(Pailly.O.F Thrissur.)
മനസ്സിൻ്റെ മണിക്കോവിലിൽ,
നിൻ സങ്കൽപ്പചിത്രം വരച്ചിട്ടു ഞാൻ.
മനംതെളിഞ്ഞ നിൻ മൃദുമന്ദഹാസത്തിൽ,
മധുവിധു രാത്രികൾ വിരുന്നു വന്നു.
പൊരിനുര വിതറിയ പൂനിലാവിൽ,
പനിനീരുതിർന്നുവാരാവിൽ. നീലാംബരത്തിലെ നീരദപൊയ്കയിൽ,
താരാഗണങ്ങൾ മിഴി തുറന്നു.
വെൺമേഘ വർണ്ണങ്ങൾ കുടവിരിച്ചു,
പ്രണയരഥത്തിലെഴുന്നള്ളി വന്നു നീ.
സ്വർണ്ണമുഖീ നിൻ വർണ്ണമോഹങ്ങളെൻ,
അകതാരിലനുരാഗ മലരായ് വിരിഞ്ഞു.
നിന്നന്തരംഗത്തിൽ വിങ്ങലായ് മാറിഞാൻ,
വെൺമ വറ്റാതെ നിറഞ്ഞു നിന്നു.
നിന്നംഗലാവണ്യത്തിൻ ചാരുതയെന്നിൽ,
പടരുന്ന പ്രണയത്തിൻ അഗ്നിയായി.
പുലരിത്തുടിപ്പിൽ വിടരും താരുകളെൻ,
സ്നേഹ സംഗമത്തിൽ സാക്ഷികളായ്.
നിൻ സങ്കൽപ്പചിത്രം വരച്ചിട്ടു ഞാൻ.
മനംതെളിഞ്ഞ നിൻ മൃദുമന്ദഹാസത്തിൽ,
മധുവിധു രാത്രികൾ വിരുന്നു വന്നു.
പൊരിനുര വിതറിയ പൂനിലാവിൽ,
പനിനീരുതിർന്നുവാരാവിൽ. നീലാംബരത്തിലെ നീരദപൊയ്കയിൽ,
താരാഗണങ്ങൾ മിഴി തുറന്നു.
വെൺമേഘ വർണ്ണങ്ങൾ കുടവിരിച്ചു,
പ്രണയരഥത്തിലെഴുന്നള്ളി വന്നു നീ.
സ്വർണ്ണമുഖീ നിൻ വർണ്ണമോഹങ്ങളെൻ,
അകതാരിലനുരാഗ മലരായ് വിരിഞ്ഞു.
നിന്നന്തരംഗത്തിൽ വിങ്ങലായ് മാറിഞാൻ,
വെൺമ വറ്റാതെ നിറഞ്ഞു നിന്നു.
നിന്നംഗലാവണ്യത്തിൻ ചാരുതയെന്നിൽ,
പടരുന്ന പ്രണയത്തിൻ അഗ്നിയായി.
പുലരിത്തുടിപ്പിൽ വിടരും താരുകളെൻ,
സ്നേഹ സംഗമത്തിൽ സാക്ഷികളായ്.