ങി. അവൾ പ്രശസ്ത കവയിത്രിയായി. സഖാവ് ജനങ്ങളുടെ പ്രിയപ്പെട്ട ജനനായകനും. അവർ നല്ല സുഹൃത്തുക്കളായി. അപ്പോഴേക്കും കൊല്ലവർഷങ്ങൾ എത്ര കടന്നുപോയി. ഒരു കുടകീഴിൽ മഴനനഞ്ഞു നടക്കാൻ ആഗ്രഹിച്ചവൾ. രണ്ടു കുടകളിൽ സമാന്തരമായി നടന്നു നീങ്ങുമ്പോഴും ആ ചിരികളിൽ പറയാതെപറയുന്നത് പ്രണയം തന്നെയല്ലേ? അവളുടെ കവിതകളെ സഖാവ് എപ്പോഴും നെഞ്ചോട് ചേർത്തുവെച്ചിട്ടില്ലേ? സഖാവിന്റെ ശബ്ദം കേൾക്കുന്നിടത്തെല്ലാം അവളും ഓടിയെത്തിയില്ലേ? ഈ ഒറ്റയാൻ ജീവിതങ്ങൾ പോലും ഒരുതരത്തിൽ പ്രണയമല്ലേ? സഖാവും അതുതന്നെയോർത്തു.