മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

നീയില്ലെന്ന ഒറ്റ കാരണം കൊണ്ടാണ് 
ഞാന്‍ വീട് പുതിക്കിപ്പണിയുന്നത്
കുറച്ച് ഓര്‍മ്മകളെയെങ്കിലും
പുതിയ പെയിന്റില്‍ മറയ്ക്കാമല്ലോ

എന്നിട്ടും വീട് പുതിക്കി പണിയുമ്പോള്‍
എത്ര എത്ര ഓര്‍മ്മകളെയാണ്
ഞാന്‍ അടിച്ച് കൂട്ടുന്നത്‌

അരിക് പൊട്ടിയവ
ചിതലരിച്ച് തുടങ്ങിയത് 
ഒരിക്കലും ഉപയോഗിക്കാത്തത്

ചിലത് പൊടി മാറ്റുമ്പോള്‍
വീട് പൂര്‍ണ്ണമായും പഴയ 
നിലയില്‍ തിരിച്ചെത്തും

അപ്പോള്‍ വീട് നിറയെ 
തോരണങ്ങളാല്‍ തിളങ്ങും
മുറിയുന്ന കേക്കിനോടോപ്പം 
ജന്മ ദിനാശംസകള്‍ മുഴങ്ങും
ഇടയില്‍ നീ കയറി നിന്ന 
ആ നിമിഷത്തിന്‍റെ ഫ്രൈമില്‍ നിന്ന് 
മറവിയുടെ പൊടിതട്ടി കണ്ണടച്ച് 
തുറക്കുമ്പോള്‍ വീട് തിരിച്ചെത്തും

ഭിത്തിയില്‍ 
കലണ്ടര്‍ തൂക്കിയതിന്‍റെ കളര്‍ മാറ്റം
ആണി പറിച്ചപ്പോള്‍ ഇളകിയ തേപ്പ്
ചിലന്തി വലയില്‍ തൂങ്ങുന്ന 
പ്രാണനെ നോക്കി ഒരു പല്ലി
പുതച്ച് മൂടി കിടക്കുന്ന സോഫ.

അലമാര മാറ്റുമ്പോഴായിരിക്കും
കള്ളി തുറന്ന് ‍വീണ് നമ്മള്‍ 
വീണ്ടും കണ്ടു മുട്ടുന്നത്

ഇപ്പോഴും വീട് നിറയെ തോരണങ്ങള്‍
ഭിത്തിയുടെ കളര്‍ മാറ്റം നിങ്ങള്‍ ശ്രേദ്ധിച്ചോ 
ചുറ്റിലും ബന്ധുക്കളും കൂട്ടുകാരും 
ആദ്യത്തെ താള്‍ മറിക്കുമ്പോള്‍ 
നമ്മള്‍ രണ്ടാളും ചമയങ്ങളണിയുന്നു
പിന്നെയും താളുകള്‍ മറിക്കുമ്പോള്‍ 
കൂട്ടുകാര്‍, കാറില്‍ കയറുന്നു,
മണ്ഡപം, ഭക്ഷണം, വലതു കാല്‍,
മധുരം വയ്ക്കല്‍ പിന്നെ രാത്രിയുടെ 
മണിയറയില്‍ ജീവിതം പകുക്കുമ്പോള്‍,

ആരോ വാതിലില്‍ മുട്ടി ചോദിക്കുന്നു 
പഴയ സാധനം വല്ലതും ഉണ്ടോയെന്ന് 
അയാള്‍ക്ക് അറിയില്ലല്ലോ ഭൂമിയില്‍
പ്രകൃതിയല്ലാതെ മറ്റെല്ലാം 
പഴയതായിത്തീരുമെന്ന്

എങ്കിലും ഞാന്‍ വീട് പുതിക്കിപ്പണിയുന്നു
എനിക്കല്ലേ അറിയൂ എത്ര പുതിക്കിപ്പണിതാലും
ജീവിതം പുതുക്കിപ്പണിയണമെങ്കില്‍ 
ഞാന്‍ മാത്രമല്ല നീ കൂടി വിചാരിക്കണമെന്ന് ?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ