മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

Sumesh

ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നവൻ ഞാൻ, 
ഉള്ളറിഞ്ഞെന്നും ചിരിക്കുന്നവൻ ഞാൻ.

ഉണ്മകളുള്ളിൽ കൊളുത്തുന്നവൻ ഞാൻ,
ഉള്ളതു നേരുപോൽ ചൊല്ലും ഭ്രാന്തൻ ഞാൻ.

പതിനൊന്നുപേർക്കു സോദരനാണു ഞാൻ,
പലരു,മറിയാതെപോയതുമീ, ഞാൻ.

മോഹങ്ങളിൽ വീഴാത്തൊരുവൻ ഞാൻ,
ഇരവും പകലു,മൊന്നായ്ക്കാണുവോൻ.

വമ്പൻ ശിലകളെ കുന്നിലേക്കേറ്റിയും
താഴേക്കു വീഴ്ത്തിയും രസിക്കുവോൻ ഞാൻ.

നേടാൻ പ്രയത്നവും പോകാനെളുപ്പവും
ചൊല്ലാതെ ചൊല്ലിയ ഭ്രാന്തനുമീ, ഞാൻ.

കൈനീട്ടി നേടിയ അരിയുമെടുത്തു ഞാൻ,
ഒരു ദിനം അഗ്നിയേത്തേടി നടക്കവേ;

ചുടലപ്പറമ്പിലെ പാതിയെരിഞ്ഞൊരാ,
ചിത കണ്ട് ഞാനെൻ കാലിനെ തടഞ്ഞു.

അഗ്നിയെരിക്കാ,നൊരു കനൽക്കൊള്ളിക്കായ്,
ഇവിടെയിരിക്കാം, അരിയും വേവിക്കാം.

ഈ കനൽക്കാറ്റേറ്റു തണുപ്പിനെ മറക്കാം,
ഇവിടെ നിദ്രയെ വിളിച്ചുവരുത്താം.

വിശപ്പിനെയൂട്ടി, തീച്ചൂടേൽക്കവേ,
കേട്ടു ഞാൻ ചിലമ്പിൻ നിസ്വനങ്ങൾ.

തലയോട്ടിമാലകൾ കണ്ഠത്തിൽച്ചാർത്തിയും
ഉടവാളുകൾ കൈകളിലേന്തിയും;

അഗ്നി ജ്വലിക്കും മിഴികളുമായ്,
നിൽപ്പൂ ദേവിയും കൂട്ടരും മുന്നിൽ.

ദേവിക്കു നർത്തനമാടുവാനായ്,
നമ്മോടു മാറുവാൻ മൊഴിഞ്ഞു ഗണങ്ങൾ.

രാത്രിത,ന്നാഴങ്ങളിൽ നിത്യവും ദേവി
വിനോദത്തിനായെഴുന്നെള്ളും.

പൊറുക്കണം നമ്മോടു നിങ്ങളെല്ലാരും
ശീലങ്ങൾ നമുക്കും പതിവുള്ളതാണ്.

അന്നം തിളപ്പിച്ചതെവിടെയാണേലും
അവിടെയുറങ്ങുന്നതാണെൻ ശീലം.

വാക്കുകൾ ധിക്കാരഭാഷയായപ്പോൾ,
ദേവിയോ നമ്മെ ഭയപ്പെടുത്താനൊരുങ്ങി.

ഘോരനാദങ്ങളു,മട്ടഹാസങ്ങളും
നർത്തനങ്ങൾക്കു താളമൊരുക്കി.

ദൃക്സാക്ഷിയായ് നിന്നിട്ടുപോലും,
ഭയമൊന്നുമെന്നിൽ കിളിർത്തതില്ല.

കേവലമൊരു മർത്ത്യനല്ല നാമെന്നു,
ദേവിയന്നേരം തിരിച്ചറിഞ്ഞു.

ആരു നീ, വത്സായെന്ന ചോദ്യത്തിനു,
ഭ്രാന്തനാണെന്നൊരു മറുപടിയോതി ഞാൻ.

സംപ്രീതയാം ദേവിയന്നേരം,
വരമൊന്നു ചോദിക്കുവാനായ് കെഞ്ചി.

മണ്ണിലെ നാളുകളിലേ,ക്കൊന്നു ചേർക്കുവാൻ,
സ്മിതത്തോടെ ഞാനുമൊരു യാചന നിരത്തി.

പ്രാണന്റെ നാളുകൾ കൂട്ടുവാനായ്,
പ്രാപ്തയല്ലെന്നു ദേവിയരുളി.

മറ്റൊരു വരമൊന്നു ചോദിക്കുവാൻ,
പിന്നെയും ദേവി നമ്മോടു കെഞ്ചി.

കൂട്ടാൻ കഴിയുകയില്ലെങ്കി,ലതിൽ
നിന്നൊന്നു, കുറച്ചാൽ മതിയെന്നു ഞാനും.

പിന്നെയും ദേവി പ്രയാസമോടെ,
കഴിയില്ലെന്നൊരുത്തരം നൽകി.

കാലക്കണക്കുകൾ മാറ്റുവാനാർക്കും
കഴിയില്ലയെന്നതു നിത്യസത്യം.

മറ്റൊരു വരമൊന്നു നൽകുവാനായ്,
തുടിക്കയാണു തൻ മനമെന്നും ചൊല്ലി.

വലതുകാലിൻ ഭാരമൊന്ന്, 
ഇടതിലേ,ക്കാക്കിയാൽ ഞാൻ ധന്യനാകും.

ഇടതുകാലിൻ പരാതികൾക്കേട്ടു ഞാൻ,
ദുഃഖിതനാണെന്ന കാര്യമറിഞ്ഞാലും.

ദേവിതൻ വദനം പൂർണേന്ദുവായി,
എൻ വലതുകാലിൻ ഭാരവും കുറഞ്ഞു.

അഭിമാനത്തോടെയെ,ന്നിടതുകാല്,
വലതിനോടെന്തോ രഹസ്യം പറഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ