
(സുമേഷ് പാർളിക്കാട്.)
ഉക്രൈൻ മണ്ണിൽ വളർന്നൊരു പെണ്ണവൾ,
ഉറ്റവർ വെന്തതിൽ നൊന്തു കരഞ്ഞു!
വിഷപ്പുക മണക്കുന്ന ഭവനത്തിനുള്ളിൽ,
നിരാലംബയായി അവളിരുന്നു.
രക്തം കുടിച്ചു മദിച്ചു നടക്കുവാൻ,
മോഹിക്കും തോക്കിൻ മുനകളും കണ്ടവൾ!
ഇരുകാലിയെന്നു വിളിപ്പേരുള്ളൊരാ,
മനുഷ്യപ്പിശാചിനെക്കണ്ടു ഭയന്നവൾ!
പിച്ചനടന്നൊരാ മണ്ണിലായ് താനും
പ്രാണൻ വെടിയുവാനാണോ നിയോഗം!
ചോരക്കൊതിയൻതൻ കണ്ണിൽപ്പെടാതെ,
ദിക്കേതെന്നറിയാതെയവളോടി.
താണ്ടിയ ദൂരമേറെയെന്നാകയാൽ,
വാടിയ പൂവായവൾ മാറി.
ദാഹത്തെ കൊല്ലുവാൻ ഒരിറ്റുനീരിനായ്,
മോഹിച്ചു കൈകൂപ്പിയവളിരുന്നു.
കരുണതൻ അവതാരമായൊരു വദനം,
അന്നേരമവളുടെയരികിൽ വന്നു!
"തന്നുടെയൊപ്പം വന്നുവെന്നാലോ
ഇച്ഛിക്കും സർവ്വവും താനേകിടാം..."
സാന്ത്വനവാക്കുകളൊന്നായ് വിഴുങ്ങി,
അവളുമയാളെയനുഗമിച്ചു.
പോളണ്ടിലെത്തിയ നേരമാമാനവൻ,
അവളുടെ മേനിയിലാകൃഷ്ടനായി!
മാംസക്കൊതിമൂത്തയവനിലെ ചെന്നായ,
അവളുടെ രക്തവുമൂറ്റിക്കുടിച്ചു!
ദൈവവും കാലനുമൊരു മേനിയിൽ,
കുടികൊള്ളും സത്യവുമവളറിഞ്ഞു.
ഉറ്റവർ വെന്തതിൽ നൊന്തു കരഞ്ഞു!
വിഷപ്പുക മണക്കുന്ന ഭവനത്തിനുള്ളിൽ,
നിരാലംബയായി അവളിരുന്നു.
രക്തം കുടിച്ചു മദിച്ചു നടക്കുവാൻ,
മോഹിക്കും തോക്കിൻ മുനകളും കണ്ടവൾ!
ഇരുകാലിയെന്നു വിളിപ്പേരുള്ളൊരാ,
മനുഷ്യപ്പിശാചിനെക്കണ്ടു ഭയന്നവൾ!
പിച്ചനടന്നൊരാ മണ്ണിലായ് താനും
പ്രാണൻ വെടിയുവാനാണോ നിയോഗം!
ചോരക്കൊതിയൻതൻ കണ്ണിൽപ്പെടാതെ,
ദിക്കേതെന്നറിയാതെയവളോടി.
താണ്ടിയ ദൂരമേറെയെന്നാകയാൽ,
വാടിയ പൂവായവൾ മാറി.
ദാഹത്തെ കൊല്ലുവാൻ ഒരിറ്റുനീരിനായ്,
മോഹിച്ചു കൈകൂപ്പിയവളിരുന്നു.
കരുണതൻ അവതാരമായൊരു വദനം,
അന്നേരമവളുടെയരികിൽ വന്നു!
"തന്നുടെയൊപ്പം വന്നുവെന്നാലോ
ഇച്ഛിക്കും സർവ്വവും താനേകിടാം..."
സാന്ത്വനവാക്കുകളൊന്നായ് വിഴുങ്ങി,
അവളുമയാളെയനുഗമിച്ചു.
പോളണ്ടിലെത്തിയ നേരമാമാനവൻ,
അവളുടെ മേനിയിലാകൃഷ്ടനായി!
മാംസക്കൊതിമൂത്തയവനിലെ ചെന്നായ,
അവളുടെ രക്തവുമൂറ്റിക്കുടിച്ചു!
ദൈവവും കാലനുമൊരു മേനിയിൽ,
കുടികൊള്ളും സത്യവുമവളറിഞ്ഞു.