കെട്ടു പൊട്ടിയ പട്ടം കണക്കെ
ചിന്തയുടെ വാനില്‍ പറന്നലഞ്ഞ്
ഒരു മരത്തില്‍ കുരുങ്ങി ചിറകൊടിഞ്ഞോ
ഒരു നദിയൊഴുക്കില്‍ നിപതിച്ചോ
ഒടുങ്ങുന്ന ജീവിതവ്യാമോഹങ്ങള്‍
പത്തിനു നൂറായി പ്പെരുകും ധനാര്‍ത്തിയാല്‍,
അനര്‍ഹമാം അധികാരഭ്രമത്താല്‍,
ബഹുമതികള്‍ക്കായ്, അംഗീകാരത്തിനായുള്ള
കിടമത്സരങ്ങള്‍ക്കും, നെട്ടോട്ടത്തിനുമിടയില്‍,
മനസ്സില്‍ ത്യണമായിമാറും മനുഷ്വത്വം.
തകര്‍ന്നടിയും ഹ്യദയബന്ധങ്ങള്‍.
ശിഥിലമാകും കുടുംബങ്ങള്‍.
ഒടുവിലൊരു അപ്രതീക്ഷിതനിമിഷാര്‍ദ്ധത്തില്‍
പിണമായ് വന്‍ചിതയിലൊടുങ്ങുന്നേരം,
കുങ്കുമം ചുമക്കും , ഗര്‍ദ്ദഭം കണക്കെ
ഉടഞ്ഞ്ചിതറിത്തെറിക്കും കണ്ണാടികളായേറെ
വ്യാജബിംബങ്ങള്‍ ,പ്രതിഛായകള്‍.
ശിരസ്സിനതിഘനമേകിയ സ്വപ്നകുംഭങ്ങള്‍
ഒരു മലര്‍പ്പൊടിക്കാരന്‍ടെ വര്‍ണ്ണസ്വപ്നങ്ങളായ്
പടിയ്കലെത്തി കരിയിലകളായ് കൊഴിഞ്ഞ്,പൊലിയുന്നു.
നാളെനാളെയെന്ന മോഹത്തിരകളില്‍
ഉയര്‍ന്നും പൊങ്ങിയും
അകലെ ഒരു നിഴലായ്,മരീചികയായ്
തെളിയും സ്വപ്നത്തുരുത്തുകളെത്താന്‍
അതിമോഹമാം ആഴക്കടലില്‍
നീന്തിത്തളര്‍ന്ന്,കൈകുഴഞ്ഞ്
മുങ്ങിത്താഴുന്നവര്‍,
കൊച്ചു കൊച്ചു സന്തോഷങ്ങളുടെ
വര്‍ത്തമാനത്തിന്‍ടെ നല്ല കാഴ്ചകളുടെ
മനോഹര ഛായാചിത്രങ്ങള്‍
കാണാതെ നേരമില്ലാതെ
ദിവാസ്വപ്നങ്ങളുടെ കോട്ടയില്‍
ജീവിതം തളച്ചിടുന്നവരുടെ
കാലടികളില്‍ നിന്ന് കാലവും സമയവും
ഊര്‍ന്നൊലിച്ചദ്യശ്യമാകുന്നു.