മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഹാ! പുഷ്പമേ, നിൻ മുഖമെന്തേയിന്നു വല്ലാതെ വീർത്തു വിളറിയിരിക്കുന്നു നോക്കുകിൽ; മധുപനെക്കാണാത്തതിൻ സങ്കടമോ, അതോ സഹസ്രാംശു നിന്നെയിന്നു നോക്കാത്തതിനാലോ!
കാലവർഷം വന്നതറിഞ്ഞില്ലേ നീയിതുവരെയും ആകാശം കാർമേഘത്താലാവൃതമായിരിക്കുന്നു; നീ പ്രതീക്ഷിക്കും പോലെ,യിനിയുള്ള നാളുകൾ പ്രദ്യോതനനെപ്പലപ്പോഴും കണ്ടില്ലെന്നും വരാം...
നിന്റെ മധുപനു നൽകാൻ നീ കരുതിവച്ച മധു വർഷ ബിന്ദുക്കൾ കവർന്നെടുത്തെന്നും വരാം; നിന്നെയാലിംഗനം ചെയ്യാനെത്തും മധുപന്, വരാൻ പറ്റിയില്ലായെന്നും വരാം പെരുമഴയിൽ...
ഋതുഭേദങ്ങൾ പ്രകൃതിദത്തമാണെന്നറിയില്ലേ, ജീവൻ നിലനിൽക്കുമോ ഋതുക്കൾ മാറിയില്ലെങ്കിൽ; നിന്നെ പ്രണയിക്കും മധുപനെക്കാണാൻതന്നെ പറ്റുമോ നിനക്ക് ജീവൻ നിലനിന്നില്ലയെങ്കിൽ!