മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പൊന്നോണപ്പൂനിലാവേ..
ഈരാവിൽഞാനും നിന്നോടൊപ്പം
പൊന്നോണസ്മൃതികളിലൊന്ന് നീരാടിക്കോട്ടേ?

പൂവേപൊലിപാടി, കാടും,
മേടും ചുറ്റിനടന്നോണപ്പൂക്കൾ
ചേമ്പിലക്കുമ്പിളാം പൂക്കൂടയിൽ
നുള്ളി നിറച്ചതും, 

മനസിൻ്റെ മണിമുറ്റത്ത-
ഴകുള്ളൊരു പൂക്കളവും, 
ഓർമ്മയിൽ കൊതി
യുണർത്തുമോണസദ്യയും, 

തിരുവാതിരക്കളിയും
ഊഞ്ഞാലാട്ടവും, പിന്നെ
ഓണക്കോടികൊതിച്ചൊരു കുട്ടിക്കാലവും, 

ഇന്നിൻ്റെസമൃദ്ധിയെക്കാൾ
ഇല്ലായ്മകൾ നിറഞ്ഞ
ഇന്നലെകളെന്നിൽ ആനന്ദ
സ്മൃതികളുണർത്തുന്നു. 

തിരുവോണപ്പൂനിലാവേ നിന്നെപ്പോലെയെൻ
പൊന്നോണസ്മൃതികൾക്കും
നിത്യയൗവ്വനമാണ്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ