മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ദുഃഖത്തിൻ ചൂളയിൽ നീറുന്ന മനമതിൽ കാലം കോറിയ ചിത്രങ്ങൾ കണ്ടു ചിരിച്ചു നിന്നാ ദേഹം കണ്ട പരിഹാസ ലോകമേ, നിന്നിലെ ചെയ്തികളാണോയവനിലാ ഉന്മാദ നൃത്തച്ചുവടു നൽകി.
ഏറെ സ്നേഹിച്ചതാം സ്വപ്നങ്ങളല്ലോ ഭ്രാന്തേറ്റിയവനിൽ ഫണം വിടർത്തി. എന്നും ചിരിച്ചും കരഞ്ഞുമായുള്ളിലെ പരിഭവമൊക്കെ പറഞ്ഞു തീർത്തും, തെല്ലൊരുറക്കം കൂട്ടിയ നേരമാ ദുശ്ശകുനപ്പക്ഷി പറന്നു വന്നാ ദംഷ്ട്രകളാഴ്ത്തുന്ന നേരമുള്ളിൽ ഉയർന്നൊരാ രോദനമല്ലേ തളച്ചതാ കൂരിരുൾ മൂടും മുറിയതൊന്നിൽ അഴികളകലത്തിൽ പാകി കുരുക്കിട്ട് ഒരുമിച്ചു നിങ്ങൾ ചേർന്നു വിളിച്ചതാം വിളിപ്പേരവനു നൽകി പുതു നാമം അതു കെട്ടവനും ഉറപ്പാക്കിയാ പേരും ഭ്രാന്തനായി പൊട്ടിച്ചിരിച്ചു നിന്നു, കാലിലെ ചങ്ങലയ്ക്കാണ് ഭ്രാന്തെന്നു ചാന്നാനൊരിക്കൽ പറഞ്ഞപോലെ
മനസ്സിലെ താളങ്ങളകലുന്ന നേരം ചേർത്തു പിടിച്ചു തലോടൂ ലോകമേ അവനിലെ വിഷാദം തെല്ലൊന്നകലുവാൻ ഭ്രാന്തിൻ ചങ്ങല പൊട്ടിച്ചെറിഞ്ഞൊരൂ നവയുഗ ശീലുകൾ ചേർത്തു മിനുക്കിയ ഇതിഹാസ കാവ്യ ശില്പിയായീടുവാൻ.