
Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
കവിതകൾ
നോവ്
- Details
- Written by: Jasmin Jithin
- Category: Poetry
- Hits: 1280
എന്തിനു നീയിന്നു കേഴുന്നു മാനവാനിൻ കണ്ണിൽ കാണുന്ന കാഴ്ചകൾ ഭീകരംഅന്നു ഞാൻ കേണു നിൻ മുന്നിൽ ഈ വിധംകേട്ടില്ല നീയന്നു കേട്ടതായി ഭാവിച്ചില്ല.എൻ കണ്ണ് നീറുമ്പോൾ പടർന്നു നിൻ ചുണ്ടിലോപരിഹാസ പുഞ്ചിരി, അട്ടഹാസങ്ങൾ വേറെയുംമേനി നോവുന്നെന്ന് ചൊല്ലി ഞാൻ നീയെന്നെവെട്ടി നോവിക്കും നേരം നിൻ കാതിലായ്എന്തു നീ ചെയ്തിടും? എന്ന് നീ ചോദിച്ചുഒന്നുമേ കഴിയാതെ മൗനയായ് ഞാൻ നിന്നുനിൻ അമ്മ തൻ രോദനം ഒന്നുമേ കേൾക്കാതെവെട്ടിയരിഞ്ഞിലേ എന്നെ നീ മാനുഷ്യാ?ആദിമ മാനുഷ്യര്‍ കാത്തു സൂക്ഷിച്ചയെൻകലവറ നീയിന്നു തരിശു നിലമാക്കി തീർത്തില്ലേ?പണിയുന്നു കൂറ്റൻ കെട്ടിടം എന്തിനോഅണയുന്നു എന്നിലെ തിരി നാളം നിശ്ചയംനികത്തുന്നു പാടങ്ങൾ, തോടുകൾ, പിന്നെയോനാശ കൂമ്പാരമാക്കിടും സർവവുംതീർത്തത് നീയെന്നെ എന്ന് നീ ചിന്തിച്ചുഭോഷനാം മാനവാ നീ സ്വയം തീരുന്നുവെട്ടി പിടിക്കുവാൻ ഓടിയ ഓട്ടങ്ങൾനിൻ സ്വയം നാശത്തിനെന്നു നീ ഓർത്തില്ലനിൻ ക്രൂര ചെയ്തികൾ ചെയ്തത് മൂലമേസാധു ജീവികൾ പോലും നിന്നെ ശപിക്കുന്നുഅന്നു ഞാൻ നിൻ മുന്നിൽ ദയയോടെ നിന്നുഇന്ന് നീ എൻ മുന്നിൽ നില്കുന്നു ഭയമോടെസംഹാര താണ്ഡവം ആടുവാൻ ഞാനിതാവന്നിടും നിൻ ദ്രോഹ ചെയ്തികൾ തീർക്കുവാൻകത്തുന്ന അഗ്നിയുണ്ടെന്നിൽ നിനക്കായ്തീർത്തൊരു അഗ്നികുണ്ടം വേറെയും