മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇടവപ്പാതിയിരമ്പി വരുമ്പോൾ പെണ്ണിനിതെന്തൊരു പരവേശം ഇറയത്തുള്ളൊരു കമ്പിക്കയറിലെ മുണ്ടുമുടുപ്പുമുണങ്ങാഞ്ഞോ കൊത്തി ചിക്കി നടക്കുംകോഴി- പറ്റം കൂട്ടിൽ കയറാഞ്ഞോ
ഉപ്പും മുളകും വാങ്ങാൻ പോയോ- രച്ഛനെ വീട്ടിൽ കാണാഞ്ഞൊ തൈമാവിന്മേൽ താനേ കയറിയ മൊട്ടു നിറഞ്ഞൊരു മുല്ലമലർകൊടി കള്ള കാറ്റിൻ കയ്യിൽ തട്ടി തലയും തല്ലി മലർന്നിട്ടൊ കാറ്റിൽ വീണൊരു കദളി തയ്യിനു കവണയൊരുക്കാൻമേലാഞ്ഞോ മഴയിൽ നനയും പുള്ളിപശുവിനു പുല്ലു കൊടുക്കാൻ വൈകീട്ടോ തൊടിയിൽ കയറിയ പുഴയിലെവെള്ളം പടിപടിയായി പടവുകൾ കയറി പൂമുഖ വാതിലിൽ വന്നിട്ടോ