മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന് നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു. ഈ മണല്‍ത്തരികളെ പ്രണയിച്ച് മതിവരാതെ... നിശബ്ദ സ്വപ്നങ്ങളുടെ നനുത്ത മഴച്ചാറ്റലില്‍ പുഴ ശാന്തമായി ഒഴുകി.
ഇരുണ്ട രാത്രികളുടെ ഉന്മാദ വര്‍ഷത്തില്‍ അവള് രൗദ്രയായി. ഈ മണ്ണിനെ വാത്സല്യത്തിന്റെ പച്ചപ്പുതപ്പിലുറക്കിയത് പുഴയെന്ന അമ്മ. കടലാസുതോണികള്‍ ഇളക്കി മറിച്ച് കുറുമ്പു കാട്ടിയത് പുഴയെന്ന കളിത്തോഴി. ഓളങ്ങളുടെ കൈവിരല്‍ത്തുമ്പ് കൊണ്ട് ഇക്കിളിപ്പെടുത്തിയത് പുഴയെന്ന പ്രണയിനി. എന്നിട്ടും ആഴ്ന്നിറങ്ങിയ യന്ത്രക്കൈകള്‍ അവളുടെ ഹൃദയപാളികളില്‍ നിന്ന് ജീവശ്വാസം കവരുമ്പോള്‍ നമ്മള് നിശബ്ദരായിരുന്നു. പിന്നെ മണല്‍ത്തിട്ടകള്‍ക്കിടയില്‍ പിടഞ്ഞൊടുങ്ങുന്ന നീര്ച്ചാല് നോക്കി സഹതാപം നടിച്ചു. ഇനി പറയാനുള്ളത് ഇത്രമാത്രം - ഇവിടെ ഒരു പുഴ ഒഴുകിയിരുന്നു...