മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Rajendran Thriveni

പൂക്കാത്ത മാവിന്റെ ദു:ഖം,

കായ്ക്കാത്ത മാവിന്റെ ശോകം.

വന്ധ്യമോഹങ്ങളെ കൊടി-

യേറ്റിയെത്തും തളിരുകൾ

പൂവായി വിരിയാത്ത

നൈര്യന്തര്യത്തിന്റെ മുന്നിൽ;

 

പച്ചത്തലപ്പിന്റെ

പൂക്കാവടിയേന്തി

കാലത്തിരുനട മുറ്റത്തു

തുള്ളിത്തളർന്നു,

പുത്തൻ പ്രതീക്ഷതൻ

ഊർജ്ജപ്രവാഹത്തെ,

സിരയീൽ തുടിപ്പാക്കി

ഓരോ ഋതുക്കളും

പൂക്കാലമാകുവാൻ,

വന്ധ്യദു:ഖത്തിന്റെ വന്യ-

സ്വപ്നങ്ങളെ താരാട്ടു

പാടുന്ന മാമരം!

 

കളിചിരിക്കൂട്ടുമായ്,

വിരുന്നിനായെത്തുന്ന

അണ്ണാറക്കണ്ണനും

പുള്ളും കിളികളും;

അവരുടെ കളികളിൽ

കൊച്ചു കലഹങ്ങളിൽ,

ഊറിച്ചിരിച്ചിട്ടു

ദു:ഖം മറക്കുവോൾ!

 

ശിഖരത്തിലൊട്ടി-

നിന്നുൾവേരു നെഞ്ചിലെ

നീർച്ചാലിലാഴ്ത്തി-

ക്കുടിച്ചു രസിച്ചാർത്തു;

പൊട്ടിപ്പടരുന്ന

ഇത്തിൾപ്പടർപ്പിനെ

ജടമകുടമാക്കി,

ധരിച്ചു തപസ്സിന്റെ

തീക്ഷ്ണഭാവങ്ങളിൽ,

മാമ്പൂക്കൾ മിന്നിമറയുന്ന

മായക്കൺകാഴ്ചയിൽ

രോമാഞ്ചമുൾക്കൊണ്ടു

ധ്യാനം നിലച്ചവൾ!

 

കണ്ടറിവുള്ളവർ ചൊല്ലി,

കേട്ടറിവുള്ളവർ ചൊല്ലി;

"വെട്ടിക്കളയുകീ മാവിനെ,

പൂക്കാത്ത മാവും

മച്ചിപ്പശുക്കളും

വീടിന്റെ ഐശ്വര്യശാപം!

 

വെട്ടണോ, എല്ലാം തകർക്കണോ?

അറിവിന്റെ സാരം മറക്കണോ?

പൂക്കാലമിനിയെത്ര വന്നുപോവാനുണ്ട്

ഞാനെന്ന നിഴലിന്നു മുമ്പിൽ?

 

നാളയിലൊരുപക്ഷേ, പൂവിട്ടു മാങ്കനി

അമൃതത്തമായി ഭവിച്ചാൽ,

ഞാൻചെയ്ത പാതക-

ക്കുറ്റത്തിനാരുണ്ടു

മാപ്പുനല്കീടുവാൻ?

ഉള്ളിലെ തേങ്ങലിൻ

മാറ്റൊലിയെത്രനാൾ

ഹൃദയത്തിൽ വിങ്ങിപ്പരക്കും?

 

കനികളെ പോറ്റാൻ കഴിയാത്ത

അനപത്യദു:ഖം ചുമക്കുന്ന,

അമ്മ മനസ്സിന്റെ തേങ്ങൽ

കവിതയായ് മാത്രം കുറിക്കാം. 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ