(പൈലി.0.F തൃശൂർ)
പുലരിയിൽ വിടർന്ന പൂക്കളിൽ,
നറുസുഗന്ധം തങ്ങിനിന്നു.
ഉരുകിയൊഴുകും മെഴുകുതിരിയിൽ,
ഇരുളകറ്റിയ നാളങ്ങൾ.
പൊൻപ്രഭയിൽ മുഴങ്ങിടുന്നു
നിൻ അനശ്വരസ്നേഹത്തിൻ ആത്മരാഗം.
അനവദ്യസന്ധ്യയണഞ്ഞിടുമ്പോളെൻ,
അന്തരംഗം നിന്നിലലിഞ്ഞിടുന്നു.
ആത്മാവുണരുന്ന നിമിഷങ്ങളിൽ,
നിൻ അനുഭൂതിയെന്നിൽ നിറഞ്ഞിടുന്നു.
അതിരുകളില്ലാത്ത നിൻ ദിവ്യസ്നേഹം,
അനുസ്യൂതമെന്നെ തഴുകിടുന്നു.
അകലാത്ത ദുഃഖത്തിൻ കൂരമ്പുകൾ,
ആശങ്കയെന്നിൽ നിറച്ചിടുന്നു.
ഒരു വാക്കുമാത്രം മതിയാകുമല്ലോ,
ആപാദചൂഡമെന്നഴലകറ്റാൻ.
അനിർവചനീയമാം കാരുണ്യമെന്നിൽ,
അനവരതം നീ ചൊരിയേണമേ.