മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
അന്ന് നീ തന്ന വാക്കുകൾ വർഷങ്ങൾക്ക് മുൻപേ, ഞാൻ ഉപേക്ഷിച്ചിരുന്നു.
എന്റെ കുഞ്ഞു ഹൃദയത്തിൽ, നിന്റെ മുഖപുസ്തകത്തിലൂടെ നീ കോറിയിട്ട അക്ഷരങ്ങളെ അന്നേ ഞാൻ കളഞ്ഞിരുന്നു. വരകൾ; വൃത്തങ്ങൾ, വളവുകൾ; തീയതികൾ, സ്വപ്നങ്ങൾ, ചുംബനങ്ങൾ, എല്ലാം ഇന്നെനിക്കന്യം.
സ്നേഹത്തിൻ മഞ്ഞുകണങ്ങൾ അലിഞ്ഞലിഞ്ഞു പോയി. ഉണങ്ങിയ എഴുത്തോലകൾ ദ്രവിച്ചു പൊടിഞ്ഞു പോയി. പ്രണയാഗ്നിയുടെ ചൂടുള്ള പുക, ആകാശ ചക്രവാളത്തിൽ വിലയിച്ചില്ലാതെയായി.
അവസാനം, ശേഷിച്ച ഓർമ്മകളുടെ ആത്മാക്കൾ അപ്പൂപ്പൻ താടികൾ പോലെ ഗതിയില്ലാ പ്രേതങ്ങളായി എവിടെയൊക്കെയോ അലയുന്നുണ്ട്. മോക്ഷം തേടി.