മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മേഘം കറുത്തു, വാനം കറുത്തു,
കൂരയ്ക്കു കീഴെയൊരമ്മയോ തേങ്ങി.

ഇടതടവില്ലാതെ വീശിയ കാറ്റിൽ,
തലകുനിച്ചു സസ്യജാലങ്ങളേവരും.

ആർത്തനാദത്താൽ മഴയും പൊഴിഞ്ഞു,
മണ്ണിൻ മനസ്സിലേക്കൂർന്നിറങ്ങി.

ഓടിൻ വിടവിലൂടെ ഒലിച്ചിറങ്ങി,
വഴിതെറ്റിവന്നൊരാ മാരിത്തുള്ളികൾ.

പശിയേറ്റു ക്ഷീണിച്ചൊരുണ്ണിത,ന്നുദരത്തിൽ, 
തുള്ളിക്കിടാങ്ങളോ നൃത്തമാടി.

കുളിരിൽ പൊലിഞ്ഞു നിദ്രാനുഭൂതി,
പശിയും മെല്ലെ കൺതുറന്നു!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ