മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തേടി വരാറുണ്ട്
വഴി തെറ്റി, നേരം വൈകിയെത്തുന്ന
ചില മുഷിഞ്ഞ കത്തുകള്‍
ബാങ്ക് നോട്ടീസുകള്‍
കല്യാണക്കുറികള്‍


ഒപ്പ് കിട്ടാതെ നിരാശയോടെ
മടങ്ങുന്ന വക്കീല്‍ നോട്ടീസ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞ
ചില ബന്ധങ്ങളും സൗഹ്യദങ്ങളും
മരിച്ചവന്‍ടെ, കുറെക്കാലം കൂടി
ജീവിക്കുന്ന മേല്‍വിലാസം തേടി.

''നല്ലവനായിരുന്നു.
എന്തൊക്കെയായാലും
കഷ്ടപ്പാടുകള്‍ക്കു ശേഷം
കുറച്ചു കാലം കൂടി സുഖമായിരിക്കേണ്ടവനായിരുന്നു.
എന്തു ചെയ്യാം? നല്ലവര്‍ നേരത്തെ
വിളിക്കപ്പെടുന്നു.
പല പോരായ്മകളും ഉണ്ടായിരുന്നു.
അതിപ്പോള്‍ പറയരുത്.
മരിച്ചവരോടെങ്കിലും ബഹുമാനം വേണം
അവരെ കുറ്റം പറയരുത്.''
അന്തരീക്ഷത്തില്‍ നീര്‍ക്കുമിളകളായി
പറഞ്ഞു പഴകിയ
വാക്യങ്ങള്‍ അലിഞ്ഞു ചേരുന്നു.

ഒടുവില്‍ മടിച്ചു മടിച്ചെങ്കിലും
പടി കടന്നെത്തുന്നു
ഒരു ബഹുമതി പത്രം.
അതിനൊപ്പം വിചിത്രരൂപിയായ
ഒരു വെങ്കല ശില്‍പം.
സ്മാരകനീര്‍മ്മാണത്തിനു വേണ്ടി മാത്രം
ജീവിതമുഴിഞ്ഞു വച്ച
ഒരു കൂട്ടമാളുകള്‍
കാരണം, മരിച്ചവരേക്കാള്‍
പ്രാധാന്യം മേല്‍വിലാസങ്ങള്‍ക്കാണ്.
അവയില്‍ ചിലത്
ജീവിച്ചിരുന്നേ മതിയാകൂ.
മരിച്ചവരെ ആരോര്‍ക്കുന്നു.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ