(പൈലി.0.F തൃശൂർ.)
ജീവിതം ഹോമിച്ച താപസിയന്നൊരു
മോഹിനിയായ് മന്നിലവതരിച്ചു.
മൃദുലമോഹങ്ങൾക്കു നിറച്ചാർത്തേകി,
ഉദയത്തിനായെന്നും കാത്തിരുന്നു.
എരിയുന്ന നെയ്ത്തിരി നാളമായെൻ,
മോഹാനുരാഗത്തിൽ ഇടംപിടിച്ചു.
മാമകഹൃത്തിൽ മനസ്വിനിയായവൾ
മധുരസ്വപ്നത്തിൽ നിറഞ്ഞുനിന്നു.
മധുവൂറും കളമൊഴി കേട്ടിടാനായെൻ,
ഹൃദയവാതിൽ മെല്ലെ തുറന്നിട്ടുഞാൻ.
അനുരാഗതീരത്തെ വർണസൂനമായ്
അനുസ്യൂതമവളെന്നെ പിൻതുടർന്നു.
നിറമുള്ളപ്രണയം പകർന്നുനൽകാൻ,
നിനവിലവളെന്നെ തേടിയെത്തി.
നിരയായുണർന്ന പ്രണയവർണത്തിൻ,
നിർവൃതിയിൽ ഞാൻ ലയിച്ചുപോയി.
ആദ്യസമാഗമം കാംക്ഷിച്ചയെന്നുടെ,
ആത്മാവിലിന്നവൾ അരുണകിരണമായി.