മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഇരവിൻ ശ്യാമവർണ്ണ തറ്റുടുത്ത്
ഇന്ദുശകലമേന്തിയ മൂവന്തി പെണ്ണ്
ഇമപൂട്ടിയ പകലിനെയേറ്റുവാങ്ങു മാനേരം
ഉമ്മറപ്പടിയിൽ തെളിയും അമ്മദീപം
ഉണ്മയാം കരുതൽത്തിരി നാളവുമായ്

അമ്മക്കൂടണയാൻ വൈകുമാ ഞാനിന്നും
അമ്മ മനസ്സിലെ നറു പൈതലല്ലോ!

അമ്മതൻ മിഴിയാഴങ്ങളിലുയരും
ആശങ്കയാൽ പൂക്കുമഴലലകൾ

താരാട്ടിനീണം ചാലിച്ചധരങ്ങളിൽ
തന്നുണ്ണിക്കായ് ഉയരും നാമകീർത്തനം

പവിഴനീര് അമൃതായ് ചുരന്നാ മാറിൽ
പവിത്രഹൃദയരസമൂറും വാതസല്യപ്പൊയ്ക

മാതൃത്വം വേരൂന്നിയ നാഭി ച്ചുഴിയിലിന്നും
മായാതെ ഞാനേകിയ ഞെരുക്കത്തിനുടലടയാളം

മോഹങ്ങൾ കുടഞ്ഞിട്ട തൻമാനസചില്ലയിൽ
മാല കോർത്തിട്ടു തന്നുണ്ണി തൻ മോഹങ്ങൾ

മുറ്റത്ത് പതിയുമെൻ
നിഴലാട്ടത്തിൽ
മേഘപഥത്തിലെ മേഘദീപമായ്
മിഴിയിലാശ്വാസപ്പൊൻകതിരൊളി

പരിഭവതുള്ളി കുതിർത്ത കനി വാൽ
പുണരും നീലഞരമ്പോടും മുക്ത ഹസ്തങ്ങൾ

അമ്മതരും കരുതെലെനിക്കിന്നും ആയിരo കണ്ണിന്റെ കരുതലല്ലോ
അമ്മ നഭസ്സിലെന്നുമുദിച്ചുയരും
അരുമ നക്ഷത്രമായതാണെൻ ജന്മ സാഫല്യം
അമ്മയെന്ന ചൊൽവിളിയിലൊതുങ്ങുമോ
അമ്മയാം ജന്മപുണ്യത്തിൻ സാരാംശം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ