മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഒരോ നിമിഷവും നിന്നില്‍ ചേരാന്‍ വെമ്പുന്ന മനസ്സുമായി ഞാൻ ഇരിപ്പു... നിന്നില്‍ ചേരുന്ന നേരം, എന്‍ മൗനം എല്ലാം ആയിരം മഴയായ് പെയ്യും.. നിന്നെ പുൽകുന്ന നേരം, എന്‍ മിഴി എല്ലാം ആയിരം കനവാൽ നിറയും..
ഒരു നോക്കു കാണാന്‍ കാത്തു കാത്തു നില്പ്പൂ, ഇനിയും താമസമെന്തേ? ഒരു ശലഭമായി നിന്നുടെ ചാരെ, ഈ ജന്മം മുഴുവന്‍ ഒഴുകിടേണം എനിക്കീ ജന്മം മുഴുവന്‍ ഒഴുകിടേണം... എന്‍ പ്രാണ നാഥാ...
ധ്യാനമോ തപസ്സോ എന്ത് ഞാൻ ചെയ്തിടേണം, എന്നുടെ പ്രിയനെ സ്വന്തമാക്കാൻ, പറയൂ... എന്നുടെ പ്രിയനെ സ്വന്തമാക്കാന്‍ ഇനിയേതു ജന്മവും നിന്നുടെ മാത്രം അത്രമേൽ സ്നേഹിക്കുന്നുവെൻ പ്രിയനെ...