മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
മഴയാണെനിക്കേറെ ഇഷ്ട്ടം നിലാമഴ നനയുവാനാണ് എനിക്കേറെ ഇഷ്ട്ടം. മേഘാവൃതമായൊരു വാനിൽ വർമേഘം ഉരുണ്ടുകൂടി മഴയായ് പെയ്തിറങ്ങും പോൽ കലുഷിതമാം മനസ്സിൽ നിന്നും ചിന്തകൾ തുലാവർഷം പോൽ പെയ്തിറങ്ങണമിന്ന്.
മഴയിൽ ആർത്തുല്ലസിക്കും മരങ്ങളെ പോൽ ഇന്നെനിക്കും മഴയിൽ നനഞ്ഞലിയണം. മഴയിൽ പൊട്ടിക്കരയണം മഴയിൽ ചിരിക്കണം മഴയൊടൊപ്പം നൃത്തം വയ്ക്കണം. പറയുവാൻ വാക്കുകളേതുമില്ലെനിക്ക് നിന്നെയാണ്എനിക്കേറ്റവും ഇഷ്ട്ടം എൻ പ്രിയ സുഹൃത്തേ.
നീയാണെന്ന് സുഹൃത്ത് എൻ മഴയെ നീ എൻ കണ്ണുനീർ ഒളിപ്പിക്കുന്നു എൻ ചിരിയിൽ ആനന്ദിക്കുന്നു. നീയാണെന്‍ യഥാർത്ഥ സുഹൃത്ത് എൻ മഴയെ മഴയാണെനിക്കേറ്റവും ഇഷ്ട്ടം മഴനനയുവാനാണെനിക്ക് ഏറ്റവും ഇഷ്ട്ടം.