മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഹിമത്തൊപ്പിയണിഞ്ഞ മലമടക്കുകളില്‍ ഇല കൊഴിക്കും മരങ്ങള്‍ക്കിടയിലൂടെ ഒരു വിജനപാത. ഋതുഭേദത്തിന്‍ കാല്‍പ്പനികഭാവം.
ഏതോ പക്ഷിച്ചുണ്ടിൽ നിന്നുർതിന്നുവീണ വിത്തിപ്പോൾ, മുയലിൻകാലുകളുമായ് അതിവേഗം പായും ഹിമക്കാറ്റിനെ ഭയപ്പെടുന്ന ചെറുവനമാണ് ശിശിരകാലമദ്ധ്യത്തി ൻ മൂകതയിൽ മഞ്ഞയും ചുവപ്പും ഇലകൾ പൊഴിക്കുന്ന മരങ്ങളിപ്പോള്‍ ഒരു നീണ്ട അലസനിദ്രയിലാണ്. മഞ്ഞില്‍ കുതിര്‍ന്ന അവരുടെ സ്വപ്നങ്ങള്‍ ,പക്ഷിച്ചിറകുകള്‍ കടം വാങ്ങി പറന്നുയരുന്നു വസന്താകാശത്തിലെ നിലാവിന്‍ തെളിമയില്‍ പെയ്തിറങ്ങിയ നക്ഷത്രപ്പൂക്കളെയും ഇലച്ചാര്‍ത്തുകളിലൂടരിച്ചിറങ്ങുന്ന പൊന്‍വെയിലിന്‍ പുലരികളെയും തേടുന്നു. തല കുനിച്ച് ധ്യാനനിമീലിതരായി താഴ്വരയില്‍ മേയുന്ന മ്യഗങ്ങള്‍. മൈതാനങ്ങളിലെ കൊച്ചുകൂരകളില്‍ തണുത്ത് മരവിച്ച സായാഹ്നങ്ങളില്‍ ഒരു ചായക്കപ്പിനു പുറകില്‍ മൗനം പങ്കിടുന്നവര്‍.. മാനത്ത് നിന്നും പഞ്ഞിത്തുണ്ടുകളായ് പൊഴിയുന്ന മഞ്ഞ് ധൂളികളില്‍ വര്‍ണ്ണക്കുടകളുമായ് നീങ്ങുന്നവരുടെ നിഴല്‍ച്ചിത്രങ്ങള്‍ ഒരു നീണ്ടശിശിരകാലദിനത്തിന്‍ അഗാധമൗനം പോല്‍, മേഘനിരകള്‍ക്കിടയില്‍ ചെറുപുഞ്ചിരിയായ് വീണ്ടും ഉദിക്കുന്ന മങ്ങിയ സൂര്യവെളിച്ചം