മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഓണനിലാവേ പൂനിലാവേ,
ഓടിയൊളിക്കയാണോ?
ഒരായിരം കഥകൾ പറയാൻ,
ഒത്തിരി നേരമിരുന്നാട്ടെ.
ഓമനിച്ചെൻ്റെ താരിളം മേനിയിൽ,
ഒരു മാത്ര നീയൊന്നു തഴുകീടുമോ?

കുളിരേകുമോർമയിൽ നിറയുമീ സന്ധ്യ,
പുലർകാലമെത്തിയാൽ മങ്ങുമല്ലോ.
പൊൻവെയിൽ നിളുന്ന പാതവക്കിലെൻ,
മാനസം മൃദുവായ് കേണിടുന്നു.
ഒത്തിരി ഗദ്ഗദം തിങ്ങുമെൻ ഹൃത്തടം,
ശാന്തമായൊന്നു തീർത്തുവെങ്കിൽ.

ആദിയുഷസ്സിൻ്റെ അനശ്വരഗീതങ്ങൾ,
ആത്മാവിൽ പൂമഴയായ് പെയ്തീടുമോ?
അനുസ്യൂതമെൻ്റെ പടിവാതിലിൽ,
നീയെന്നാശ്രയമായി വന്നുവെങ്കിൽ.
എങ്ങോ മറഞ്ഞ നിൻ മന്ദഹാസം,
മൗനമായ് തീരുമെന്നുൾത്തടത്തിൽ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ