മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ദ്രുതഗതിയിലീ നഗര വീഥി. നടപ്പാതയിലിരുവശവും തിങ്ങിയൊഴുകുന്ന ജനം നൊടിയിടപോലും ഗൗനിക്കാതെ ഒരു നോട്ടമെറിയാതെ അരുണനിറമോലുന്ന സന്ദേശവാഹകനെ മഹാമൗനത്തില്‍ അവഗണനയുടെ ഗര്‍ത്തത്തില്‍ നിത്യമാഴ്ത്തുന്നുവോ?
ചെറു ചെറു വാക്കുകള്‍, നിറമുള്ള സ്വപ്നങ്ങള്‍ കദനങ്ങള്‍ നൊമ്പരം, പ്രതീക്ഷകള്‍ അടര്‍ത്തിയ പഴയ നോട്ടുപുസ്തകത്താളില്‍ മനോഹര വരികളായ് മാറ്റുവാന്‍ മേല്വിലാസങ്ങളെഴുതുവാന് മുറിയാത്ത സൗഹ്യദങ്ങളായ് അകലാത്ത ബന്ധങ്ങളായ് നീളുന്ന തുടരുന്ന കത്തുകളില്‍ അകലേയകലേക്ക് യാത്ര ചെയ്യും സന്ദേശങ്ങളോ സമയപ്രവാഹത്തില്‍ കാലത്തില്‍ പഴങ്കഥകളായ് ഉള്ളിലൊളിപ്പിച്ച ഭൂതകാലത്തിന്ടെ ദ്യശ്യങ്ങളായ് മറയുന്നുവോ