പിറന്നുവീണതോ
ആൾക്കൂട്ടത്തിൽ
വളർന്നതും അതേ,
ജീവിക്കുന്നതും
അവർക്കിടയിൽ
എങ്കിലും അയാൾ ഒറ്റക്കാണ്,
അയാളുടെ ലോകത്ത്.
അയാളുടെ ചിന്തയിൽ.
ഭ്രാന്തനെന്നും
മറ്റുമാണ് നമുക്കിടയിലെ
അയാളുടെ പേര്,
കുട്ടികൾ കല്ലെറിയുന്നു.
ഒന്നും കാണാതെ അയാൾ
യാത്രതുടരുന്നു,
പീടികവരാന്തയിലൂടെ
റോഡിനുകുറുകെ,
ആരോടെന്നില്ലാതെ
ചിരിക്കുന്നു,
സംസാരിക്കുന്നു,
വിശാലമായ ലോകത്തിൽ
അയാളൊറ്റക്ക്,
ഒടുവിൽ വിശാലമാം ലോകത്തിന്റെ ഏതോ മൂലയിൽ
ഏകാന്തപഥികനായി,
ചിന്തമരവിക്കാത്തവരിൽ
കൗതുകപുതുനാമ്പിന് തിരി കൊളുത്തികൊണ്ട്,
ആൾകൂട്ടത്തിൽ തനിയെ
നടന്നകന്നു.