മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഒരു പകൽകൂടി രൗദ്രവേഷം കെട്ടി
ആടി അന്തിപ്പടിയോടടുക്കവേ,
ഒരു വയോധിക കൂടി വന്നടിയുന്നു, വൃദ്ധ
മന്ദിരത്തിലെ പാഴ്കിനാക്കളിൽ മൂകം.



കൊച്ചു മക്കളെ ലാളിച്ചു, മക്കൾതൻ
ഇമ്പമാർന്ന ദാമ്പത്യ ജീവിതം ഒട്ടുകണ്ടു
കുളിർത്ത മനവുമായ്,ഇക്ഷിതിയിലീശൻ
പതിച്ചുനൽകിയ ആയുസ്സെത്തിക്കുവാൻ,
ആവതറ്റനാളിൽ വിടർന്ന കൊച്ചു പുഷ്പങ്ങൾ
ആകേക്കരിഞ്ഞ കണ്ണുമായ് എത്തി നീ,
പകയ്ക്കുന്നു ഞാൻ, ചോലമരക്കീഴിൽ,
ഈ പർണശാലതൻ അതിരിലേകനായ്...

ജന്മമത്രയും തിളച്ചൂറി ബാക്കിയാം ജഠരത
ഇട്ടുപേകുവാൻ മുൻപേ നടക്കുന്ന വെമ്പലിൻ
പിന്നിലെ തളർന്ന കാൽവെയ്പ്പുകൾ കാണവേ,
ഉള്ളിനുള്ളിലറിയാതുയരുന്ന രോധനം
ശ്വാസം മുട്ടിമരിക്കുന്നു തൊണ്ടയിൽ.

നിന്റെ മെയ്ഭാഷ വായിച്ചു നിൽക്കവേ
ചാമ്പൽ നീങ്ങി തെളിയുന്നു പ്രജ്ഞയിൽ
കനലുപോൽ, നമ്മൾ പങ്കിട്ട സായന്തനങ്ങളും,
നമ്മൾ തുഴയാൻ കൊതിച്ചോരനഘ ജന്മങ്ങളും,
നമ്മളേ പാരിൽ ബന്ധിച്ച പ്രണയനൂലിഴകളും...

പലമതസാരവുമേകമെന്ന ഗരുവചനം
അലയൊതിക്കി അലയാഴിയും കേട്ടനാൾ,
സകലരും സമമെന്ന തെളിമയിൽ
പ്രണയബദ്ധരായ് സ്വയമറിയാതെ നാം.

മതവിഷബാധതൻ മറനഖങ്ങൾ
നൽകിയ മുറിവുമായ്,പ്രണയ വിജയം
വെടിഞ്ഞു,കരളുനീറി ഒടുവിൽപ്പിരിഞ്ഞു നാം.
നവയുഗത്തിലും മനുഷ്യചേതന
മുറിപ്പെടുന്നുണ്ടതിൻ നഖമൂച്ചയിൽ സഖീ.

നരദീക്ഷയിൽ പൂണ്ടിരിക്കുമീമുഖം ,
നിന്നെ ഓർമ്മപ്പെടുത്താതിരിക്കിലും,
ദു:ഖജന്മത്തിൻ കടുംകൈപ്പിലും മധുകണം
പോൽ നുണയുന്നു മധുരമല്ലാത്തെരാ
പ്രണയസ്മരണയീ സായന്തനത്തിലും.

തിരിച്ചുപോകുന്നു നിന്നേക്കൊണ്ടിറക്കി
വിട്ടൊരാശകടം, അതിന്റെ പിൻദീപ ചെമപ്പിൽ
മിഴികൊരുത്തു പൊഴിക്കുമശ്രുവാൽ
മുദ്രവച്ചൊഴികയാണു നീ വകശമവരുടെ.

പ്രണയകാലം പോലെ നമ്മളിരുവരും
സമദു:ഖിതർ സഖീ, അന്ത്യകാലത്തിലും.
പണ്ടുവയോധിതർ സ്വയമാചരിച്ചപോൽ
വരിച്ചിടാം നവയുഗത്തിലീ വാനപ്രസ്ഥം സഖീ.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ