മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

തറവാട്ടിലെ കുഴമ്പെണ്ണ മണമുള്ള കട്ടിലിൽ
അവളിരുന്നു. ഭാഗം വെച്ചപ്പോൾ
മുത്തശ്ശിയുടെ കാലശേഷം മക്കൾക്ക് എന്ന
നിബന്ധന വച്ചത് കൊണ്ട് അവിടെ
ഇടിഞ്ഞു പൊളിഞ്ഞ് തൂങ്ങിയിരുന്നു.


ആരും മുൻ കൈയെടുത്ത് അറ്റകുറ്റപണികൾ
നടത്തിയിരുന്നില്ല. ഇനിയിപ്പോ തുടങ്ങുമായിരിക്കും.
ഓർമയിൽ നീണ്ട മുടി കോതിയൊതുക്കുന്ന
മുത്തശ്ശിയാണ്.
"ന്റെ കുട്ടീ കുറച്ച് എണ്ണ തല തൊടീക്കണം
ചകിരി പോലെ ഉണ്ട്. നീ എന്താ അതിൽ
കാട്ടിയത് " .
"അത് കളറടിച്ചതാ മുത്തശ്ശി. "
മുത്തശ്ശി പിന്നെ ഒന്നും മിണ്ടീല്ല. വീഡിയോ
കാൾ വഴി ഹോസ്റ്റലിൽ നിന്ന്
വിളിക്കുമ്പോൾ പറയും.
"നീ എന്താ ഈർക്കിൽ പോലെ
മെലിഞ്ഞിരിക്കണ്‌ " . കഴിക്കാറില്ലേ ഒന്നും .
കുട്ടികൾ പറയും. " നിനക്ക് മുത്തശ്ശി ഒരു
ഭാഗ്യം തന്നെ . "
വയൽ വരമ്പിലൂടെ നല്ല മഴ തോർന്നപ്പോൾ
മുത്തശ്ശിക്കൊപ്പം കുട ചൂടി
നടക്കാറുണ്ടായിരുന്നു. അത് ഏറെ
ഇഷ്ടമാണ് മുത്തശ്ശിക്ക് .
മീനുകൾ തുള്ളി നടക്കുന്ന തോട് .ഇടക്കിടെ
മുകളിലോട്ട് ചാടുന്ന പരന്ന വയറിൽ
കറുത്ത പുള്ളിയുള്ള മീനുകൾ. പിന്നെ നല്ല
ഞൊറിവാലുള്ള മീനുകൾ. എല്ലാത്തിനെയും
കണ്ണു മിഴിക്കെ നോക്കും.
ഞാൻ ജനിച്ചതിലൂടെ മുത്തശ്ശി വീണ്ടും
ചെറുപ്പമായി .പുൽത്തുമ്പത്ത് വീണ
വഴുവഴുത്തമഴത്തുളളി കണ്ണിലുറ്റിച്ച് നടക്കും
വയലറ്റ് പൂക്കൾ നിറഞ്ഞ വയലിലൂടെ ..
പശുക്കിടാങ്ങൾ തലയുയർത്തി നോക്കും.
"ഓ എപ്പം എത്തി എന്ന ഭാവത്തോടെ " .
മഴയിൽ കിളിർത്ത പുല്ലിന്
മധുരമുണ്ടാകുമെന്ന് സംശയിപ്പിക്കുന്ന
തരത്തിൽ കറും മുറും എന്ന ശബ്ദത്തോടെ
അവ പുല്ലു തിന്നുന്നത് നോക്കി നിൽക്കും.
കാലു പൊട്ടിയതോടെയാണ് മുത്തശ്ശി പശു
വളർത്തൽ നിർത്തിയത്.
അത് വരെ
വെളുപ്പിന്
പാലു കറന്ന് മുത്തശ്ശി വിൽക്കുമായിരുന്നു.
മുത്തശ്ശിക്ക് മുമ്പിൽ ഏത് പശുവും തല നീട്ടി
വാലാട്ടി നിക്കും. ഒരു തലോടൽ കൊതിച്ച്.
ആമ്പൽ പൂക്കൾ വയലിൽ
നിറഞ്ഞിരിക്കുന്നു. രണ്ടാമ്പൽ പറിച്ചു
മണത്തു. "
ഹാ എന്തൊരു ഹൃദ്യ സുഗന്ധം "
ഒരിക്കൽ മുറ്റത്ത് മഴയിൽ വീണ ആലിപ്പഴം
കണ്ടുപിടിച്ച് കാട്ടിത്തന്നത് മുത്തശ്ശിയാണ്.
അന്ന് അത് നോക്കി നിന്ന് അമ്പരന്നിരുന്നു.
നീണ്ട 24 വർഷങ്ങൾ അതിന് ശേഷം
ആലിപ്പഴം കണ്ടിട്ടില്ല . വീഴാഞ്ഞിട്ടാണോ
കാണാഞ്ഞിട്ടാണോ എന്നറിയില്ല.
കുമ്പളം വെള്ളരി പടവലം പയർഇങ്ങനെ
എല്ലാം അതിന്റെ സമയത്ത് മുത്തശ്ശി
നടും. നൂറു മേനി വിളയുകയും ചെയ്യും.
മത്തൻ കുമ്പളം ശർക്കര ചേർത്ത്
നെയ്യും ചേർത്ത് പായസമുണ്ടാക്കി ത്തരും .
ബാംഗ്ലൂരിലെ കണ്ണഞ്ചിപ്പിക്കുന്നനഗര
ക്കാഴ്ചകളിൽ വീണ മയങ്ങിയതേയില്ല.
അവൾക്ക് ഈ ഗ്രാമ വിശുദ്ധിയാണ് മനസിലേക്ക് പതിഞ്ഞത്.
അവസാന നാളുകളിൽ മുത്തശ്ശി
ഏറെ അവശയായിരുന്നു. പെട്ടെന്നാണ്
മരിച്ചത്. ഉറക്കത്തിൽ ശാന്തമായി.
അന്ന് Hostelil നിന്ന് ഒരു പാട് കരഞ്ഞു.
"ന്നെ കാണിച്ചിട്ടേ അടക്കാവൂ "
എന്നെയുംകാത്തു നിന്നു.
മുത്തശ്ശിയുടെ പ്രിയപ്പെട്ട മാവ്
ഊക്കൻ ശബ്ദത്തോടെമറഞ്ഞു വീണു.
"ശ്ശൊ തോരാത്ത മഴയാണല്ലോ. "
ആളുകൾ
അടക്കംപറഞ്ഞു. ആരും കാണാതെ അവൾ
മുറ്റത്തിറങ്ങി . വലിയ മഴത്തുള്ളികൾ
മുഖത്തേക്ക് ചിന്നി തെറിച്ചു.
"ന്റെ കുട്ടി വന്നോ "
കണ്ണുനീർത്തുള്ളികൾ മായ്ക്കുന്ന
മഴത്തുള്ളികൾക്ക് മുത്തശ്ശിയുടെ ഗന്ധം

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ