അയാൾ
കാലത്തിൻ വേദനയിൽ --
വെന്തു നീറി അയാൾ തിരിച്ചറിഞ്ഞു .
പായ് വസ്തുവായ് ജന്മം തീർക്കവേ--
തന്റെ പാതി ജീവനെടുത്ത മക്കൾക്കിന്ന്---
താൻ തന്നെ ഭാരമോ???
പ്രണയിനി
എന്റെ പ്രാണൻ തിരിച്ചു നൽകിയാൽ --
ഈ ഓർമ്മകൾ തിരിച്ചെടുത്താൽ ...
കാലം കഴിക്കാതെ
ജീവിതം ജീവിച്ചു തീർക്കാമായിരുന്നു ...
അമ്മ
പ്രാണന്റെ വേദനയിൽ .
മൗനമായി ചിരിച്ചവൾ ..
സ്വത്യത്തെ തിരസ്കരിച്ചു -
മറ്റുള്ളവർക്കായി ജീവിതം --
വീതിച്ചു നൽകിയവൾ ...
ഉറക്കംവെടിഞ്ഞും കാവലിരിക്കുന്നവൾക്കു --
നൽകാൻ എന്റെ ഉയിരല്ലാതെ മറ്റൊന്നും--
പകരമാവില്ലന്നറിയാം...