മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ജാലകത്തിനരികിലെ ചാരുകസേരയിൽ എൻ്റെ സ്വപ്നങ്ങൾ മയങ്ങുകയാണ്. ഏതോ വിദൂര ഭൂതകാലത്തിൻ്റെ നേർത്ത വിഷാദ രാഗം കേട്ട്...
ഷെല്ലിയും നെരൂദയും ജിബ്രാനും ചില്ലലമാരയിൽ ചിതലരിച്ച് തുടങ്ങുമ്പോൾ, എൻ്റെ മേശപ്പുറത്ത് ഒരു കടലാസുതുണ്ട് പോലും ബാക്കിയുണ്ടായിരുന്നില്ല. പാതി വഴിയിലെപ്പോഴോ മഷി തീർന്ന പേന ചവറ്റുകുട്ടയിലിടം പിടിച്ചിരുന്നു. മുഹമ്മദ് റഫിയും കിഷോർ കുമാറും ഇപ്പോൾ എനിക്കു വേണ്ടി പാടാറില്ല. ഏറ്റവും പ്രിയപ്പെട്ട ഗസലിൻ്റെ ഈണവും ഞാൻ മറന്നു പോയിരുന്നു. എൻ്റെ പൂന്തോട്ടത്തിൽ മാത്രം വസന്തം വന്നിരുന്നില്ല. അല്ല! ഋതുഭേദങ്ങൾ ഞാനറിഞ്ഞിരുന്നില്ല. കാലചക്രം പിന്നെയും തിരിയുമ്പോൾ ഓർമ്മകളുടെ തുരുത്തിൽ ഞാൻ ഒറ്റപ്പെട്ട് പോയിരുന്നു. പെയ്തു തോരുന്ന മഴ പോലെ അലിഞ്ഞു തീരുന്ന പാട്ട് പോലെ പിന്നീടെന്നോ സ്മൃതികളും മാഞ്ഞു പോയിരുന്നു. ഇരുണ്ട മൗനത്തിൻ്റെ പെരുമ്പറമുഴക്കം എന്നെ അലോസരപ്പെടുത്തിയപ്പോൾ, പൊടിപിടിച്ച ജാലകത്തിനരികിലെ ചാരുകസേരയിൽ ഒരിക്കൽക്കൂടി ഞാനിരുന്നു. ഒരു ഞെട്ടലോടെ അന്ന് ഞാനത് തിരിച്ചറിഞ്ഞു. എൻ്റെ സ്വപ്നങ്ങൾ മരിച്ചു കഴിഞ്ഞിരുന്നു!