മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

വേഗജീവിത രഥം തകർന്നു പോയ്,
വീണു ഞാൻ നിസ്സഹായനായൂഴിയിൽ.
ശാന്തിതീരമണയുവാനീ യാത്രയിൽ ചൂടിയല്ലോ
പതിർക്കുല എൻ പ്രദോഷസന്ധ്യകൾ.



അതൃപ്തജീവിത കരാളഹസ്തങ്ങളിൽനിന്നു
കുതറിയോടിയ യൗവനപ്പുലരിയിൽ,
മനസുഖം വെടിഞ്ഞു സമ്പന്നജീവിതം
വെട്ടിനേടി വിശ്രമിയ്ക്കാനലഞ്ഞവനാണു ഞാൻ.

പിന്നിട്ട വഴിയിൽ തകർന്ന സ്വപ്നത്തിന്റെ
ചില്ലുകൾ പാളി എൻ ഹൃത്തടം കീറവേ,
ഒരു മഹാപ്രതിജ്ഞയെ ലംഘിച്ച ശാപവും
നിന്റെ മിന്നിൽ നിന്നുവീഴുന്നു നെറുകയിൽ.

ഉടലിന്റെ രാസപ്രവർത്തനംകൊണ്ടത്രേ
പിറന്നു നമുക്കു സന്തതി രണ്ടു പേർ.
മൃത്യുലോകത്തിലെ ആർത്തദിനങ്ങളിൽ
ബലിച്ചോറുരുട്ടി നമുക്കേകുവാനുതകുമോ?

പകൽക്കിനാക്കൾതൻ ദുർമരണം കണ്ടുനിൻ
വീർപ്പിൻ മുനകൊള്ളുന്ന നോവിലും,
പറയാതെ നാവിൽ മരിച്ചൊരാസാന്ത്വനം,
"കാത്തിരിക്കൂ സഖീ,ദൂരെയല്ലാതുണ്ടു സന്തുഷ്ട ജീവിതം".

പ്രണയകാലങ്ങിൽ പങ്കിട്ട സ്വപ്നങ്ങൾ മാതിരി
എങ്ങനെ ജീവിതം പങ്കുവച്ചുല്ലസിക്കും സഖീ ?
സ്വസ്ഥചിത്തത്തിനീ വാണിഭശാലയിൽ
മുന്തിയവില അല്ലയോ പ്രണയിനീ!

വിദ്യവില്പനശാലയിൽ മക്കൾക്കു വേണ്ടി നാം
ജന്മസമ്പാദ്യം വ്യയം ചെയ്യേണ്ടതില്ലയോ?
ജീർണിച്ച കൂര പൊളിച്ചു മക്കൾക്കൊരു
പുത്തൻ ഭവനമൊരുക്കി കൊടുക്കേണ്ടയോ?

നാലുപേർകാൺകെ മാനമായ് മക്കളെ
മിന്നണിയിച്ചുവിടേണ്ടേ പ്രിയതമേ,അവരുടെ
ഭർതൃസങ്കല്പാനുരൂപവരൻമാരെ
തേടിപ്പിടിച്ചു വിലയ്ക്കു വാങ്ങേണ്ടയോ?

നമ്മൾതാണ്ടുന്നു കനൽ വഴി,മക്കൾതൻ
നടപ്പാതയിൽ പൂമെത്തവിരിച്ചിടാൻ,
നമ്മൾകണ്ട സ്വപ്നത്തിലെന്നപോൽ
ഒരുദിനമെങ്കിലും ജീവിച്ചു മടങ്ങുവാൻ.

ലളിതജീതാനുരാഗിയാം പ്രിയതമേ പൊറുക്കുക,
നിന്നേ നിരസിച്ച പാപത്തിലെന്നോടു നീ.
കാളിന്ദിയോരത്തെ നീലക്കടമ്പുപോൽ
കലുഷകല്ലോലങ്ങൾ ചെറുത്തു നിന്നവളാണു നീ.

ഈ വ്യർത്ഥജീവിതച്ചൂടേറ്റു വാടിയ നിൻമുഖം
ചേർത്തു വെച്ചെന്റെ തോളിൽ, എന്നരുകിൽ
ചേർന്നിരുന്നങ്ങു ദൂരേയ്ക്കു നോക്കൂ ,കാൺമതില്ലേ
മേഘജാലങ്ങളിൽ ഒരു താരകം നീ സഖീ .

മുകളിലാകാശവീഥിയിൽ , നമ്മൾതൻ
നെറുകയിൽ രശ്മി നീട്ടി ചുംമ്പിക്കുവാൻ
വന്നുദിച്ചിടും ഒരുദിനം, ദൂരചക്രവാളത്തിൽ
മങ്ങി മിന്നുമാ പൊൻതാരകം,സഖീ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ