മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ
കൃഷ്ണനെക്കണ്ടു തൊഴുതു ഞാൻ നിൽക്കവേ,

തുമ്പം തിരയടിച്ചാർത്തുയർന്നെന്മന -
മമ്പാടിതന്നി,ലറിയാതണഞ്ഞുപോയ്!

ഗോപികമാരൊത്ത് കേളികളാടുന്ന
ഗോപകുമാരനെക്കണ്ടെൻ ഹൃദാന്തരേ!

കണ്ണൻ്റെ  ലീലകളെന്നകതാരിലെ
ക്കണ്ണീർക്കണങ്ങൾ തുടച്ചുമാറ്റീ ദ്രുതം !

കളിചിരി കലഹങ്ങളിടവിട്ട മാനസം
തെളിവാർന്നുകുളിരലയാർന്നു നിൽക്കെ,

"ഉണ്ണീയെവിടെ"യെന്നേറ്റം വിഷാദത്താൽ,
കണ്ണീർ വിലാപമൊന്നുള്ളിൽ തറയ്ക്കുന്നു!

തന്നുണ്ണിയെങ്ങെന്നറിയാതെ കേഴുന്നു
പൊന്നുമോനെ വിളിച്ചലയുമമ്മ!

വികൃതിയിൽ പേടിപ്പെടുത്തുവാനമ്മതൻ
സുകൃതിയാം കണ്ണനൊളിച്ചപോലെ!

മറയത്തൊളിച്ചിരു ന്നൊളികണ്ണുനീട്ടി നീ -
യരയാൽമറപറ്റി നിൽക്കയാണോ ?

കരയുമീയമ്മയെ കളിയാക്കുവാൻ കള്ള-
ച്ചിരിയുമായ് നീയങ്ങൊളിച്ചതാണോ ?

എങ്ങു പോയമ്മതൻ പൊന്മകനെന്നുഞാൻ
വിങ്ങും മനസ്സുമായ് നോക്കിനിൽക്കെ,

ഓർത്തുപോയ് ഞാനെന്റെയമ്മയെയൊരു വേള,
നേർത്ത വാത്സല്യത്തുടിപ്പു പോലെ !

ഉള്ളം കുളിർപ്പിയ്ക്കു,മമ്മവാത്സല്യത്തി-
നെള്ളോളം ഭാഗ്യമില്ലാതെയീഞാൻ!

സങ്കടനീർക്കയ മുത്തീര്യ നീങ്ങുവാൻ
നിൻകഴൽ കൂപ്പി വണങ്ങിനില്പാണു ഞാൻ!!

ഉണ്ണിയെത്തേടിയുരുകുമീയമ്മതൻ
വെണ്ണപോൽ കല്ലുമലിയും വിളികളിൽ,

ഉള്ളത്തിലാഴ്ന്നിറങ്ങീടുന്നു നൊമ്പരം
വെള്ളത്തിലാഴുന്നൊ,രൂതുളിത്തുമ്പു പോൽ !

വിണ്ടുകീറിക്കരളൊട്ടു പിടയ്ക്കുന്ന -
തുണ്ടൊരീയമ്മ,യെന്നുള്ളിലോർക്കുന്നുഞാൻ !

കൂപ്പിയ കൈവിടർത്താതെ കാണുന്നു ഞാൻ,
കാപ്പതിനായിട്ട,ങ്ങഞ്ജലീബദ്ധയായ്!

കാത്തുനില്പൊരീ,യമ്മയെക്കാൺകവേ,
നേർത്തുപോയെൻ മന,മല്ലൽ രുചിച്ചു ഞാൻ!

കൈകൾ നീർത്തിയും കൂപ്പിയുമാ വൃദ്ധ-
യങ്ങകലെയെങ്ങോ പരതുന്നു പുത്രനെ !

"ഉണ്ണീയെവിടെ നീയെന്തിങ്ങണയാത്തൂ,
കണ്ണിനമ്മയ്ക്കൊട്ടും കാഴ്ചയില്ലോർത്തുവോ ?

ഭൂഷയ്ക്കു തോടകൾ ഞാത്തുവാൻ മാത്രമീ
ശേഷി മാഞ്ഞതാം ശ്രോത്ര,മോർത്തീലയോ?

തെല്ലടി നില,ത്തൂന്നുവാനൊട്ടുമേ
എല്ലിനില്ലല്പ ശേഷിയതോർത്തില്ലേ?

ഒക്കെയുമറിയുന്നൊരെൻ പൊന്മക -
നിക്കഥയൊക്കെയും പാടേ മറന്നുവോ ?

ഇത്തരം വിലപിയ്ക്കുന്നൊരമ്മതൻ
ഹൃത്തടം നീറിപ്പെയ്യുന്നു കണ്ണുകൾ !

കണ്ടു നിൽക്കാ,നരുതാതെ കാണികൾ
കണ്ടമാർഗ്ഗേ പിരിയുന്ന കണ്ടു ഞാൻ!

എന്തെതെന്നറിവീ ലെനിക്കെൻ്റെയമ്മ തൻ
ചന്തമുള്ളാനനമുള്ളിൽ തെളിഞ്ഞെത്തി..!

ചെന്നെടുത്തു തഴുകിയാ പാണികൾ
"പൊന്നുമാതെ കരയായ്കതേ വൃഥാ,

എന്തിതിവ്വിധം കേഴുവാനിത്രമേൽ
സന്തപിയ്ക്കുവാൻ?ചൊൽക,കേൾക്കട്ടെഞാൻ "

അത്രയാദരാലുള്ളൊരെൻ ശാഠ്യത്താ-
ലിത്രമാത്രം മൊഴിഞ്ഞവൾ ശാന്തമായ്!

"കണ്ണനെക്കണ്ടു തൊഴുതിടാമെന്നെന്റെ
യുണ്ണിതൻ മൊഴികേട്ടവനൊപ്പമെത്തി ഞാൻ  !        

എങ്ങു പോയെന്നറിവീല ദൗർഭാഗ്യ-
മിങ്ങണഞ്ഞീ,ലവനെന്തു ഭവിച്ചുവോ ?"

വിങ്ങി നീറുകയാണമ്മ തൻ മനം
താങ്ങും തണലുമാകേണ്ടവനേയോർത്ത് !

തോരാത്തകണ്ണുകൾ പൂട്ടിയാ പ്രാർത്ഥനാൽ
നേരുന്നുണ്ടെന്മകനാപത്തൊഴിയണേ!

നേരമെത്രയോനീങ്ങി,യനന്തമായ്
താരകൾ കൺതുറന്നു പോയംബരേ !

അമ്മയെത്തേടി ,യെത്തിയില്ലമ്മത-
ന്നമ്മിഞ്ഞയുണ്ടു വർന്നവരാരുമേ !

കണ്ടു നിന്നവർ ചൊല്ലിനാരമ്മയെ
കൊണ്ടുവന്നു നടതളളി മക്കളാൽ !

പത്തുമാസ മുദരത്തിലേറ്റിയു -
മൊത്തൊരാളായ് വളർത്തിയെടുത്തതും,

ഒട്ടുമോർക്കാതുപേക്ഷിച്ചിതൊറ്റയ്ക്കു
കഷ്ടമീമക്കളെന്തിനീ ഭൂമിയിൽ ?

തട്ടിമാറ്റിയ മക്ക,ളവർക്കില്ല
തൊട്ടു തീണ്ടുവാൻ,ദു:ഖവും സ്നേഹവും !

കൊണ്ടുപോകാനൊരുക്കമല്ലാരുമേ,
തൊണ്ടിനൊക്കുമീ വൃദ്ധയും ഭാരമാം !

ഉണ്ടനാഥ വയസ്സർക്കു മന്ദിരം
കൊണ്ടു ചെന്നാക്കിടാം വേണമെന്നാകുകിൽ !

അമ്മഭാവങ്ങൾ സ്വപ്നേപികാണാത്തൊ-
രെന്മനം വെന്തുനീറിയാ കാഴ്ചയിൽ !

ഇല്ലയംബര ചുംബിതഹർമ്മ്യവും,
ചില്ലു കൊട്ടാരമൊക്കും ശകടവും,

തെണ്ടി ഞാനീത്തെരുവിൻ്റെ സന്തതി -
യുണ്ടു സ്നേഹംകൊതിക്കുന്ന മാനസം!

കൊണ്ടുപോയിടാ മെന്നമ്മയേപ്പോലെ-
യിണ്ടലേൽക്കാതെ കാത്തിടാമെന്നേയ്ക്കും !

അമ്മയെന്തെന്നറിയാതെ മാനുഷർ,
ബ്രഹ്മമെന്തെന്നറിയുവതെങ്ങനെ?

മർത്യനായിപ്പിറന്നവൻ ഞാ,നമ്മ -
ഹൃത്തിലെ സ്നേഹവായ്പറിയാത്തവൻ!

പുത്രനെന്ന പേർ വന്നതു മക്കൾക്കു
ചിത്രമത്രെ പിതാക്കളെ കാക്കയാൽ !

സമ്മതമെങ്കിലൊത്തു പോകാം ഞാനെ
ന്നമ്മയായ്കാണു മീമുഖമെന്നുമേ!

അർത്ഥശങ്കക്കിട വേണ്ട,ചിന്തിയ്ക്ക
അർത്ഥനയെനിക്കുണ്ടെങ്കിൽ പോരുക...!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ