മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

വളവിൽപ്പനക്കാർ The Bangle Sellers by Sarojini Naidu

അമ്പലമുറ്റത്തുത്സവഘോഷം
വന്നൂ ഞങ്ങൾ വള വിൽക്കാൻ
മൃദുലം ലോലം മഴവിൽ വർണ്ണം
വാങ്ങുവതാരീ കൈവളകൾ

മിനുമിനെ മിന്നും സംവൃതരൂപം
മണ്ണിലെ വാഴ്വിന്നടയാളം
അണിയണമാനന്ദത്തോടെന്നും
പത്നിയുമൊപ്പം പൊന്മകളും

വെള്ളിക്കസവിൻ നീലയുടുപ്പാൽ
മാമല മൂടും മഞ്ഞലകൾ
കന്യക നീയും കൈകളിലിതുപോൽ
അണിയണമീ വള ചന്തത്തിൽ

വനകല്ലോലിനി നിന്നുടെ ചാരെ
സ്വപ്നം കണ്ടു മയങ്ങീടും
മൊട്ടുകൾ തൂവുന്നരുണിമയെല്ലാം
ഒപ്പിയെടുത്തതുമീവളകൾ

ഇന്നു പൊടിച്ചോരു തളിരില നീളെ
തരള സുതാര്യത തെളിയുമ്പോൾ
എത്ര മനോഹരമെത്ര മനോജ്ഞ
മിതാരും കണ്ടുകൊതിക്കില്ലേ

പൊൻവെയിൽ മുത്തും ചോളം പോലെ
കാഞ്ചന വർണ്ണമിവയ്ക്കെല്ലാം
പുലരിയിലുണരും നവവധു നിന്നുടെ
കൈകളിലണിയാൻ കൊതിയില്ലേ

നിന്റെ വിവാഹപ്പന്തലിലാളും
അഗ്നിശലാകകൾ പോലിവയും
വർണ്ണോജ്വലമായ് നിന്നുടെയുളളിലെ
രാഗം പോലെ വിളങ്ങുന്നൂ

നിന്റെ ചിരിക്കു സമാനം വളകൾ
ഒത്തുകലമ്പി മടിക്കുന്നൂ
നിൻമിഴിനീരിനു തുല്യം തന്നീ
കൈവളയെല്ലാം മിന്നുന്നൂ

നീണ്ടുകിടക്കും ജീവിതവീഥി
പകുതിയിലേറെ താണ്ടിയവൾ
സ്വർണ്ണമലുക്കായ് നിറയുന്നീവള-
യണിയാൻ വേഗം നീയണയൂ

താലോലിക്കാൻ കൈകൾ സ്നേഹ
പ്പാലായ് മാറാൻ ഹൃദ്‌രക്തം
ഭർത്ത്രസമേതം പൂജകളനവധി
ഭദ്രം നിന്നിൽ തലമുറകൾ

അമ്പലമുറ്റത്തുത്സവമേളം
വന്നൂ ഞങ്ങൾ വളവിൽക്കാൻ
ചില്ലിക്കാശിനു വിറ്റെന്നാകിൽ
അല്ലലൊഴിക്കാം ഞങ്ങൾക്കും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ