മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

മഴ അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു. അതാണ് ഈ  മഴനടത്തം. ജൂണിലെ ഒരു മഴ ദിവസമാണ് അവൾ ആദ്യമായി സഖാവിനെ കണ്ടുമുട്ടിയത്. മഴത്തുള്ളികൾക്കിടയിലൂടെ അവൾക്കരികിലൂടെ നടന്നുനീങ്ങിയ കോളജിലെ വിപ്ലവകാരി.

എപ്പോഴും ഗൗരവകാരനായ ഇടയ്ക്കു മഴവില്ലു വിരിയുംപോലെ പുഞ്ചിരിക്കുന്ന അവളുടെ സഖാവ്. തീപ്പൊരി പ്രസംഗങ്ങൾക്കൊടുവിൽ വിടരുന്ന ആ പുഞ്ചിരി കാണാൻ അവൾ വേഴാമ്പലിനെപോലെ കാത്തിരുന്നു. എപ്പോഴോക്കയോ ആ കണ്ണുകൾ തന്നെ തിരയുന്നില്ലേ? ആൾക്കൂട്ടത്തിലല്ലാതെ തനിയെ കാണാൻ കിട്ടാറില്ല. എന്നെങ്കിലും തന്റെ പ്രണയം പറയാൻ അവൾ കാത്തിരുന്നു. ആ കാത്തിരിപ്പു കവിതകളായി പെയ്തിറങ്ങി. അവൾ പ്രശസ്ത കവയിത്രിയായി. സഖാവ്‌ ജനങ്ങളുടെ പ്രിയപ്പെട്ട ജനനായകനും. അവർ നല്ല സുഹൃത്തുക്കളായി. അപ്പോഴേക്കും കൊല്ലവർഷങ്ങൾ എത്ര കടന്നുപോയി. ഒരു കുടകീഴിൽ മഴനനഞ്ഞു നടക്കാൻ ആഗ്രഹിച്ചവൾ. രണ്ടു കുടകളിൽ സമാന്തരമായി നടന്നു നീങ്ങുമ്പോഴും ആ ചിരികളിൽ പറയാതെപറയുന്നത് പ്രണയം തന്നെയല്ലേ? അവളുടെ കവിതകളെ സഖാവ് എപ്പോഴും നെഞ്ചോട് ചേർത്തുവെച്ചിട്ടില്ലേ? സഖാവിന്റെ ശബ്ദം കേൾക്കുന്നിടത്തെല്ലാം അവളും ഓടിയെത്തിയില്ലേ? ഈ ഒറ്റയാൻ ജീവിതങ്ങൾ പോലും ഒരുതരത്തിൽ പ്രണയമല്ലേ?
സഖാവും അതുതന്നെയോർത്തു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ