മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …


ഇരുളു കുത്തിയൊലിച്ച രാത്രിയിൽ
ഇവനൊരഗ്ഗതികേടിനാൽ,
കവിത കൊണ്ടു മുറിഞ്ഞചുണ്ടിന്
കുളിരുതേടി നടക്കവേ,


ഗൃഹമതെന്നുടെ മുന്നിലൂടുള്ള
ഗുഹ കണക്കുള്ള ഇടവഴി,
അതുവഴിക്കൊരു, രസമതെന്നു -
മതങ്ങുമിങ്ങുമുലാത്തണം!
കൊടിയ പങ്കിലമാനസൻ,
അവൻ കഠിനഹൃദയനാം തസ്കരൻ,
എന്റെ - കുരലു നോക്കി കഠാരതൻ മുന
കുത്തി നിർത്തിയൊ രാജ്ഞയും!
"എടുപണം, അതു മുഴുവനും"
എന്ന് മുരളൽ പോലെന്റെ ചെവിയതിൽ!
''പണമതില്ലെന്റെ കൈയ്യി"ലെന്നു ഞാൻ,
പതിതനായ് മെല്ലെ ചൊല്ലിനേൻ!
ഉടനവൻ എന്റെ കോന്തലക്കുത്തിൽ
ഇടതുകൈയ്യിനാൽ പരതിയാ-
ചുരുട്ടിവെച്ചൊരു കവിതതൻ
ചുരുളെടുത്തങ്ങിരുളിൽ മാഞ്ഞുപോയ്!
ചകിതമാനസൻ, പ്രജ്ഞയറ്റ പോൽ
വികലഭാഷയിൽ കേഴവേ,
ശുനകനൊന്നതു കേട്ടു സന്തതം,
ശുനമതവനതു മോരിയായ്!
ഒരു ദിനം, എന്റെ കഠിനമാം തപ -
സ്സൊരു കവിതയായ് കുറിച്ചത്,
അവനറിഞ്ഞതു തിരികെ നൽകുവാൻ
അരുളണേ നാരായണാ!
നിദ്രയിന്നെന്നെ ത്തഴുകുവാനിനി
നിർമ്മലാ, നീ.. തുണയ്ക്കണം!
ഉള്ളിലുള്ളൊരെന്നാധി തീർക്കണേ...
ഉത്തമാ കൈകൂപ്പുന്നു....!!
പുലരിവന്നെന്റെയുമ്മറപ്പടി
പതിവുപോൽ വെട്ടം മെഴുകവേ,
കവി തൻ പേരിലന്നാദ്യമായൊരു
കവറു കണ്ടെന്റെ ഭാര്യയാൾ ....!!
പണമതെങ്കിലെനിക്കു വേണമെൻ,
പുടവയൊക്കെയും പഴയതായ് ...
ഉടനെ കവറതു കീറിയോമലാൾ
നെടുകനെ, ക്ഷമയറ്റവൾ !!
ചെറിയതാമൊരു കുറിയതിൽനിന്നു
മുറയുരിഞ്ഞൊരു പാമ്പു പോൽ,
വെളിയിൽ വന്നതു, തുറന്നുനോക്കലും,
വെളിയിലേക്കൊറ്റയേറവൾ !!
"കവിത കൊണ്ടെന്റെ തമ്പുരാനെ യീ -
കുലമതിനിയും മുടിയ്ക്കല്ലേ"!
വിറളിയെടുത്തവളെന്നെ നോക്കുമ്പോൾ,
വിളറിയെൻ മുഖമാകെയും!
കവിതയെഴുതിയ ചുരുളി നോടൊപ്പം,
കുവലയന്റെതാമൊരു കുറി,
രസികനാമാ തസ്കരൻ, ഒരു
കുസൃതിയെഴുതിയതിങ്ങനെ!
"കവിത ദിനവും എഴുതിയെന്നാൽ കുടലു
നിറയുകതില്ലെടോ, കപി,
കഴൽ വിയർക്കണം, ഉsലുകായണം
കദനം തീർത്തിടുമപ്പണം!
അറികയില്ലെന്നും ചെയ്യുവാൻ-
മറു വഴിയതുണ്ടെന്റ കൈയ്യിലും, തന്റെ -
കവിതയേക്കാൾ നല്ലതെന്റെയി-
ക്കര വിരുതുതന്നെടോ കവിവര്യ"!
കവിത കൊണ്ടെന്റെയെരിയും വയറിന്റെ
കലമ്പൽ തീരില്ലെന്നറികിലും,
കുറളുപോലെ തികയില്ലതെങ്കിലും
കുറി വരയ്ക്കാൻ കനിയണേ, ഗുരോ...!!

*സന്തതം = തുടർച്ചയായി         
ശുനം = നായ്
കുവലയൻ = ഒരു അസുരൻ .                                      
കുറൾ = തിരുക്കുറൾ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ