മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന് മോന്തുമ്പോഴാണ് ശങ്കരന് നായര് ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
പുഴയുടെ സ്വഭാവം ഒഴുകിക്കൊണ്ടേയിരിക്കുക എന്നതാണ്. തീരത്തുള്ള കാഴ്ചകളോ ആരവങ്ങളോ ശാന്തതയോ ഒന്നും തന്നെ ശ്രദ്ധിക്കാതെയുള്ള ഏകാന്ത പ്രയാണമാണത്.
ചിലയിടങ്ങളിൽ തീരത്തു നിന്നും മാലിന്യം എറിയപ്പെട്ടേക്കാം. അതും വഹിച്ചുകൊണ്ടങ്ങനെയൊഴുകും. തീരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷങ്ങളിൽ നിന്നും സുഗന്ധ പുഷ്പങ്ങൾ വർഷിച്ച് ചിലപ്പോൾ സന്തോഷാതിരേകത്തോടെ വരവേൽക്കപ്പെടാറുമുണ്ട്. അപ്പോഴും ഒഴുക്കിന് ഒരേ ഭാവമാണ്.
തനിക്കു കിട്ടുന്ന പൂച്ചെണ്ടും കല്ലേറുമെല്ലാം ഒരേ മനസ്സോടെ അഥവാ നിസ്സംഗമായി സ്വീകരിച്ച് നിൽക്കാതെയുള്ള പ്രവാഹം അപ്പോഴും തുടരുന്നുണ്ടാകും. ചിലപ്പോൾ ശാന്തമായും തെളിഞ്ഞും,മറ്റു ചിലപ്പോൾ തീരം തകർത്തും കലങ്ങിയുമായിരിക്കുമെങ്കിലും ഒഴുകാതെ വയ്യല്ലോ പുഴക്ക് ... ഒഴുകാതിരിക്കുവതെങ്ങനെ!
പുഴ നല്ലൊരു മാതൃകയാണ്. ജീവിതയാത്രയും ഇതുപോലെയാവണം. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ജീവിതത്തിൻ്റെ ഭാഗമാണെന്നറിഞ്ഞ് ആർത്തുല്ലസിക്കാതെയും തകർന്നടിയാതെയും ഉദാസീനതയോടെ ലക്ഷ്യത്തിലേക്കങ്ങനെയൊഴുകി നീങ്ങണം.പുഴയൊഴുക്കായി ശാന്തമായി ..!
വിദൂരവാനിൽ തിളങ്ങുന്ന താരകങ്ങളെയും സൂര്യചന്ദ്രന്മാരെയും അഗാധനീലിമയാർന്ന ആകാശവീഥിയെയും അന്തരാത്മാവിൽ ഏറ്റുവാങ്ങിയങ്ങനെ ശാന്തമായൊഴുകാം.